Friday, December 31, 2010

പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 2

ഒന്നാം ഭാഗം ഇവിടെ വായിക്കുക

2) യോഹന്നാന്‍റെ സുവിശേഷം 7:53-8:11

പുതിയ നിയമത്തിലെ വളരെ പ്രസിദ്ധവും മനോഹരവും ആയ കഥയാണ്‌ വ്യഭിചാരം ആരോപിച്ച് പിടിക്കപ്പെട്ട സ്ത്രീയെ, യേശു വെറുതെ വിട്ട കഥ. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന വചനം ഉള്‍കൊള്ളുന്ന ഭാഗമാണ് ഇത്. യേശുവിന്‍റെ അടുക്കല്‍ ഫരിസേയര്‍, വ്യഭിചാരം ആരോപിച്ചു ഒരു സ്ത്രീയെ കൊണ്ട് വരികയും, മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാന്‍ കല്‍പ്പിക്കപ്പെട്ട ഇവളെ എന്ത് ചെയ്യണം എന്ന് ചോദിക്കുകയും ചെയ്യുന്നു. യേശുവിനെ പരീക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യേശു പക്ഷെ തന്ത്രപൂര്‍വം, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ എന്ന് പറയുകയും, അപ്പോള്‍ അവരെ കൊണ്ട് വന്നവര്‍ എല്ലാവരും പിരിയുകയും യേശുവും ആ സ്ത്രീയും മാത്രമാവുകയും ചെയ്തു വന്നതാണ് കഥ. എന്നാല്‍ ഈ കഥാഭാഗം ഉള്‍കൊള്ളുന്ന വചനങ്ങള്‍, യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഭാഗമായിരുന്നില്ല എന്നും പില്‍കാലത്ത് കടന്നു കൂടിയതാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഈ വചനങ്ങള്‍ ആദ്യകാല ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ ഒന്നിലും തെന്നെയള്ളതല്ല, ഇത് ലാറ്റിന്‍ ബൈബിളില്‍ നിന്നും നിന്നും യോഹന്നാന്‍റെ സുവിശേഷതിലെക്ക് കടന്നു വന്നതാകാണാന് സാധ്യത. യോഹന്നാനില മാത്രം ഉള്ള  ഈ വചനങ്ങള്‍ യോഹന്നാന്‍റെ സുവിശേഷ കര്‍ത്താവ് എഴുതിയതല്ല എന്ന കാര്യത്തില്‍ ഇന്ന് കാര്യമായ അഭിപ്രായ വിത്യാസം ഒന്നും ബൈബിള്‍ പണ്ഡിതമാര്‍ക്കിടയില്‍ ഇല്ല
താഴെ കൊടുത്തവയാണ് ആ വചനങ്ങള്‍:
അദ്ധ്യായം 7
53 ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി.
അദ്ധ്യായം 8
1 യേശു ഒലിവുമലയിലേക്കു പോയി.2 അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങള്‍ അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു.3   വ്യഭിചാരത്തി. പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്ക. കൊണ്ടുവന്നു നടുവില്‍ നിര്‍ത്തി.4 അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തി. പിടിക്കപ്പെട്ടവളാണ്.5 ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തി. കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?6 ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.7 അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.8 അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.9   എന്നാല്‍., ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു.10  യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?11   അവള്‍ പറഞ്ഞു: ഇല്ല കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.
ഈ വചനങ്ങള്‍ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടവയും ആയ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ ഒന്നും തെന്നെയില്ല, മാത്രവുമല്ല ഈ വചനങ്ങളുടെ ഭാഷയും ശൈലിയും യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നും വിത്യസ്തമാണ്. ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും, ഈ സുവിശേഷത്തില്‍ മറ്റെവിടെയും ഉപയോഗിച്ചിട്ടില്ല. യേശുവിനെ ക്കുറിച്ച് പ്രചരിച്ചിരുന്ന ഈ കഥ ഏതെങ്കിലും പകര്‍പ്പെഴുതുകാരന്‍, കയ്യെഴുത്ത് പതിയുടെ മാര്‍ജിനില്‍ എഴുതി വെക്കുകയും അത് പിന്നീട് സുവിശേഷത്തിന്റെ ഭാഗമാകുകയും ചെയ്തിരിക്കാം എന്നതാണ് അനുമാനം. ഈ ഭാഗം യോഹന്നാന്‍ 21:25 ന്‍റെ ശേഷമായും, ലൂകൊസ്‌ 21:38 ന്‍റെ ശേഷമായും ചില കയ്യെഴുത്ത് പ്രതികളില്‍ കൊടുത്തത് കാണാം.
New American Bible (NAB)  ഈ വചനങ്ങളെ ക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
17 [7:53-8:11] The story of the woman caught in adultery is a later insertion here, missing from all early Greek manuscripts. A Western text-type insertion, attested mainly in Old Latin translations, it is found in different places in different manuscripts: here, or after John 7:36 or at the end of this gospel, or after Luke 21:38, or at the end of that gospel. There are many non-Johannine features in the language, and there are also many doubtful readings within the passage. The style and motifs are similar to those of Luke, and it fits better with the general situation at the end of Luke 21:but it was probably inserted here because of the allusion to Jeremiah 17:13 (cf the note on John John 8:6) and the statement, "I do not judge anyone," in John 8:15. The Catholic Church accepts this passage as canonical scripture.
("വ്യഭിചാരതിന് പിടിക്കപ്പെട്ട സ്ത്രീയുടെ കഥ പില്‍കാലത്ത്  കൂട്ടി ചേര്‍ത്തതും, പുരാതന ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ലാത്തതും ആണ്. Western Text   ആയ (റോമന്‍ സാമ്രാജ്യത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന പ്രധാനമായും ലാറ്റിന്‍ സംസാരിച്ചിരുന്ന ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ലാറ്റിന്‍ ബൈബിള്‍ കയ്യെഴുത്ത് പ്രതികളെളെയും സഭാപിതാക്കന്മാരുടെ  ഉദ്ദരണികളെയും ആണ് വെസ്റ്റേണ്‍ ടെക്സ്റ്റ്‌ എന്ന് വിളിക്കപ്പ്പെടുന്നത് - ലേഖകന്‍) ഈ കൂട്ടി ചേര്‍ക്കല്‍, പല കയ്യെഴുത്ത് പ്രതികളിലും പല സ്ഥലങ്ങളിലായിട്ടാണ് ഉള്ളത്. ചില കയ്യെഴുത്ത് പ്രതികളില്‍ യോഹന്നാന്‍ 7:53-8:11 ആയും, മറ്റു ചിലതില്‍ യോഹന്നാനു 7:36 ന് ശേഷമോ, യോഹന്നാന്‍ സുവിശേഷത്തിന്റെ അവസാനമോ ആയും , ഇനിയും ചിലതില്‍ ലൂകൊസിന്റെ സുവിശേഷത്തിന്റെ 21:38 ന് ശേഷമോ അല്ലെങ്കില്‍ ലൂകൊസിന്റെ സുവിശേഷതിന്‍റെ അവസാനമായോ ഈ ഭാഗം കൊടുതിര്‍ക്കുന്നു. യോഹന്നാന്‍റെതെല്ലാത്ത ഒരു പാട് സവിശേഷതകള്‍ ഈ ഭാഗത്തിന്റെ ഭാഷക്കുണ്ട്, അതെ പോലെ തെന്നെ സംശായാസ്പതമായ വായനകളും ഈ കഥക്കുണ്ട്. ശൈലിയും പ്രതിപാദ്യ വിഷയവും ലൂകൊസിലെത് പോലെതെന്നെയാണ്  മാത്രവുമല്ല,  ഈ ഭാഗം കൂടുതല്‍ യോചിക്കുക ലൂകൊസ്‌ 21 ന്‍റെ അവസാനമായി ചെര്‍ക്കുന്നതുമാണ്, ഒരു പക്ഷെ ഈ കഥ ഇവിടെ ചേര്‍ത്തത്, ഇത് ജറമിയ 17:13 ലേക്കും അതെ പോലെ തെന്നെ "ഞാന്‍ ആരെയും വിധിക്കുന്നില്ല" എന്ന യോഹന്നാന്‍ 8:15 ലെ പ്രസ്ഥാവനയിലെക്കും സൂചന നല്‍കുന്നത് കൊണ്ടായിരിക്കാം.. കത്തോലിക്കാ സഭാ ഈ ഭാഗം കാനോനിക മായി അംഗീകരിക്കുന്നു." )

3) 1 യോഹന്നാന്‍ 5:7-8

ത്രിത്വത്തെ നേര്‍ക്ക്‌ നേരെ പരിചയപ്പെടുത്തുന്ന ഒരു വചനം ബൈബിളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ആധുനിക ബൈബിളില്‍ നിന്നും നീക്കം ചെയ്ത ഈ വചനം, ഇപ്പോഴും കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഉണ്ട്.
  കിംഗ്‌ ജയിംസ് വേര്‍ഷനില്‍ ആ വചനം താഴെ കാണുന്ന പ്രകാരം വായിക്കാം.
7 "For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. 8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one  (1 John 5:7-8)
ഈ പരാമര്‍ശം പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ല എന്നതിനാലും, ആദ്യകാല സഭാ പിതാക്കന്മാര്‍ ക്കാര്‍ക്കും ഇത് അറിയില്ലാതിരുന്നു എന്നതിനാലും, മിക്ക ആധുനിക ബൈബിളുകളില്‍നിന്നും ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. New International Bible (NIV) ല്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.
7 For there are three that testify:8 the Spirit, the water and the blood; and the three are in agreement. (1 John 5:7-8)
ഈ വചനം നാലാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ലാറ്റിന്‍ വള്‍ഗേറ്റ് (Latin Vulgate) കടന്നു കൂടുകയും, പിന്നീട്  Latin Vulgate വളരെയധികം പ്രചാരം സിദ്ധിച്ചതിനാല്‍ ഇത് ബൈബിളിന്‍റെ ഭാഗമായിഎല്ലാവരാലും കണക്കാക്കപ്പെടുകയും ആണുണ്ടായത്. പതിനാറാം നൂറ്റാണ്ടില്‍ എറാസ്മസ് ആദ്യത്തെ പ്രിന്‍റ് ചെയ്യപ്പെട്ട ഗ്രീക്ക്‌ ബൈബിള്‍  തയ്യാറാക്കിയപ്പോള്‍, ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ലാതിരുന്ന ഈ വചനം സ്വാഭാവികമായും ഒഴിവാക്കപ്പെട്ടു. എന്നാല്‍ ഇതിന്‍റെ പേരില്‍ എറാസ്മസിന് വളരെയധികം വിമര്‍ശനങ്ങള്‍ അന്നത്തെ വേദ ശാത്സ്ര പണ്ഡിതന്മാരില്‍ നിന്നും നേരിടേണ്ടി വന്നു. അവസാനം ഏതെങ്കിലും ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതിയില്‍ ഈ വചനം കാണിച്ചു തന്നാല്‍, തെന്റെ ഗ്രീക്ക്‌ ഗ്രീക്ക്‌ ബൈബിളില്‍ ഈ വചനം ‍ ഉള്പെടുതാം എന്ന് എറാസ്മസ് സമ്മതിക്കുകയും, അങ്ങിനെ എറാസ്മസിന് വേണ്ടി ഈ വചനം ഉള്‍പെടുത്തപ്പെട്ട ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതി അപ്പോള്‍  നിര്‍മിക്കപ്പെടുകയും ചെയ്തു എന്നാണ് കഥ. ഇത് എന്ത് തെന്നെയായിരുന്നാലും എറാസ്മസിന്‍റെ ഗ്രീക്ക്‌ ബൈബിളിന്‍റെ പിന്നീടുള്ള എഡിഷനുകളില്‍ ഈ വചനം ഉള്‍പ്പെടുത്തി. പിന്നീട് വന്ന സ്റ്റെഫാനസ്, ബെസ, എല്സേവിര്‍  തുടങ്ങിയവരുടെ ഗ്രീക്ക്‌ ബൈബിളുകള്‍ പ്രധാനമായും എറാസ്മസിന്‍റെ ഗ്രീക്ക്‌ ബൈബളിനെ അടിസ്ഥാനമാക്കി ഉള്ളതായതിനാല്‍ അവയിലും ഈ വചനം സ്ഥാനം പിടിച്ചു. Textus Receptus എന്ന് അറിയപ്പെടുന്ന ഈ ഗ്രീക്ക്‌ മൂലമാണ് കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളിന്‍റെ പരിഭാഷകര്‍ ഉപയോഗിച്ചത്, അതിനാല്‍ അത് ഇംഗ്ലീഷ് ബൈബിലെക്കും എത്തിപ്പെട്ടു. ഈ വചനം ഇന്നും കിംഗ്‌ ജയിംസ് വേര്‍ഷന്‍ ഇംഗ്ലീഷ് ബൈബിളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

മൂന്നാം ഭാഗം ഇവിടെ വായിക്കുകl

Tuesday, December 28, 2010

പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 1

മുസ്ലിം ക്രൈസ്തവ സംവാദങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി കടന്നു വരാറുള്ളതാണ്  ബൈബിളിലെ തിരുത്തലുകളള്‍. പുതിയ നിയമത്തിലെ തിരുത്തലുകള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്‍കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ഇന്ന് നിലനിലല്‍ക്കുന്ന പുതിയ നിയമത്തിലെ ഏതെന്കിലും പുസ്തകങ്ങള്‍, ദൈവികമായിരുന്നു എന്ന് മുസ്ലിംകള്‍ കരുതുന്നില്ല. പുതിയ നിയമം ഒരു ലഘു പരിചയം എന്ന എന്‍റെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ, പുതിയ നിയമ ബൈബിളിലെ ഇന്ന് നിലവിലുള്ള പുസ്തകങ്ങള്‍ ഒന്നും തെന്നെ, യേശുവോ ശിഷ്യന്മാരോ അറിഞ്ഞതോ അന്ഗീകരിച്ചതോ ആണ് എന്ന് കരുതാന്‍ ന്യായമില്ല. ആ പുസ്തകങ്ങള്‍ എഴുതപ്പെട്ടത് യേശു രംഗം വിട്ടതിന് വളരെ കാലങ്ങള്‍ക്കു ശേഷമാണ്. അവ ഒന്നും തെന്നെ വേദപുസ്തകം എന്നാ നിലയില്‍ എഴുതപ്പെട്ടവും ഇല്ല. അതുകൊണ്ട് തെന്നെ ഇവിടെ തിരുത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിന്‍റെ ഉദ്ദേശം, പുതിയ നിയമ ഗ്രന്ഥകാരന്മാര്‍ എഴുതിയ യഥാര്‍ത്ഥ പുസ്തകങ്ങള്‍, പൂര്‍ണമായും ചരിത്രപരമായിരിക്കും എന്നാ അര്‍ത്ഥത്തില്‍ അല്ല. ദൈവശാസ്ത്ര പരമമായ വീക്ഷണ വിത്യാസങ്ങള്‍ മൂലം വേദ പുസ്തകങ്ങള്‍ തിരുത്തുന്നതില്‍ ആദ്യകാല പകെര്‍പ്പെഴുത്തുകാര്‍ക്ക് മടിയില്ലായിരുന്നു എന്ന് കാണിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
 
പുതിയ നിയമ ബൈബിളിന്‍റെ ഏകദേശം 5700 കയ്യെഴുത്ത് പ്രതികളാണ് ഇന്ന് ഉപലബദ്ധമായിട്ടുള്ളത്. എന്നാല്‍ ശ്രദ്ധേയമായ വസ്തുത, ഈ കയ്യെഴുത്ത് പ്രതികളില്‍ ഒരെപോലെയുള്ള, രണ്ടണ്ണം പോലുമില്ല എന്നതാണ്. അഥവാ ഈ കയ്യെഴുത്ത് പ്രതികള്‍ ഓരോന്നും മറ്റുള്ളവയില്‍ നിന്നും വിത്യസ്തമാണ് എന്നര്‍ത്ഥം. ഇവ തമ്മില്‍ രണ്ടു ലക്ഷം വിത്യാസങ്ങള്‍ ഉണ്ട് എന്നും മൂന്നു ലക്ഷം  വിത്യാസങ്ങള്‍ ഉണ്ട് എന്നും നാല് ലക്ഷം ഉണ്ട് എന്നും ഒക്കെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ഏതായിരുന്നാലും, പുതിയ നിയമത്തിലെ വാക്കുകളുടെ എണ്ണത്തിനേക്കാള്‍ അധികം, വിത്യാസങ്ങള്‍ വിത്യസ്ത കയ്യെഴുത്ത് പ്രതികള്‍ തമ്മില്‍ ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിത്യസ്തങ്ങളായ ഈ കയ്യെഴുത്ത് പ്രതികളില്‍ നിന്നും യാഥാര്‍ത്ഥ മൂലത്തോട്‌ ഏറ്റവും അടുത്ത് നില്‍കുന്ന മൂലം കണ്ടത്തുന്നതിനുള്ള വിജ്ഞാന ശാഖയാണ് Biblical Textual Criticism എന്നറിയപ്പെടുന്നത്.
 
അശ്രദ്ധമായി പകര്‍ര്തിയെഴുതിയതും, പകര്‍ത്തിയെഴുത്തുകാരുടെ ഭാഷാപ്രാവീണ്യക്കുറവും ഒക്കെ ഈ വിത്യാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇവിടെ കൊടുക്കുന്ന വിത്യാസങ്ങള്‍, ദൈവ ശാസ്ത്രപരമായ കാരണങ്ങളാലും മറ്റും ബൈബിളില്‍ പകര്‍പ്പെഴുതുകാര്‍ മനപ്പൂര്‍വ്വം വരുത്തിയ തിരുത്തലുകള്‍ ആണ്.
 
ബൈബിള്‍ പണ്ഡിതന്‍ ബാര്‍ട് എഹ്രമാന്‍(Bart Ehrman) അദ്ദേഹത്തിന്റെ Misquoting Jesus  എന്ന പുസ്തകത്തില്‍ വിവരിക്കുന്ന രസകരമായ ഒരു തിരുത്തല്‍ താഴെ പറയും പ്രകാരമാണ്.
 
എബ്രായര്‍ 1:3 ല്‍ ലെ വചനത്തില്‍  താഴെ പ്പറയുന്ന പരാമര്‍ശമുണ്ട്.
തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു (എബ്രായര്‍ 1:3)
Misqouting Jesus
(Misquoting Jesus, page 44)
 
ഇതില്‍ താങ്ങി നിര്‍ത്തുന്നു എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് PHERON എന്ന ഗ്രീക്ക്‌ പദമാണ്. ഒട്ടു മിക്ക കയ്യെഴുത്ത് പ്രതികളിലും ഈ വാക്കാണ്‌ ഉപയോഗിച്ചിട്ടുള്ളത് .എന്നാല്‍, നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട, കോഡക്സ് വത്തികാനസില്‍, താങ്ങി നിര്‍ത്തുന്നു എന്നര്‍ത്ഥമുള്ള PHERON എന്ന വാക്കിന്  പകരം വെളിപ്പെട്ടു എന്നര്‍ത്ഥമുള്ള PHANERON എന്ന ഗ്രീക്ക്‌ പദമാണ് ഉപയോഗിച്ചത്.   കോഡക്സ് വത്തികാനസ് പകര്‍ത്തിയെഴുതിയ കയ്യെഴുത്ത് കാരന് വന്ന പിഴവായിരിക്കാം ഇതിന് കാരണം.  പിന്നീട് ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം വന്ന പകര്‍പ്പെഴുതുകാരന്, കോഡക്സ് വതികാനസിലെ ഈ വാക്ക് ശരിയല്ല തോന്നുകയും, അദ്ദേഹം ആ വാക്ക്‌ വെട്ടി, പകരം അവിടെ PHERON  എന്ന ശരിയായ വാക്ക്തെന്നെ  എഴുതി ചേര്‍ക്കുകയും ചെയ്തു.  പക്ഷെ വീണ്ടും കുറെ കാലത്തിന് ശേഷം, മൂന്നാമതൊരു പകര്‍ത്തിയെഴുത്തുകാരന്‍റെ ശ്രദ്ധയില്‍ ഈ തിരുത് പെടുകയും, അദ്ദേഹം PHERON  എന്ന വാക്ക് തിരുത്തി  ആദ്യം ഉണ്ടായിരുന്ന PHANERON എന്ന തെറ്റായ വാക്ക് തെന്നെയാക്കി മാറ്റുകയും ചെയ്തു. അത് കൂടാതെ മാര്‍ജിനില്‍, പഴയ പകര്‍പ്പെഴുത്ത് കാരനെ ഉദ്ദേശിച്ചു ഇങ്ങനെ എഴുതി വച്ചു, “വിഡ്ഢീ, മഠയാ, പഴയ വായന അതെ പോലെ നിലനിര്‍ത്തുക, അത്  തിരുത്തരുത്” !

 

തിരുത്തല്‍ ആരോപണങ്ങള്‍ ആദ്യകാല ക്രൈസ്തവ രചനകളില്‍

ആദ്യകാല ക്രൈസ്തവ രചനകളില്‍ ഇത്തരത്തില്‍ നടത്തിയ തിരുത്തലുകളെ ക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.  ഉദാഹരണമായി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായിരുന്ന ഒറിഗണ്‍ (Origen) സുവിശേഷങ്ങള്‍ പകര്‍ത്തിയെഴുതുന്നവര്‍ മനപ്പൂര്‍വവും അല്ലാതെയും വരുത്തിയ മാറ്റങ്ങള്‍ മൂലം അവയില്‍ ഉണ്ടായിട്ടുള്ള വിത്യാസങ്ങളെ ക്കുറിച്ച് പറയുന്നുണ്ട്. അതെ പോലെ തെന്നെ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ വിരുദ്ധനായിരുന്ന സെല്‍സസ് (Celsus), ക്രിസ്ത്യാനികള്‍ സുവിശേഷങ്ങള്‍ പകര്‍ത്തിയെഴുതുമ്പോള്‍ മാറ്റങ്ങള്‍ വരുത്തുന്നതായി ആരോപിക്കുന്നുണ്ട്. എന്നാല്‍ രസകരമായ വസ്തുത ഒറിഗണ്‍ സ്വയം ഈ വസ്തുത അംഗീകരിക്കുന്നുവെങ്കിലും, പുറത്തു നിന്നുള്ള വിമര്‍ശകനായ സെല്‍സസിനു മറുപടി പറയുമ്പോള്‍ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്യുന്നത്.  അന്നത്തെ ക്രിസ്ത്യന്‍ വിരുദ്ധര്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ (herectic) വേദഗ്രന്ഥത്തില്‍ തിരുത്തലുകള്‍ വരുത്തി എന്ന് ക്രിസ്ത്യന്‍ പക്ഷവും അതെ പോലെ തന്നെ ക്രിസ്ത്യാനികള്‍ തിരുത്തി എന്ന് വര തിരിച്ചിങ്ങോട്ടും ആരോപണംങ്ങള്‍ ഉന്നയിച്ചതായി  കാണാം. ചില ആദ്യകാല  ക്രിസ്ത്യന്‍ സഭാപിതാക്കന്മാര്‍ തങ്ങളുടെ എഴുത്തുകള്‍ തെന്നെ തിരുത്തി എന്ന് പരാതിപ്പെടുന്നതും ഇത്തരത്തില്‍ തിരുതുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് തങ്ങളുടെ രചനകളില്‍ തെന്നെ നല്‍കിയിരുന്നതായുംകാണാന്‍ കഴിയും. പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തപെട്ട വെളിപാട് പുസ്തകത്തിന്‍റെ രചയതിവാവ് പുതകതിന്റെ ഏറ്റവും അവസാനമായി ഇത്തരത്തില്‍ തിരുത്തലുകള്‍ വരുത്തുന്നവര്‍ക്കെതിരെ ശാപം ചോരിയുന്നതായും, മുന്നറിയിപ്പ് നല്‍കുന്നതായും കാണാം. വെളിപാട് പുസ്തകം പറയുന്നത് നോക്കൂ.
18 ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന  മഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്ക്കും. 19 ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍ല്‍നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും (വെളിപാട് 22:18-19)
പകര്പ്പെഴുത്ത് കാര്‍ക്ക് നേരെയുള്ള ഇത്തരത്തില്‍ പെട്ട മുന്നറിയിപ്പുകള്‍ ആദ്യകാല ക്രിസ്ത്യന്‍ എഴുത്തുകളില്‍ ധാരാളമായി കാണാന്‍ കഴിയും.

 

തിരുത്തലുകള്‍ക്ക് ഉദാഹരണങ്ങള്‍

 

1. മാര്‍കോസ് 16:9-20

മാര്കൊസിന്റെ സുവിശേഷത്തിന്റെ അവസാനത്തില്‍ ഉള്ള യേശുവിന്റെ പുനരുത്ഥാനത്തെ ക്കുറിച്ചും, സ്വര്‍ഗാരോഹണത്തെക്കുറിച്ചും ഉള്ള ഭാഗങ്ങള്‍ പില്‍കാലത്ത് പകര്‍പ്പെഴുതുകാര്‍ കൂട്ടിചേര്‍ത്തതാണ്. താഴെ കൊടുത്തതാണ് പിന്നീട് കൂടിചേര്‍ത്ത വചനങ്ങള്‍. ഏറ്റവും പുരാതനമായ കയ്യെഴുത്ത് പ്രതികള്‍ അവര്‍ ആരോടും ഒന്നും പറഞ്ഞി.. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു" എന്നവസാനിക്കുന്ന എട്ടാം വചനത്തോടു കൂടി സുവിശേഷം അവസാനിപ്പുകായാണ്. എന്നാല്‍ ആദ്യ എഴുതപ്പെട്ട സുവിശേഷം യേശുവിന്‍റെ ഉയിര്തെഴുന്നെല്പിനെക്കുറിച്ചു കാര്യമായൊന്നും പറയാതെ "അവര്‍ ആരോടും പറഞ്ഞില്ല" എന്ന വചനത്തോടു അവസാനിക്കുന്നത്.  ആദ്യകാല ക്രിസ്റ്യാനികളെ ഇത് വിഷമിപ്പിച്ചിരുന്നു. അതുകൊണ്ട് തെന്നെ പില്കലാതുള്ള പ്കര്‍പ്പെഴുതുകാര്‍, ആ വചനത്തിന് ശേഷം പന്ത്രണ്ട് വചനങ്ങള്‍ പുതുതായി നിര്‍മിക്കുകയും അവ മാര്സ്കൊസിന്റെ സുവിശേഷതോട് കൂട്ടി ചേര്‍ക്കുകയും ചെയ്തു. താഴെ കൊടുതവയാണ് ആ വചനങ്ങള്‍:
9 ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍.നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്.10   അവള്‍ ചെന്ന്് അവനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കുകയായിരുന്നു.11   അവന്‍ ജീവിച്ചിരിക്കുന്നു എന്നും അവള്‍ക്കു കാണപ്പെട്ടു എന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല.12   ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ അവന്‍ വേറൊരു രൂപത്തി. അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.13   അവര്‍ പോയി ബാക്കിയുള്ളവരെ വിവരം അറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല.
14   പിന്നീട്, അവര്‍ പതിനൊന്നു പേര്‍ഭക്ഷണത്തിനിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ട തിനുശേഷം തന്നെെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി.15  അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.16  വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.17 വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തി. പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.18  അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
19   കര്‍ത്താവായ യേശു അവരോടു സം സാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.20   അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.(മാര്‍കോസ് 16:9-20)
ഈ വചനങ്ങള്‍ ഏറ്റവും പുരാതമായ കയ്യെഴുത്ത് പ്രതികളില്‍ ഇല്ല എന്നതിന് പുറമേ, ഇതിലെ ശൈലി മാര്‍കോസിന്റെ തില്‍ നിന്നും തികച്ചും വിത്യസ്തമാണ് പോലയുള്ള കാരണങ്ങളാല്‍, ഇവ  പില്‍കാലത്ത് പകര്പ്പെഴുത്ത്കാര്‍ കൂട്ടി ചേര്‍ത്തതാണ് എന്ന കാര്യത്തില്‍ ബൈബിള്‍ പണ്ഡിതന്മാര്‍ ഇന്ന് അഭിപ്രായയ്ക്യമുള്ളവരാണ്. കൂട്ടി ചേര്‍ത്ത ഈ അവസാന ഭാഗം തെന്നെ വിത്യസ്ത രീതിയില്‍ കയ്യെഴുത്ത് പ്രതികളില്‍ ഉണ്ട്. ചില കയ്യെഴുത്ത് പ്രതികളില്‍, ഉയിര്‍ഴുന്നെല്‍പ്പിനെപ്പെറ്റി ചുരുങ്ങിയ വിവരണമാണ് കൂട്ടി ചേര്‍ത്തിട്ടുള്ളത് (short ending), മറ്റു ചിലവയില്‍ മുകളില്‍ കൊടുത്ത വചനങ്ങളും (long ending). ആധുനിക ബൈബിളുകളില്‍ ഈ വചനങ്ങള്‍ പലപ്പോഴും ബ്രാക്കറ്റില്‍ കൊടുത്തിരിക്കും. അതെ പോലെ ചില ബൈബിലുകളില്‍ long ending, short ending എന്നിവയില്‍ ഏതെങ്കിലും ഒന്ന് മാത്രം കൊടുക്കോമ്പോള്‍, മറ്റു ചില ബൈബിളുകള്‍ രണ്ടു തരാം ഉപസംഹാരവും സൂചിപ്പിച്ചിരിക്കും.
New Revised Standard Version (The New Oxford Annotated Bible) ല്‍ രണ്ടു തരത്തിലുള്ള ഉപസംഹാരവും പ്രത്യേകം ബ്രാക്കറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വചനങ്ങളെ ക്കുറിച്ച് ഈ ബൈളില്‍ പറയുന്നത് ഇപ്രകാരമാണ്:
"The earliest Greek mansucripts and versions (Latin, Syriac, Coptic, Armerian) the author's account breaks off suddenly with the words "for they were afraid" (16:8), Later mansucripts provide a more suitable close for the book either a short or long ending, or some times both. Whether Mark was prevented by death from completing his Gospel, or whether the original copy was accidently mutilated, losing a portion at the close, no one can say. (Inroduction to Mark's Gospel)”
(ഏറ്റവും പുരാതനമായ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും, ലാറ്റിന്‍, സിറിയാക്‌, കോപ്റ്റിക്‌, അര്‍മേനിയന്‍ തുടങ്ങിയ പതിപ്പുകളിലും, ഈ സുവിശേഷ വിവരണം "അവര്‍ ഭയപ്പെട്ടതിനാല്‍ ആരോടും ഒന്നും പറഞ്ഞില്ല(16|:8)" എന്നതിന് ശേഷം  പെട്ടന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. മാര്‍കോസ് തെന്റെ സുവിശേഷം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മരണപ്പെട്ടthaan, ഈ സുവിശേഷത്തിന്റെ യഥാര്‍ത്ഥ കോപ്പി കേടുപാട് പെറ്റി അവസാന ഭാഗം നഷ്ടമായതാണോ എന്നോ ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. (NRSV മാര്‍കോസിന്റെ സുവിശേഷത്തിന്റെ ആമുഖം)
ഈ ബൈബിള്‍ തെന്നെ ഈ വചനങ്ങളുടെ ഫുട്നോട്ടില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു.
“Nothing is certainly known either about how this Gospel originally ended or about the origin of the verses 9-20, which because of the textual evidence as well as stylistic differences from the rest of the Gospel, cannot have been part of the original text of Mark. Certain important witnesses to the text, including some ancient ones, end the Gospel with v8. [...] The longer ending may have been compiled early in the second century as a didactic summary of grounds for belief in Jesus' rewsurrection, being appended to the Gospel by the middle of the second century. (Footenote to Mark 16:9-20)”
(ഈ സുവിശേഷം എങ്ങിനെയാണ് യഥാര്‍ത്ഥത്തില്‍ അവസാനിപ്പിച്ചിരുന്നത് എന്നതിനെ ക്കുറിച്ചോഎങ്ങിനെയാണ് 9 മുതല്‍ 20 വരെയുള്ള വചനങ്ങള്‍ നിലവില്‍ വന്നത് എന്നതിനെ ക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ഇല്ല. കാരണം കയ്യെഴുത്ത് പ്രതികള്‍ നല്‍കുന്ന തെളിവുകളും, ഈ ഭാഗം മാര്‍കോസിന്റെ മറ്റു ഭാഗങ്ങളും ആയി പുലര്‍ത്തുന്ന ഭാഷാപരമായ വിത്യാസങ്ങളും, ഈ വചനങ്ങള്‍ മാര്‍കോസിന്റെ സുവിശേഷത്തിന്റെ ഭാഗമായിരുന്നില്ല എന്ന് കാണിക്കുന്നു. ഏറ്റവും പുരാതനവും, പ്രാധാനവും ആയിട്ടുള്ള പല സാക്ഷികളും ഈ സുവിശേഷം എട്ടാം വചനത്തോടു കൂടി അവസാനിപ്പിച്ചതായിട്ടാണ് കാണുന്നത്. ദീര്‍ഘമായ അവസാനം രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍, യേശുവിന്‍റെ ഉയിര്ത്തെഴുന്നെല്‍പ്പിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാന ആശയങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടി എഴുതിയുണ്ടാക്കിയതും, പിന്നീട രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ സുവിശേഷത്തോട് കൂട്ടി ചേര്‍ത്തതും ആയിരിക്കണം. ( (NRSV മാര്‍കോസിന്റെ സുവിശേഷം 16:9-20 ഫുട്നോട്ട്)

കത്തോലികരുടെ New American Bibil (NAB) യില്‍ ഈ വചനങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.
" [9-20] This passage, termed the Longer Ending to the Marcan gospel by comparison with a much briefer conclusion found in some less important manuscripts, has traditionally been accepted as a canonical part of the gospel and was defined as such by the Council of Trent. Early citations of it by the Fathers indicate that it was composed by the second century, although vocabulary and style indicate that it was written by someone other than Mark. ((New American Bibile)"
(മാര്കൊസിന്റെ സുവിശേഷത്തിന്റെ ചില അപ്രധാന കയ്യെഴുത്ത് പ്രതികളില്‍ കാണുന്ന ചെറിയ സമാപനത്തെ (short ending)  താരതമ്യപ്പെടുത്തി ദീര്‍ഘമായസമാപനം (Long ending) എന്ന് വിളിക്കുന്ന, ഈ വചനങ്ങള്(മാര്‍കോസ് 9-20), കാനോനികമായി പണ്ടുമുതല്‍ കണക്കാക്കപ്പെട്ടിരുന്നു, ട്രെന്‍റ് സുനഹദോസില്‍ അപ്രകാരം നിര്‍വചിക്കപ്പെടുകയും ചെയ്തിരുന്നു. ആദ്യകാല സഭാ പിതാക്കന്മാരുടെ ഉദ്ധരണികള്‍ ഇത് രണ്ടാം നൂറ്റാണ്ടില്‍ രചിച്ചതാണ് എന്ന് വ്യക്തമാക്കുന്നുന്ടെങ്കിലും, ഇതിന്‍റെ ഭാഷയും, എഴുത്ത് രീതിയും മാര്‍കോസ് അല്ലാതെ മറ്റൊരാള്‍ എഴുതിയതായിട്ടാണ് സൂചിപ്പിക്കുന്നത്. (New American Bibile)
പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 2

Wednesday, November 24, 2010

ബൈബിള്‍ പതിപ്പുകളും ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളും

പുതിയനിയമ ബൈബിള്‍ പതിപ്പുകളെക്കുറിച്ചും, വിവിധ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളെയും ക്കുറിച്ച് സാമാന്യമായി പരിചയപ്പെടുതുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. പുതിയനിയമതിന്റെതായി, രണ്ടാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ എഴുതപ്പെട്ട ഏകദേശം 5,700 ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികള്‍ ഇന്ന് ലഭ്യമാണ്.  ഇതില്‍ 65% കയ്യെഴുത്ത് പ്രതികളും പതിനൊന്നാം നൂറ്റാണ്ടിന്റെയും പതിനാലാം നൂട്ടണ്ടിന്റെയും ഇടയില്‍ എഴുതപ്പെട്ടതാണ്, 2.5% ത്തോളം കയ്യെഴുത്ത് പ്രതികളാണ് ആദ്യത്തെ അഞ്ചു നൂട്ടണ്ടിനുള്ളില്‍ എഴുതപ്പെട്ടവയായിട്ടുള്ളത്. നാലാം നൂറ്റാണ്ടില്‍, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ക്രിസ്തുമത പരിവര്‍ത്തനാന്തരം, കൃസ്തുമതം റോമിലെ ഔദ്യോതിക മതം ആയതിന് ശേഷം, വ്യവസ്ഥാപിതമായ രീതിയില്‍  പുതിയ നിയമ പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതുവാന്‍ ആരഭിച്ചതിനാലാണ്, നാലാം നൂറ്റാണ്ടിന് ശേഷം കൂടുതല്‍ കയ്യെഴുത്ത് പ്രതികള്‍ ഉണ്ടാകാന്‍ കാരണം. നാലാം നൂറ്റാണ്ടിന് മുമ്പുള്ള മിക്ക കയ്യെഴുത്ത് പ്രതികളും തയ്യാറാക്കിയിട്ടുള്ളത് എഴുത്തില്‍ വൈദഗ്ദ്യം ഇല്ലാത്ത പകര്തിയെഴുതിയെഴുത്ത്കാരായിരുന്നു. ഇത്തരം കയ്യെഴുത്ത് പ്രതികളുടെ പകര്‍പ്പുകള്‍ എടുത്തിരുന്നത് പലപ്പോഴും തങ്ങള്‍ പകര്തിയെടുക്കുന്നത് എന്ത് എന്ന് വായിച്ചു മനസ്സിലാക്കാതെ ഒരു കയ്യെഴുത്ത് പ്രതിയിലെ അക്ഷരങ്ങളെ അതെപോലെ അടുത്ത കയ്യെഴുത്ത് പ്രതികളിലേക്ക് പകര്ത്തിയായിരുന്നു. അതുകൊണ്ട് തെന്നെ ഇത്തരം കയ്യെഴുത്ത് പ്രതികളില്‍ ഭാഷാപരവും, ആശയപരവും ആയ അബദ്ധങ്ങള്‍ കൂടുതലാണ്. എന്നാല്‍ നാലാം നൂറ്റാണ്ടിന് ശേഷമുള്ള കയ്യെഴുത്ത് പ്രതികള്‍ ഭാഷാപ്രാവീണ്യമുള്ള പകര്‍പ്പെഴുതുകരാല്‍ തയ്യാര്‍ ചെയ്തതാണ് എന്നാണു പണ്ഡിതന്മാര്‍ മനസ്സിലാക്കുന്നത്. അത് കൊണ്ട് തെന്നെ ഭാഷാപരമായ അബദ്ധങ്ങള്‍ ഇവയില്‍ കുറവാണ്.   

ആദ്യ കാല കയ്യെഴുത്ത് പ്രതികളില്‍ പലതും പുതിയനിയമത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ മാത്രം ഉള്കൊല്ലുന്നവയും (fragmentary), ഒരു വിസിറ്റിംഗ് കാര്‍ഡിന്റെ മാത്രം വലിപ്പമുള്ളവയും ആണ്. പുതിയ നിയമത്തിന്‍റെ ഒരു പുസ്തകത്തിന്റെയും ആദ്യ നൂട്ടണ്ടിലുള്ള കയ്യെഴുത്ത് പ്രതി ലഭ്യമല്ല. പുതിയ നിയമത്തിന്‍റെ ലഭ്യമായ ഏറ്റവും പഴയ കയ്യെഴുത്ത് പ്രതി, P52 എന്ന പേരില്‍ കാറ്റലോഗ് ചെയ്യപ്പെട്ട പാപിറസ് കയ്യെഴുത്ത് പ്രതിയാണ്. 21 cm. x 20 cm. മാത്രം വലിപ്പമുള്ള ഈ കയ്യെഴുത്ത് പ്രതിയില്‍, യോഹന്നാന്റെ സുവിശേഷത്തിലെ, പതിനെട്ടാം അധ്യായത്തിലെ ഏതാനും വചനങ്ങള്‍ മാത്രമാണ് ഉള്ളത്. പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും ഉള്ള കയ്യെഴുത്ത് പ്രതി നാലാം നൂറ്റാണ്ടില്‍ എഴുതിയത് എന്ന് കരുതപ്പെടുന്ന കോടക്സ് സൈനറ്റികസ് (Codex Sinaiticus ) ആണ്. ഇതില്‍ പുതിയനിയമത്തില്‍ ഇന്ന് കാനോനികമായി അന്ഗീകരിക്കപ്പെട്ട  ഇരുപത്തിയെഴ് പുസ്തകങ്ങള്‍ക്ക് പുറമേ, ബാര്‍ണബാസിന്റെ ലേഖനം, ഹെര്മാസിന്റെ ഇടയന്‍ എന്നീ പുസ്തകങ്ങള്‍ കൂടിയുണ്ട്.  

ബൈബിള്‍ കയ്യെഴുത്ത് പ്രതികളെ പണ്ടിതമാര്‍ അവയുടെ എഴുത്ത് രീതിയുടെയും  എഴുതാന്‍ ഉപയോഗിച്ച വസ്തുവിന്റെയും അടിസ്ഥാനത്തില്‍ താഴെ പറയുന്ന രീതിയില്‍ തരം തിരിച്ചിട്ടുണ്ട്.

1. പാപിറസ് (Papyri)

P52 പാപിറസ്

പാപിറസ് ചെടികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേപ്പര്‍ പോലയുള്ള വസ്തുവില്‍ എഴുതിയ കയ്യെഴുത്ത് പ്രതികളാണ്  ഇവ. 2009 ലെ കണക്കനുസരിച്ച്, 124 പാപിറസ് കയ്യെഴുത്ത് പ്രതികള്‍ ഉണ്ട്. ഇവയെ തരംതിരിച്ചിട്ടുള്ളത്  P എന്ന അക്ഷരവും കാറ്റലോഗ് നമ്പറും  ഉപയോഗിച്ചാണ് , ഉദാഹരണയി, ബൈബിളിന്റെ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കയ്യെഴുത്ത് പ്രതി, P52 എന്നറിയപ്പെടുന്നു. ബൈബിളിന്‍റെ ഏറ്റവും പഴക്കം ചെന്ന ബൈബിള്‍ കയ്യെഴുത്ത് പ്രതികളില്‍ കൂടുതലും ഇത്തരത്തില്‍ പെട്ട പാപിറസില്‍ എഴുതിയിട്ടുള്ളതാണ്. ഇത്തരം കയ്യെഴുത്ത് പ്രതികളില്‍ മിക്കതിലും പുതിയ നിയമത്തിന്‍റെ ഏതെങ്കിലും പുസ്തകത്തിന്റെ വളരെ കുറഞ്ഞ ഭാഗം മാത്രമാണ് ഉള്ളത് (Fragmentary).

(P52 Papyrus)     

2. തോല്‍കടലാസുകള്‍ (Parchment/Vellum)

നാലാം നൂറ്റാണ്ട് മുതല്‍ക്ക് മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ചുണ്ടാക്കിയ കടലാസില് ‍എഴുതിയ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമാണ്. ഇവ പാപിറസിനെ അപേക്ഷിച്ച് കൂടുതല്‍ കാലം നില നില്‍ക്കുന്നതിനാല്‍, ഇത്തരം കയ്യെഴുത്ത് പ്രതികളില്‍ പുതിയ നിയമത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലഭ്യമാണ്. തോല്‍കടലാസുകളില്‍ എഴുതപ്പെട്ട കയ്യെഴുത്ത് പ്രതികളെ, വലിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Majuscule/Uncial), ചെറിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Minuscule) എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. (പാപിറസ് കയ്യെഴുത്ത് പ്രതികളില്‍, ആദ്യകാലത്ത് ഉള്ളതെല്ലാം Majuscule എഴുത്ത്  രീതിയിലാണ്, പില്കാലതുള്ളവ Miniscules രീതിയിലും, എന്നിരുന്നാലും പാപിറസ് കയ്യെഴുത്ത് പ്രതികളെ, അവ എഴുതിയ പദാര്‍ഥത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവായി ഒരു വിഭാഗമായിട്ടാണ് തരം തിരിച്ചിട്ടുള്ളത്)

a) വലിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Majuscules/Unicals)

വലിയ അക്ഷരത്തില്‍ എഴുതപ്പെട്ടവയില്‍  ഗ്രീക്ക്‌ വലിയ അക്ഷരങ്ങള്‍, വാക്കുകള്‍ മുറിച്ചെഴുതാതെ തുടര്‍ച്ചയായി എഴുതിയിര്‍ക്കുന്നു. വാക്കുകള്‍ തമ്മില്‍ വേര്‍തിരിച്ചെഴുതുകയോ, കുത്തോ, കോമയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല ഇത്തരം കയ്യെഴുത്ത്പ്രതികളില്‍. അതുകൊണ്ട് തെന്നെ ഇവ വായിക്കാന്‍ പ്രയാസമാണ്. ഉദാഹരണമായി ഇന്ഗ്ലിഷില്‍ GODISNOWHERE എന്നെഴുതിയാല്‍ God is now here എന്നും God is no where എന്നും വിത്യസ്ത രീതികളില്‍‍ വായിക്കാം. ഇതെ ബുദ്ധിമുട്ട് ഇത്തരം കയ്യെഴുത്ത് പ്രതികള്‍ വായിക്കുന്നതിലും അനുഭാപ്പെടുന്നു. പുതിയ നിയമത്തിന്റെ പ്രസിദ്ധമായ എല്ലാ പുരാതന കയ്യെഴുത്ത് പ്രതികളും ഇത്തരത്തില്‍ ഉള്ള അക്ഷരങ്ങളില്‍ എഴുതപ്പെട്ടവയാണ്. ഇവ ആദ്യ കാലങ്ങളില്‍ ഇംഗ്ലീഷ് ,ഗ്രീക്ക്‌, ഹീബ്രു അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് തരം തിരിച്ചിരുന്നത്, ഇപ്പോള്‍ 01, 02 എന്നിങ്ങനെ നമ്പരുകള്‍ ഉപയോഗിച്ച്  തരം തിരിച്ചിരിക്കുന്നതാണ് ഇപ്പോള്‍ പൊതുവേ അന്ഗീകരിചിട്ടുള്ളരീതി. എന്നാലും പ്രസിദ്ധമായ പല unical കയ്യെഴുത്ത് പ്രതികളെ സൂചിപ്പിക്കാന്‍ ഇപ്പോഴും ഹീബ്രു, ഗ്രീക്ക്‌, ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി കോഡക്സ് സൈറ്റികസ് (Codex Sinaticus) ℵ (Aleph) എന്ന ഹീബ്രു അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു. വളരെ പ്രസിദ്ധമായ ചില Uncial കയ്യെഴുത്ത് പ്രതികള്‍ താഴെ കൊടുത്തവയാണ്.

കോഡക്സ് സൈനറ്റികസ് (Codex Sinaticus ( ℵ, 01))

ജര്‍മന്‍ ബൈബിള്‍ പണ്ഡിതനായ  ടിഷന്‍ഡോഫ് (Constantin von Tischendorf ) 1844 മെയ്‌ മാസത്തി611px-Codex_Sinaiticus_Matthew_6,4-32ല്‍ ‍ഈജിപ്തിലെ സിനയില്‍ ഉള്ള സൈന്റ് കാതറീന്‍ മഠത്തിലെ ഗ്രന്ഥ ശേഖരത്തില്‍ നിന്നും കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളാണ് കോഡക്സ് സൈനറ്റികസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ടിഷന്‍ഡോഫ്  ഇത് ലീപ്സിഗിലേക്കു കൊണ്ട് വരികയും റഷ്യന്‍ ഭരണാധികാരികളുടെ സാമ്പത്തിക സഹായത്തോടെ 1862 ല്‍ നാല് വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. റഷ്യന്‍ ഭരണാധികാരികള്‍ ഈ കയ്യെഴുത്ത്  പ്രതി പിന്നീട് ഇത് ബ്രിട്ടീഷ്‌ മ്യൂസിയത്തിന് വിറ്റു.  നാലാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ എഴുതപ്പെട്ടതാണ് ഈ കയ്യെഴുത്ത് പ്രതി എന്നാണു കണക്കാക്കിയിട്ടുള്ളത്. ഈ കയ്യെഴുത്ത് പ്രതിയുടെ ഭൂരിഭാഗവും ഇന്ന്  ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്.

ബൈബിള്‍ പുതിയ നിയമം മുഴുവനായുമുള്ള ഏറ്റവും പഴയ കയ്യെഴുത്ത് പ്രതിയാണ് ഇത്. പഴയ നിയമത്തിലെ ഏതാനും പുസ്തകങ്ങളും, അതെ പോലെ തെന്നെ   കനോനികമാല്ലാത്ത ബാര്‍ണബാസിന്റെ ലേഖനവും, ഹെര്മാസിന്റെ ഇടയന്‍ എന്ന പുസ്തകവും ഇതില്‍ ഉണ്ട്.

കോഡക്സ്  വത്തികാനസ് (Codex Vaticanus (B, 03))

നാലാം നൂറ്റാണ്ടില്‍ തെന്നെ എഴുതപ്പെട്ടത് എന്ന് കരുതുന്ന മറ്റൊരു പ്രധാനപ്പെട്ട കയ്യെഴുത്ത് പ്രതിയാണ്  കോഡക്സ്  വത്തികാനസ് . ഇത് വത്തികാനിലെ ഗ്രന്ഥ ശാലയില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്. പുതിയ നിയമത്തിലെ സുവിശേഷങ്ങളും, അപോസ്തല പ്രവര്‍ത്തികളും, കാതോലിക ലേഖനങ്ങളും, പൌലോസിന്റെ ലേഖനങ്ങളില്‍ എബ്രായര്‍ക്കുള്ള ലേഖനത്തിന്‍റെ 9:14 വരേയ്ക്കും ഇതില്‍ ഉണ്ട് (എബ്രയാര്‍ക്കുള്ള ലേഖനം പൗലോസ്‌ എഴുതിയതാണ് എന്നൊരു പാരമ്പര്യം ഉണ്ടെങ്കിലും, ഇന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ പൊതുവേ ഇത് അജ്ഞാത ഗ്രന്ഥകാരനാല്‍ എഴുതെപ്പെട്ടതാണ് എന്നാണ് കണക്കാക്കുന്നത്). അതെ പോലെ 1, 2 തിമോത്തിയോസ്, തീത്തോസ്‌, ഫിലമോന്‍ എന്നീ പൌലോസിന്റെ ലേഖനങ്ങളും, വെളിപാട് പുസ്തകവും ഇതില്‍ ലഭ്യമല്ല. 

കോഡക്സ്  അലക്സാണ്ട്രിനസ് (Codex Alexandrinus( A ,02))

ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ കയ്യെഴുത്ത് പ്രതി  അഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. പഴയനിയമത്തിന്റെ ഗ്രീക്ക്‌ പരിഭാഷയുടെ (സെപ്ടുജിന്റ്റ്‌‌) യും, പുതിയ നിയമത്തിന്റെയും ഭൂരിപക്ഷം ഭാഗങ്ങളും ഇതില്‍ ഉണ്ട്. ഇതിന് എന്ന പേര് ലഭിക്കാന്‍ കാരണം, ഇത്  വളരെ ക്കാലം അലക്സാണ്ട്രിയയില്‍ ആയിരുന്നു സൂക്ഷിക്കപ്പ്ട്ടിരുന്നത് എന്നതുകൊണ്ടാണ്.

b) ചെറിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Miniscule)

എട്ടാം നൂറ്റാണ്ടിലോ, ഒമ്പതാം നൂറ്റാണ്ടിലോ ഉരുത്തിരിഞ്ഞ എഴുത്ത് രീതിയാണ്  ഗ്രീക്ക്‌ അക്ഷരങ്ങള്‍ കൂട്ടിയോചിപ്പിച്ചു എഴുതുന്ന ശൈലിയുടെലെടുത്ത്. Majuscules നെ അപേക്ഷിച്ചു വികസിതമായ എഴുത്ത് രൂപമാണ് ഇത്, അതുകൊണ്ട് തെന്നെ തെറ്റുകള്‍ കൂടാതെ വായിക്കാന്‍ എളുപ്പവും. ഇത്തരത്തില്‍ പെട്ട കയ്യെഴുത്ത് പ്രതികള്‍ ഒമ്പതാം നൂറ്റാണ്ട് മുതല്‍ക്കുള്ളതെ  ലഭ്യമായിട്ടുള്ളൂ. തോല്കടലാസില്‍ എഴുതിയ ഇത്തരം കയ്യെഴുത്ത് പ്രതികളെ അറബിക് നമ്പരുകള്‍ ഉപയോഗിച്ചാണ് തരം തിരിച്ചിട്ടുള്ളത്. (28, 33 എന്നിങ്ങനെ). ഇത്തരത്തില്‍ പെട്ട 2900 കയ്യെഴുത്ത് പ്രതികള്‍ ഇന്ന് ലഭ്യമാണ്.

ഇവ കൂടാതെ പ്രാര്‍ഥനക്കും മറ്റും ആയി എഴുതപ്പെട്ട ബൈബിളിന്റെ ഭാഗങ്ങള്‍ ഉദ്ധരിച്ച എഴുത്തുകള്‍ ലഭ്യമാണ് (Lctionaries). Miniscules രീതിയില്‍ എഴുതപ്പെട്ടവ ഇത്തരത്തിലുള്ള‍ ഏകദേശം 2400 കയ്യെഴുത്ത് പ്രതികള്‍ ഇന്ന് ലഭ്യമാണ്.

ഗ്രീക്ക്‌ ബൈബിളും ബൈബിള്‍ പതിപ്പുകളും

നിലവില്‍, വിത്യസ്ത ഭാഷകളില്‍, വിത്യസ്ത ബൈബിള്‍ പതിപ്പുകള്‍ (Versions) ലഭ്യമാണ്. പൊതുവായ ധാരണ വിത്യ്സ്തങ്ങളായ ഈ ബൈബിള്‍ പതിപ്പുകള്‍, അന്ഗീകൃതമായ ഒരു ഗ്രീക്ക്‌ മൂലത്തിന്റെ വിത്യസ്ത പരിഭാഷകള്‍ മാത്രമാണ് എന്നാണ്. എന്നാല്‍  ഇത് ശരിയല്ല. ഇന്ന് സര്‍വാന്ഗീകൃതമായ ഒരു ബൈബിള്‍ പരിഭാഷ ഇല്ലാത്തത്ത്‌ പോലെ തെന്നെ, സര്‍വാന്ഗീകൃതമായ ഒരു ഗ്രീക്ക്‌ ബൈബിളും ഇല്ല. അഥവാ ഇന്ന് നിലവിലുള്ള വിത്യസ്ത ബൈബിള്‍ വേര്‍ഷനുകള്‍ വിത്യസ്ത ഗ്രീക്ക്‌ മൂലങ്ങളെ അടിസ്ഥാനമാക്കി പരിഭാഷപ്പെടുതിയിട്ടുല്ലതാണ്.

ആദ്യ നൂറ്റാണ്ടുകളില്‍ ഇന്നത്തെ പോലെ ബൈബിലെ പുസ്തകങ്ങള്‍ കാനോനികരിചിട്ടുണ്ടായിരുന്നില്ല. എന്നിരുന്നാലും ഓരോ ക്രിസ്ത്യന്‍ വിഭാഗവും ചില പുസ്തകങ്ങള്‍ പ്രാധാന്യ പൂര്‍വം പരിഗണിക്കുകയും, പൊതു സ്ഥലങ്ങളില്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു. അതുപോലെ തെന്നെ ഇവ എഴുതി വെക്കാനും ആരംഭിച്ചു.  പക്ഷെ നാലാം നൂറ്റാണ്ട് വരെയുള്ള കയ്യെഴുതു പ്രതികളില്‍ നിന്നും മനസ്സിലാകുന്നത്, ആദ്യ നൂറ്റണ്ടില്‍ പകര്‍ത്തിയെഴുത്തുകാര്‍ എഴുത്തില്‍ വേണ്ടത്ര പ്രാവീപണ്യമില്ലാത്തവരായിര്‍ന്നു എന്നാണ്, കാരണം ഈ കയ്യെഴുത്ത് പ്രതികളില്‍ വളരെ അടിസ്ഥാനപരമായി തെന്ന്യയുള്ള തെറ്റുകള്‍ വളരെയധികമാണ്. എന്നാല്‍ നാലാം നൂറ്റാണ്ടിനു ശേഷം, കൊസ്ന്ടന്റൈന്‍ ക്രിസ്തുമതം റോമിലെ ഔദ്യോതിക മതം ആക്കിയതിന് ശേഷം ഉള്ള കയ്യെഴുത്ത് പ്രതികളള്‍ ഭാഷപരമായി വൈടഗ്ദ്യമുള്ള പകര്‍ത്തിയെഴുതുകാര്‍ എഴുതിയതാണ് എന്ന് മനസ്സിലാക്കാം. മാത്രവുമല്ല, താരതമ്യന വില കൂടിയതും ഈട് നില്‍ക്കുന്നതും ആയ തോല്‍ക്ടലാസുകള്‍ ഉപയോഗിചുള്ള കയ്യെഴുത്ത് പ്രതികള്‍ ലഭിക്കുന്നതും ഈ കാലഘട്ടത്തിനു ശേഷമാണ്.

AD 331 ല്‍ കൊന്‍സ്ടന്റൈന്‍ ക്രവര്‍ത്തി സെസെറിയയിലെ ബിഷപ് ആയിരുന്ന യൂസേബിയെസിനോട്, അമ്പത് ബൈബിളുകള്‍, ഉണ്ടാണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയതായി ചരിത്രത്തില്‍ കാണാം. ഇന്ന് നിലവിലുള്ള കോഡക്സ് വാതികാനസും, സിനയറ്റികസും കൊന്‍സ്ടന്റൈന്‍ നിര്‍ദേശാനുസരണം ഉണ്ടാകിയതാണ് എന്ന് കരുതുന്ന പണ്ഡിതന്മാര്‍ ഉണ്ട്. ഇങ്ങനെ റോമന്‍ ഭരണാധികാരികള്‍ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍,പ്രോത്സാഹനം നല്‍കിയതിന്റെ ഫലമായി, ഈ നാലാം നൂറ്റാണ്ട് മുതല്‍ക്കു, ഉയര്‍ന്ന നിലവാരമുള്ള ധാരാളം കയ്യെഴുത്ത് പ്രതികള്‍ ലഭ്യമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രിന്റിംഗ് മെഷിന്‍ കണ്ടു പിടിക്കുന്നത്‌ വരെ ഇത്തരത്തില്, വിത്യസ്ത പ്രദേശങ്ങളില്‍ ‍ പകര്‍പ്പെഴുതുകാര്‍ കൈകൊണ്ടു എഴുതിയായിരുന്നു ബൈബിളുകള്‍ പകര്‍ത്തിയിരുന്നത്. അതുകൊണ്ട് തെന്നെ ഓരോ പ്രദേശങ്ങളിലും പ്രചരിച്ചിരുന്ന പുസ്തകങ്ങള്‍ തമ്മില്‍ വിത്യാസമുണ്ടായിരുന്നു.

ഇത്തരത്തില്‍ ഗ്രീക്ക്‌ ഭാഷയില്‍ ഉള്ള കൂടുതല്‍ കയ്യെഴുത്ത് പ്രതികളും ഉണ്ണ്ടാക്കിയിട്ടുള്ളത് അന്നത്തെ ബൈസന്റൈന്‍ സാമ്രാജ്യത്തില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ പകര്‍പ്പെഴുതുകരാന്. അതുകൊണ്ട് ഏഴാം നൂറ്റാണ്ട് മുതല്‍ക്കുള്ള കയ്യെഴുത്ത് പ്രതികളെ ബൈസന്റൈന്‍ കയ്യെഴുത്ത് പ്രതികളായി കണക്കാക്കുന്നു. ഇവ തമ്മില്‍ വിത്യാസങ്ങള്‍ കുറവാണെങ്കിലും, ഇവയെ വിശ്വാസനീയത കുറഞ്ഞവയായാണ് പണ്ഡിതന്മാര്‍ കണക്കാക്കുന്നത്.  ഇതേ പോലെ ഗ്രീക്ക്‌ സംസാരിക്കാത്ത പ്രദേശങ്ങളില്‍, ബൈബിള്‍ അതാത് പ്രദേശത്തെ ഭാഷകളില്‍ പരിഭാഷപ്പെടുത്തി ഉപയോഗിച്ചിരുന്നു.  ഇത്തരത്തില്‍ വിത്യസ്ത പ്രദേശങ്ങളില്‍ നില നിന്നിരുന്ന ബൈബിളുകള്‍ തമ്മില്‍ സാരമായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതായത് എല്ലാവരാലും അംഗീകരിക്കുന്ന ഒരു ഗ്രീക്ക്‌ ബൈബിള്‍ ആദ്യ കാലഘട്ടത്തില്‍ നിലവിലില്ലായിരുന്നു.

പ്പൌരസ്ത്യ സഭകള്‍(ബൈസന്റൈന്‍ സാമ്രാജ്യത്തില്‍) കൂടുതലും ഗ്രീക്ക്‌ ബൈബിളുകള്‍ ഉപയോഗിച്ചിരുന്നപ്പോള്‍, പാശ്ചാത്യ സഭകള്‍  ലാറ്റിന്‍ പരിഭാഷകള്‍ ആയിരുന്നു  ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിത്യസ്ത ‍ ലാറ്റിന്‍ പരിഭാഷകളുടെ പകര്‍പ്പുകള്‍ തമ്മില്‍ ‍ വിത്യാസങ്ങള്‍ ഉടലെടുതതിനാല്‍ പോപ്‌ ഡമാസസ്(Damasus), നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ അന്നത്തെ പണ്ഡിതനായ ജെറോമിനോട്, ഒരു ഔദ്യോതിക ലാറ്റിന്‍ ബൈബിള്‍ ഉണ്ട്ക്കാന്‍ ആവ്യശ്യപ്പെടുകയും അദ്ദേഹം അന്ന് നിലവിലുള്ള വിത്യസ്ത ലാറ്റിന്‍ പരിഭാഷകളും, അദ്ദേഹത്തിനു ലഭ്യമായ ഗ്രീക്ക്‌ കയ്യേഴുത് പ്രതികളും പരിശോധിച്ച് ഒരു ലാറ്റിന്‍ പരിഭാഷ ഉണ്ടാക്കുകയും ചെയ്തു. ഇതാണ് ലാറ്റിന്‍ വാള്‍ഗെറ്റ് ( Vulgate = common) എന്നറിയപ്പെടുന്നത്. ലാറ്റിന്‍ വാള്‍ഗെറ്റ്  പിന്നീട് ഗ്രീക്ക്‌ ബൈബിളിനെക്കാളും പ്രസിദ്ധമാകുകയും, അതിന്‍റെ ധാരാളം പകര്‍പ്പുകള്‍ എടുക്കപ്പെടുകയും ചെയ്തു. ലാറ്റിന്‍ വാള്‍ഗെറ്റ്  ബൈബിള്‍ ആണ് ശരിയായ ബൈബിള്‍ എന്ന ധാരണ പിന്നീട് നൂറ്റാണ്ടുകളോളം നിലനിന്നു.

പതിനഞ്ചാം നൂറ്റാണ്ടില്‍ (1440 ല്‍) ഗുണ്ടന്ബര്ഗ് പ്രിന്റിംഗ് പ്രസ്‌ കണ്ടു പിടിക്കുന്നതോട് കൂടിയാണ്, ബൈബിള്‍ പകര്തിയെഴുതുന്ന രീതിക്ക് വിരാമമാകുന്നത്. ഗുണ്ടന്ബര്‍ഗിന്റെ പ്രസ്സില്‍ പ്രിന്റ്‌ ചെയ്ത ആദ്യത്തെ പ്രധാനപ്പെട്ട പുസ്തകം ലാറ്റിന്‍ വള്‍ഗേറ്റ് ബൈബിള്‍ ആയിരുന്നു.

ഗ്രീക്ക്‌ ബാബിളിന്‍റെ ആദ്യത്തെ പ്രിന്റ്‌ ചെയ്ത എഡിഷന്‍ പ്രസിദ്ധീകരിക്കുന്നത് , 1516 ല്‍ ഡച്ച് പണ്ഡിതനായിരുന്ന എറാസ്മസ് (Desiderius Erasmus) ആണ്. ഈ ബൈബിളിന് വേണ്ടി, എറാസ്മസ് പ്രധാനമായും ആശ്രയിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏതാനും ചില കയ്യെഴുത്ത് പ്രതികള്‍ മാത്രമാണ്. പിന്നീട് ഒരു നൂറ്റാണ്ടോളം എറാസ്മസ്  തയ്യാറാക്കിയ ഈ ഗ്രീക്ക്‌ മൂലമായിരുന്നു, പുതിയനിയമത്തിന് വ്യാപകമായി ഉപയോഗിച്ച് വന്നിരുന്നത്. പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട, സ്റ്റെഫാനസ് ( Stephanus – AD 1546), തിയഡോര്‍ ബെസ (Theodore Beza – AD 1565) അബ്രഹാം എല്സവിര്‍ (Abraham Elzevir – AD 1624) തുടങ്ങിയവരെല്ലാം തങ്ങള്‍  പ്രസിദ്ധീകരികരിച്ച ഗ്രീക്ക്‌ പുതിയനിയമങ്ങള്‍ക്ക് പ്രധാനമായും ആശ്രയിച്ചത്  എറാസ്മസിന്റെ ഗ്രീക്ക്‌ ബൈബിള്‍ ആയിരുന്നു.

ഇതില്‍ സ്റ്റെഫാനസിന്‍റെ പുതിയ നിയമത്തിന്റെ 1551 ല്‍ പ്രദ്ധീകരിച്ച നാലാമത്തെ എഡിഷനില്‍ ആണ് ആദ്യമായി ബൈബിള്‍ മൂലത്തെ സൂക്തങ്ങളായി (verses) യി തിരിക്കുന്നത്. അതിന് മുമ്പുള്ളള്ള രീതി, ബൈബിള്‍ മൂലം സൂക്തങ്ങളായി തിരിക്കാതെ ഒന്നായി കൊടുക്കുക എന്നതായിരുന്നു. സ്റ്റെഫാനസ് തെന്റെ  പുതിയ നിയമത്തെ ഇത്തരത്തില്‍ സൂക്തങ്ങളായി തിരിച്ചത് , പ്രത്യേകിച്ച് എന്തിനെയെങ്കിലും അടിസ്ഥാനമക്കിയായിരുന്നില്ല.

കാലക്രമത്തില്‍ എറാസ്മസ് പ്രസിദ്ധീകരിച്ച ഗ്രീക്ക്‌ ടെക്സ്റ്റ്‌ ഏറെക്കുറെ  പുതിയ നിയമത്തിന്റെ അടിസ്ഥാന മൂലമായികരുതപ്പെട്ടു. ഇതേ ഗ്രീക്ക്‌ മൂലം അടിസ്ഥാനമാക്കി, 1633 ല്‍ അബ്രഹാം എല്സെവിറും, ബോണാവെഞ്ചുര്‍ എല്സെവിറും (Abraham and Bonaventure Elzevir ) ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഗ്രീക്ക്‌ ബൈബിള്‍ ആണ് എല്ലാവരാലും സ്വീകരിക്കപ്പെട്ടതും (received by all) തെറ്റുകള്‍ ഇല്ലാത്തതും ആണ്  എന്ന് അവകാശപ്പെട്ടു. ഈ വാചകത്തിലെ ‍ സ്വീകരിക്കപ്പെട്ട ടെക്സ്റ്റ്‌ (received text) എന്ന വാക്കുകളുടെ  ലാറ്റിന്‍ പരിഭാഷയായ Textus Receptus ( TR എന്ന് ചുരിക്കി എഴുതുന്നു) എന്ന പദമുപയോഗിച്ചാണ്, എറാസ്മസിന്‍റെ ഗ്രീക്ക്‌  ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രീക്ക് ടെക്സ്റ്റ്‌ ഇപ്പോള്‍ അറിയപ്പെടുന്നത്. വളരെ കുറച്ച് കയ്യെഴുത്ത് പ്രതികള്‍ മാത്രം അടിസ്ഥാനമാക്കി തയ്യാരാക്കിയതിനാല്‍ ഒട്ടേറെ പോരായ്മകള്‍ ഉള്ള ഈ ഗ്രീക്ക്‌ മൂലം ഉപയോഗിച്ചാണ്, വളരെ പ്രസിദ്ധമായ കിംഗ്‌ ജയിംസ് വേര്‍ഷന്‍ (King James Version)  ബൈബിള്‍ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രസിദ്ധീകരിക്കപ്പെട്ട ഒട്ടു മിക്ക ബൈബിള്‍ പരിഭാഷകളും തയ്യാര്‍ ചെയ്തിട്ടുള്ളത്.

Textus Receptus  ചുരുക്കം ചില ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികള്‍ മാത്രം ഉപയോഗിച്ച് തയ്യാര്‍ ചെയ്തതാണ് എന്നും, ഇതിലെ ഗ്രീക്ക്‌ മൂലത്തില്‍ നിന്നും വിത്യസ്തമായ ടെക്സ്റ്റുകള്‍ ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ ഉണ്ട് എന്ന വസ്തുത ഏറെക്കാലം വിസ്മരിക്കപ്പെട്ടു. ഇതിന് അറുതിയാകുന്നത്  1707 ല്‍ ജോണ്‍ മില്‍( John Mill) എന്ന പണ്ഡിതന്‍ തെന്റെ ഗ്രീക്ക്‌ പുതിയനിയമത്തിന്‍റെ ഗ്രീക്ക്‌ മൂലതിലുള്ള  വിത്യാസങ്ങള്‍ (critical apparatus) പ്രസിധീകരിക്കുന്ന്തോട് കൂടിയാണ്.  മില്‍ തെന്റെ കയ്യിലുണ്ടായിരുന്ന നൂറോളം കയ്യെഴുത്ത് പ്രതികള്‍ പരിശോധിച്ചതില്‍ നിന്നും ഏകദേശം മുപതിനായിരത്തോളം സ്ഥലങ്ങളിലാണ്‌ കയ്യെഴുത്ത് പ്രതികള്‍ Textus Receptus ഉം ആയി വിത്യസ്തത പുലര്‍ത്തുന്നതായി  കണ്ടത്തിയത്. അദ്ദേഹം സ്റ്റെഫാനസിന്റെ 1550 എഡിഷന്‍ ഗ്രീക്ക്‌ ബൈബിളിന്റെ കൂടെ,  ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ കണ്ടെത്തിയെ  ഈ വിത്യാസങ്ങളും പ്രസിദ്ധീകരിച്ചു. മില്ലിന്റെ പ്രസിദ്ധീകരണതിന് കടുത്ത വിമര്‍ശനങ്ങള്‍ ആണ് നേരിടേണ്ടി വന്നത്.

പിന്നീട പുതിയ നിയമത്തിന്‍റെ ഒരിജിനിലിനോട് ഏറ്റവും അടുത്ത ഗ്രീക്ക്‌ മൂലം കണ്ടെത്തുന്നതിന്  വേണ്ടി ഒരു പാട് പണ്ഡിതന്മാര്‍ പരിശ്രമിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരാളാണ് ലാച്ച്മാന്‍ Lachmann (1842-1850). മറ്റൊരു പണ്ഡിതനാണ് ടിഷന്‍ഡോഫ് (Constantin von Tischendorf ). മുമ്പ് സൂചിപ്പിച്ച സൈനടികസ് കോടക്സ് കണ്ടെത്തിയ പണ്ഡിതന്‍ തെന്നെയാണ് ഇദ്ദേഹം. ടിഷന്‍ഡോഫ് താന്‍ കണ്ടെത്തിയ കോഡക്സ് സൈനടികസിനെ അടിസ്ഥാനമാക്കി തെന്റെ ഗ്രീക്ക്‌ ബൈബിള്‍ പ്രസിദ്ധീകരിച്ചു.  വെസ്റ്കോട്ട് , ഹോര്ട്ട്  (Fenton John Anthony Hort (1828-1892) and Brooke Foss Westcott (1825-1901))  എന്നീ രണ്ടു പണ്ഡിതന്‍മാരാണ് പിന്നീട്  വിത്യസ്ത കയ്യെഴുത്ത് പ്രതികളില്‍ നിന്നും ശരിയായതിനോട് ഏറ്റവും അടുത്ത ഗ്രീക്ക്‌ ടെക്സ്റ്റ്‌ കണ്ടെത്തുന്നതിന് വേണ്ട രീതികള്‍ അവിഷകരിച്ചവര്‍.1881 ല്‍ ഇവര്‍ പ്രസിദ്ധീകരിച്ച New Testment in Original Greek എന്നത് വളരെ പ്രസിദ്ധമായ ഗ്രീക്ക്‌ പുതിയനിയമമാണ്.  രണ്ട് വാല്യങ്ങളായാണ് ഇവര്‍ തങ്ങളുടെ ഗ്രീക്ക്‌ പുതിയ നിയമം പ്രസിദ്ധീകരിച്ചത്, ഒന്നില്‍ ഏറ്റവും പുരാതനം എന്ന് തങ്ങള്‍ കരുതുന്ന പുതിയ നിയമത്തിന്‍റെ ഗ്രീക്ക്‌  ടെക്സ്റ്റും, മറ്റൊന്നില്‍ വിത്യസ്ത കയ്യെശുത്ത് പ്രതികളിലെ വ്യതിയായങ്ങളില്‍ നിന്ന് ശരിയായ ടെക്സ്റ്റ്‌ തിരഞ്ഞെടുത്ത  രീതിയും ഇവര്‍ വിശദീകരിച്ചു. ഇത്തരത്തില്‍ പുരാതനമായ കയ്യെഴുത്ത് പ്രതികള്‍ പരിശോധിച്ചു, അതില്‍നിന്നും വിത്യസ്ത മാനദണ്ടങ്ങള്‍ ഉപയോഗിച്ചു തിര്രെഞ്ഞെടുക്കുന്ന (elective method) ഗ്രീക്ക്‌ മൂലത്തെയാണ്  ക്രിട്ടിക്കല്‍ ടെക്സ്റ്റ്‌ (Critical text of New testament )എന്ന് പറയുന്നത്. ഇതില്‍ ഗ്രീക്ക്‌ മൂലത്തില്‍ വിത്യസ്ത കയ്യെഴുത്ത് പ്രതികളില്‍ കാണുന്ന വ്യതിയാനങ്ങള്‍ (Textual variances) സൂചിപ്പിച്ചിരിക്കും.  1901 ല്‍ പ്രസിദ്ധീകരിച്ച  American Standard Bible (ASV) പോലെയുള്ള ബൈബിളുകള്‍  പ്രധാനമായും Westcott and Hort ഗ്രീക്ക്‌ ടെക്സ്റ്റ്‌ ആയിരുന്നു ഉപയോഗിച്ചത്. New International Version (NIV) പോലെയുള്ള ആധുനിക ബൈബിളുകള്‍ മിക്കതും ഇപ്പോള്‍ ഉപയോഗിക്കുന്നത് Nestle-Aland ഗ്രീക്ക്‌ ടെക്സ്റ്റ്‌ ആണ് 1898 ല്‍ Eberhard Nestle ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രീക്ക്‌ ‍ ടെക്സ്റ്റ്‌ പിന്നീട് Kurt Aland എഡിറ്റ്‌ ചെയ്തു 1952 ല്‍ 21 ആമത് എഡിഷന്‍ ആയി പ്രസിദ്ധീകരിച്ചു. 27 ആമത് എഡിഷന്‍ (NA27) ആണ്  Nestle-Aland ന്‍റെ ഏറ്റവും പുതിയ എഡിഷന്‍. ഇതേ ടെക്സ്റ്റ്‌ തെന്നെയാണ് United Bible Society പ്രസിദ്ധീകരിക്കുന്ന ഗ്രീക്ക്‌  പുതിയനിയമത്തിലും ഉപയോഗിക്കുന്നത്. ഇതിന്‍റെ നാലാമത് എഡിഷന്‍ ആണ് ഏറ്റവും അവസാനം പ്രസിദ്ധീകരിച്ചത് (UBS 4). വിത്യസ്ത ബൈബിള്‍ വേര്‍ഷനുകള്‍ തമ്മില്‍ വിത്യാസങ്ങള്‍ അവ ഉണ്ടാകുന്നതിന്, വിത്യസ്ത ഗ്രീക്ക്‌ മൂലങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാണ് എന്നും കാരണമാണ് ഈന് സാരം.

Friday, October 29, 2010

ത്രിയേകത്വ ദൈവ സങ്കല്‍പം

ക്രിസ്തുമതത്തിലെ ദൈവ സങ്കല്‍പം ആണ്  ത്രിയേകത്വം.  പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്  എന്നീ മൂന്ന് ആളുകള്‍ ചേര്‍ന്ന ഏകദൈവം എന്ന സങ്കല്പത്തെയാണ് ആണ് ത്രിയേകത്വം എന്ന് പറയുന്നത്. ഇതിലെ ഓരോ ആളും അനാദിയും, സര്‍വവ്യാപിയും, സര്‍വ ജ്ഞാനിയും, എല്ലാത്തിനും കഴിവുള്ളവനുമായ  ദൈവവം ആകുന്നതോടോപ്പം തെന്നെ, മൂന്ന് ദൈവങ്ങള്‍  ഇല്ല എന്നും പകരം ഒരേ ഒരു ദൈവം മാത്രമേയുള്ളൂവെന്നും ത്രിയേകെത്വം പറയുന്നു.

 

ചിത്രത്തില്‍ ത്രിത്വത്തിലെ മൂന്ന് ആളുകളെ(persons) കാണിച്ചിരിക്കുന്നു, ഈ മൂന്ന് ആളുകളും പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവമാണ്. അതെ പോലെ തെന്നെ പിതാവും, പുത്രനും  പരിശുദ്ധാത്മാവും വിത്യസ്തങ്ങളും ആണ്. എന്നാല്‍ ദൈവം ഏകനാണ് താനും. 

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അത്തനാസിയൂസിന്‍റെ പേരില്‍ അറിയപ്പെടുന്നതും എന്നാല്‍ ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടത് എന്ന് കരുതപ്പെടുന്നതും ത്രിത്വത്തെ വിശദീകരിക്കുന്നതും ആയ അതനാസിയന്‍ വിശ്വാസ സംഹിതയുടെ (Athanasian Creed) ഒരു ഭാഗം ഇങ്ങനെയാണ്.

For there is one Person of the Father, another of the Son, and another of the Holy Ghost. But the Godhead of the Father, of the Son and of the Holy Ghost is all One, the Glory Equal, the Majesty Co-Eternal. Such as the Father is, such is the Son, and such is the Holy Ghost. The Father Uncreate, the Son Uncreate, and the Holy Ghost Uncreate. The Father Incomprehensible, the Son Incomprehensible, and the Holy Ghost Incomprehensible. The Father Eternal, the Son Eternal, and the Holy Ghost Eternal and yet they are not Three Eternals but One Eternal. As also there are not Three Uncreated, nor Three Incomprehensibles, but One Uncreated, and One Uncomprehensible. So likewise the Father is Almighty, the Son Almighty, and the Holy Ghost Almighty. And yet they are not Three Almighties but One Almighty.

So the Father is God, the Son is God, and the Holy Ghost is God. And yet they are not Three Gods, but One God. So likewise the Father is Lord, the Son Lord, and the Holy Ghost Lord. And yet not Three Lords but One Lord

വ്യക്തമായും  വൈരുധ്യം പുലര്‍ത്തുന്ന പ്രസ്താവനകളാണ് മുകളില്‍ ഉള്ളത് എന്ന് കാണാം. അതുകൊണ്ട് തെന്നെ ത്രിത്വത്തെ വിശദീകരിക്കാനോ, യുക്തിപരമായി ഉള്‍ക്കൊള്ളുവാനോ കഴിയില്ല.

 

ത്രിയേകത്വത്തിന്റെ  ചരിത്രം

ത്രിയെകത്വം എന്ന വാക്കോ, ആ സങ്കല്‍പമോ ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് പരിചയമുള്ളതല്ല. ആദ്യകാല ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥത്തില്‍ ജൂദന്മാരില്‍ നിന്നും വ്യക്തിരിക്തമാകുന്നത് യേശു മിശിഹയാണ് എന്ന് വിശ്വസിക്കുന്നതില്‍ മാത്രമായിരിന്നു. ഈ യഹൂദ ക്രിസ്ത്യാനികളെ ആദ്യകാല  റോമന്‍ ഭരണാധികാരികള്‍ പീഡിപ്പിച്ചിരു‍ന്നു. ഇതിന് അറുതി വരുന്നത്  കോൺസ്റ്റന്റൈൻ ചക്രവർത്തി AD 312 ല്‍ Milvian Bridge യുദ്ധം ജയിക്കുകയും റോമിന്‍റെ ഭരണാധികാരിയാകുകയും ചെയ്തതിനു ശേഷമാണ്. ക്രിസ്ത്യന്‍ ദൈവം തനിക്ക് പ്രത്യക്ഷപ്പെടുകയും യുദ്ധത്തില്‍ വിജയം ഉറപ്പു നല്‍കുകയും ചെയ്തതിനാലാണ് താന്‍ ജയിച്ചത്‌ എന്ന് കരുതിയ   കോണ്‍സ്റ്റന്റൈന്‍  ക്രിസ്തുമതത്തിന് റോമില്‍ അംഗീകാരം നല്‍കയും തല്‍ഫലമായി പീഡനത്തിന് അറുതി വരുകയും ചെയ്തു. 

കോണ്‍സ്റ്റന്റൈന്‍റെ ഭരണ കാലത്താണ് യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്ന് നിലനിന്നിരുന്ന വിവാദങ്ങള്‍ അതിൻ്റെ പാരമ്യതയില്‍ എത്തുന്നത്‌. യേശുവും ദൈവവും ഒന്നല്ല എന്നും യേശുവിന് ആരംഭമുണ്ടെന്നും വാദിച്ചിരുന്നയാളായിരുന്നു അരിയൂസ്. 

അലക്സാണ്ട്രിയയിലെ ബിഷപ് ആയിരുന്ന അലക്സാണ്ടർ,‍ AD 321 ല്‍ വിളിച്ചു കൂട്ടിയ അലക്സാണ്ട്രിയ സുനഹദോസില്‍, അരിയൂസ് തെൻ്റെ വാദങ്ങള്‍ നിരത്തി. തല്‍ഫലമായി അരിയൂസിനെ പ്രസ്തുത കൌണ്‍സില്‍ നാടുകടത്തി.  എന്നാല്‍ അരിയൂസിനെ നാട് കടത്തിയതിന് ശേഷവും അദ്ദേഹത്തിന് കൂടുതല്‍ അനുയായികള്‍ ലഭിക്കുകയും, യേശു ദൈവമാണ് എന്നും അല്ല എന്നും വിശ്വസിക്കുന്നവരായ രണ്ടു പ്രബല ചേരികള്‍ ഉണ്ടാകുകയും ചെയ്തു. ഈ ചേരി തിരിവ് തെൻ്റെ സാമ്രാജ്യാതിൻ്റെ ഭദ്രതയ്ക്ക് ദോഷമാണ് എന്ന് മനസ്സിലാക്കിയ കോണ്‍സ്റ്റന്റൈന്‍  ചക്രവര്‍ത്തി, ഈ തര്‍ക്കം പരിഹരിക്കാന്‍ നിഖിയ (നൈസിയ) എന്ന സ്ഥലത്ത് AD 325 ല്‍ വിളിച്ചു ചേര്‍ത്ത സുനഹദോസ് ആണ് നിഖിയ സുനഹദോസ് എന്നറിയപ്പെടുന്നത്. ഈ കൌണ്‍സില്‍ അരിയൂസിൻ്റെ വാദങ്ങള്‍ക്ക് എതിരായി തീരുമാനമെടുക്കുകയും യേശുവും ദൈവവും ഏക സത്തയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നിഖിയ കൌണ്‍സിലില്‍ പങ്കെടുത്ത ബിഷപ്പുമാര്‍, യേശുവും ദൈവവും ഒന്നാണെന്ന വിശ്വാസ സംഹിത അംഗീകരിച്ചുവെങ്കിലും, ആ കൌണ്‍സിലിലും ത്രിത്വത്തെക്കുറിച്ചോ പരിശുദ്ധാത്മാവിനെക്കുറിച്ചോ ഉള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല.

പിന്നീട് AD 381 ല്‍, തിയോഡോസിസ് ഒന്നാമന്‍ (Theodosius I )‍ കോണ്‍സ്റ്റാന്ടിനോപ്‌ളില്‍ വിളിച്ചു ചേര്‍ത്ത സുനഹദോസില്‍ വെച്ചാണ് പരിശുദ്ധാത്മാവിനെക്കൂടി ഉള്‍പ്പെടുത്തി ത്രിയേകത്വ സിദ്ധാന്തം അംഗീകരിക്കപ്പെടുന്നത്. തിയോഡോസിസ് ഒന്നാമന്‍ തെന്നയാണ്  നിഖിയ വിശ്വാസസംഹിത‍ അടിസ്ഥാനമാക്കിയ ക്രിസ്ത്യാനിറ്റിയെ റോമിലെ നിയപരമായ ഒരേ ഒരു മതമായി പ്രഖ്യാപിക്കുന്നതും, മറ്റു വിശ്വാസങ്ങള്‍ സ്വീകരിക്കുന്നവരെയെല്ലാം പാഷാണ്ഡമാരായും (heretics), മറ്റു വിശ്വാസങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നത്. പിന്നീട്   AD 553 ല്‍ നടന്ന രണ്ടാം കോണ്‍സ്റ്റാന്ടിനോപിൾ സുനഹദോസ് ആണ് യേശുവിന്‍റെ മാതാവായ മറിയത്തെ ദൈവമാതാവായും നിത്യകന്യകയായും പ്രഖ്യാപിക്കുന്നത്.

ഇതില്‍ നിന്നും മനസ്സിലാകുന്നത് ത്രിത്വദൈവ സങ്കല്‍പം യേശുവിനു ശേഷം കുറഞ്ഞത് മൂന്ന് നൂറ്റാണ്ടുകള്‍ കൊണ്ട്  പരിണമിച്ചുണ്ടായ ഒരു ദൈവ സങ്കല്‍പമാണ് എന്നതാണ്. അതെ പോലെ തെന്നെ ഈ ദൈവ സങ്കല്‍പം സ്വീകരിക്കപ്പെട്ടത്‌ വെളിപാടുകള്‍ക്കുപരി, കൂടിയാലോചനകളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ആണ് എന്നും മനസ്സിലാക്കാം.

ത്രിയേകത്വവും വേദപുസ്തകവും 

ത്രിയെകത്വ ദൈവ സങ്കല്‍പം  ക്രൈസ്തവതയുടെ അടിസ്ഥാന സങ്കല്പമാണെങ്കില്‍ കൂടിയും,  ബൈബിളിൽ എവിടെയും ഈ വാക്കോ ഇതിനോട് സമാനമായ പദങ്ങളോ ഇല്ല. ബൈബിളില്‍ എവിടെയും ത്രിത്വ ദൈവ സങ്കല്‍പത്തെ   വ്യക്തമായി പ്രതിപാതിക്കുന്ന വചനങ്ങളും ഇല്ല. ബൈബിളില്‍ ചില സ്ഥലങ്ങളില്‍ പിതാവിനെയും, പുത്രനെയും പരിശുദ്ധാത്മാവിനെയും ഒരുമിച്ചു പറയുന്നുണ്ടെങ്കിലും ഇവയെല്ലാം ഒന്നാണ് എന്നോ ഇവ കൂടി ചേര്‍ന്നതാണ് ദൈവം എന്നോ സൂചിപ്പിക്കുന്നില്ല. എന്നാല്‍ പലപ്പോഴും ത്രിത്വ വാദികള്‍ ത്രിത്വത്തിന് തെളിവായി എടുക്കാറുള്ളത്, ഈ മൂന്ന് ആളുകളെയും ഒരുമിച്ചു പരാമര്‍ശിക്കുന്ന  ഇത്തരം വചനങ്ങളെയാണ്‌.

ബൈബിള്‍ ത്രിത്വം ഇല്ല എന്ന് മാത്രമല്ല, അതിന് വിരുദ്ധമായ പരാമര്‍ശങ്ങളും കാണാന്‍ കഴിയും. അതനാസിയന്‍ വിശ്വാസ സംഹിത പ്രകാരം ത്രിത്വത്തിലെ മൂന്ന് ആളുകളും തുല്യ സ്ഥാനമുള്ളവരാണ്, ഒരാളും മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നവരോ താഴ്ന്നവരോ അല്ല. പക്ഷെ ബൈബിള്‍ ഈ രീതിയില്‍ ഈ ആളുകളെ പരിചയപ്പെടുതുന്നില്ല. മാത്രവുമല്ല  ബൈബിളില്‍ പിതാവ് എന്നെക്കാള്‍ ഉയര്‍ന്നവനാണ് എന്ന് യേശു തെന്നെ പറഞ്ഞതായി ഉദ്ധരിക്കുന്നുണ്ട്.

എന്നാല്‍ ബൈബിളില്‍ ത്രിത്വത്തെ വ്യക്തമായി പരാമര്‍ശിക്കുന്ന ഒരു വചനം ,മധ്യകാലഘട്ടങ്ങളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഈ വചനം പില്‍കാലത്ത് ബൈബിളില്‍ കടന്ന് കൂടിയതാണ് എന്ന് മനസ്സിലാക്കുകയും ആ വചനം പുതിയ ബൈബിളുകളില്‍ ഒഴിവാക്കുകയും ആണ് ചെയ്തിരി‍ക്കുന്നത്. ഇംഗ്ലീഷ് ബൈബിളുകളില്‍ കിംഗ്‌ജയിംസ് വേര്‍ഷന്‍ ഒഴികെയുള്ള മിക്ക ബൈബിളുകളിലും ഈ വചനത്തിലെ ത്രിത്വത്തെ പരാമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കിയുട്ടുണ്ട്. കിംഗ്‌ജയിംസ് വേര്‍ഷനില്‍ ഇപ്പോഴും ആ വചനം ഉണ്ട്, അത്  താഴെ കാണുന്ന പ്രകാരം വായിക്കാം.

7 "For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. 8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one  (1 John 7-8)

ഈ പരാമര്‍ശം പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ല എന്നതിനാലും, ആദ്യകാല സഭാ പിതാക്കന്മാര്‍ക്കാര്‍ക്കും ഇത് അറിയില്ലാതിരുന്നു എന്നതിനാലും, മിക്ക ആധുനിക ബൈബിളുകളില്‍നിന്നും ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. New International Bible (NIV) ല്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.

7 For there are three that testify:8 the Spirit, the water and the blood; and the three are in agreement. (John 7-8)

ബൈബിള്‍ ത്രിത്വത്തെ പഠിപ്പിക്കുന്നില്ല എന്നത് കൊണ്ട് തെന്നെ, ആധുനിക കാലത്ത് ബൈബിള്‍ അംഗീകരിക്കുന്ന പല ക്രിസ്ത്യന്‍ വിഭാഗങ്ങളും ത്രിത്വത്തെ നിരാകരിക്കുന്നവരായിട്ടുണ്ട്. യഹോവ സാക്ഷികള്‍ എന്ന ക്രിസ്ത്യന്‍ വിഭാഗം ഇവരില്‍ പ്രമുഖരാണ്.

ത്രിത്വവാദികളുടെ വിശദീകരണങ്ങള്‍

ത്രിയെകത്വവാദികള്‍ ത്രിത്വത്തെ വിത്യസ്ത ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇന്നാല്‍ ഈ ഉദാഹരങ്ങള്‍ ഒന്നും തെന്നെ ത്രിയെകത്ത്വത്തെ ശരിയായ അര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

സാധാരണ പറയാറുള്ളത് ജലത്തിന് ഖരം, വാതകം ദ്രാവകം എന്നീ മൂന്ന് വിത്യസ്ത അവസ്ഥകള്‍ ഉള്ളത് പോലെ ദൈവത്തിന് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ അവസ്ഥകള്‍ ഉണ്ട് എന്നതാണ്. എന്നാല്‍ ഈ ഉദാഹരണം ത്രിത്വത്തെ കുറിക്കുന്നതല്ല, മറിച്ചു മുഖ്യധാര ക്രൈസ്തവ സഭകള്‍ എല്ലാം തെന്നെ തള്ളി പറയുന്ന സെബല്ലിയനിസം (Sabellianism or  modalism) എന്ന വിശ്വാസത്തെ ക്കുറിക്കുന്നതാണ്. സെബല്ലിയനിസം പ്രകാരം ദൈവത്തില്‍ മൂന്ന് വിത്യസ്ത ആളുകള്‍ ഇല്ല, മറിച്ച് ഏകനായ ദൈവം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വിത്യസ്ത ഭാവങ്ങള്‍ അഥവാ മുഖങ്ങള്‍  പ്രകടിപ്പിച്ചതാണ്.  മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെബെല്ലിയസ് (Sabellius) അവതരിപ്പിച്ചതാണ് ഈ ദൈവ സങ്കല്‍പം. 

മറ്റൊരു ഉദാഹരണം , മുട്ടക്കരു, വെള്ള, മുട്ട തോട് എന്നിങ്ങനെ ചേര്‍ന്നതാണ് മുട്ട എന്നത് പോലെ ദൈവം മൂന്ന് ആളുകള്‍ ചേര്‍ന്നതാണ് എന്നാണ്. ഈ ഉദാഹരണവും ത്രിത്വവുമായി ഒത്തു പോകുന്നതല്ല. കാരണം മുട്ടത്തോടോ, മുട്ടയുടെ കരുവോ പൂര്‍ണമായ അര്‍ത്ഥത്തില്‍ മുട്ടയല്ല. ഇവ മൂന്നും കൂടിചേര്‍ന്നാല്‍ മാത്രമേ മുട്ടയാകൂ. എന്നാല്‍ ത്രിത്വത്തില്‍ ഓരോ അംഗവും സ്വയം തെന്നെ പൂര്‍ണമായ ദൈവം ആണ്.

മറ്റൊരു വിശദീകരണം, ദൈവത്തിന്‍റെ അസ്തിത്വം വിശദീകരണത്തിന് അപ്പുറം ആണെന്നും അതുകൊണ്ട് ത്രിത്വം  ദുരൂഹവും വിശദീകരണത്തിന് അതീതവുമാണ് എന്നുമാണ്. ദൈവത്തിന്‍റെ അസ്ഥിത്വത്തെ നമ്മുക്ക് വിശദീകരിക്കാനോ, ദൈവത്തെ ഉദാഹരിക്കാനോ നമ്മുക്ക് കഴിയില്ല എന്നത് വിശ്വാസികള്‍ അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ ത്രിത്വം ദുരൂഹമല്ല വൈരുധ്യാത്മകമാണ് എന്നതാണ് പ്രശ്നം. ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ദൈവം ഏകനാണ് എന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ദൈവം ഒരേ സമയം ഒന്നും മൂന്നും ആണ് എന്ന് പറഞ്ഞാല്‍, അത് ദുരൂഹതയല്ല വ്യക്തമായ വൈരുധ്യമാണ്, വേദഗ്രന്ഥതിന് വിരുദ്ധവും ആണ്.

Wednesday, October 20, 2010

യേശുവിന്‍റെ വംശാവലിയും പ്രശ്നങ്ങളും

മത്തായിയും ലൂകൊസും യേശുവിന്‍റെ വംശ പരമ്പര തങ്ങളുടെ സുവിശേഷങ്ങളില്‍ നല്‍കുന്നുണ്ട്. മത്തായി അബ്രഹാം വരേക്കും, ലൂക്കോ ആദ്യ മനുഷ്യനായ ആദം വരേക്കും യേശുവിന്‍റെ വംശാവലി വിവരിക്കുന്നുണ്ട്. ഈ വംശാവലികള്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ ആദ്യകാലം തൊട്ടേ ക്രിസ്ത്യന്‍ വ്യാഖ്യാതാക്കളെ അലട്ടിയിരുന്നു. രണ്ടു സുവിശേഷങ്ങള്‍ തമ്മിലുള്ള പ്രകടമായ വൈരുധ്യത്തിന് പുറമേ മറ്റു പ്രശ്നങ്ങളും ഇവയില്‍ ഉണ്ട് ഇവ സാമാന്യമായി നമ്മുക്ക് പരിചയപ്പെടാം.

മത്തായിയുടെ സുവിശേഷത്തിന്‍റെ തുടക്കത്തിലും (മത്തായി 1:1-17) ലൂകോസിന്‍റെ സുവിശേഷത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലും ആണ് (ലൂകോസ്‌ 3: 23-38) വംശാവലി കൊടുത്തിട്ടുള്ളത്. അവ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്ന പോലെ സംഗ്രഹിക്കാം.


വംശാവലി മത്തായി പ്രകാരംവംശാവലി ലൂകോസ്  പ്രകാരം
മത്തായി അബ്രഹാമിന്‍റെ മുമ്പുള്ള വംശാവലി നല്‍കുന്നില്ല1. ആദം
2. സേത്ത്
3. ഏനോസ്
4. കൈനാന്‍
5. മഹലലേല്‍
6. യാരെദ്
7. ഹെനോക്ക്‌
8. മെത്തുസേലഹ്
9. ലാമെക്ക്
10. നോഹ
11. ഷേം
12. അര്‍ഫക്‌സാദ്
13. കൈനാന്‍
14. ഷേലാ
15. ഏബര്‍
16. പേലെഗ്
17. റവു
18. സെറൂഹ്
19. നാഹോര്‍
20. തേരാ
അബ്രഹാം മുതല്‍ ദാവീദ് വരെ
1. അബ്രഹാം21. അബ്രഹാം
2. ഇസഹാക്ക്22. ഇസഹാക്ക്
3. യാക്കോബ23. യാക്കോബ്
4. യൂദാ24. യൂദാ
5. പേരെസ്25. പേരെസ്
6. ഹെസ്‌റോന്‍26. ഹെസ്‌റോന്‍
7. ആരാം27. അര്‍നി
28. അദ്മിന്‍
8. അമിനാദാബ്29. അമിനാദാബ്
9. നഹഷോന്‍30. നഹഷോന്‍
10. സല്‍മോന്‍31. സാലാ
11. ബോവാസ്32. ബോവാസ്
12. ഓബദ്33. ഓബദ്
13. ജസ്‌സെ34. ജസ്‌സെ
14. ദാവീദ്35. ദാവീദ്
ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ
15. ശലമോന്‍36. നാഥാന്‍
16. രഹബ്യാം37. മത്താത്താ
17. ആബീയാവ്38. മെന്ന
18. ആസ39.മെലെയാ
19. യോശാഫാത്ത്40. ഏലിയാക്കീം
20. യോറാം41. യോനാം
21. ഉസ്സിയാവ് 42. ജോസഫ്‌
22. യോഥാം43. യൂദാ
23. ആഹാസ്44. ശിമയോന്‍
24. ഹിസ്‌കിയാവ്45. ലേവി
25. മനശ്ശെ46. മത്താത്ത്
26. ആമോസ്47. യോറീം
27. യോശിയാവ്48. എലിയേസര്‍
28. യൊഖൊന്യാവ്49. ജോഷ്വാ
ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ
29. ശയല്‍ത്തിയേല്‍50. ഏര്‍
30.സെരുബ്ബാബേല്‍ 51. എല്‍മാദാം
31. അബീഹൂദ്52. കോസാം
32. എല്‍യാക്കീം53. അദ്ദി
33. ആസോര്‍54. മേല്ക്കി
34. സാദോക്ക്55. നേരി
35. ആഖീം56. ശയല്‍ത്തിയേല്‍
36. എലീഹുദ്57. സെറുബാബേല്‍
37. എലിയാസര്‍58. റേസാ
38. മത്ഥാന്‍59. യോഹന്നാന്‍
39. യാക്കോബ്60. യോദ
40. യോസേഫ്61. യോസേക്ക്
41. യേശു62. സെമയിന്‍
63. മത്താത്തിയാ
64. മാത്ത്
65. നഗ്ഗായി
66. ഹെസ്‌ലി
67. നാവൂം
68. ആമോസ്
69. മത്താത്തിയാസ്
70. ജോസഫ്
71. യന്നാനി
72. മെല്ക്കി
73. ലേവി
74. മത്താത്ത്
75. ഹെലി
76. യോസേഫ്
77. യേശു
(യേശുവിന്‍റെ വംശാവലി മത്തായിലും ലൂക്കോസിലും)

ജോസഫിന്‍റെ വംശാവലി - യേശുവിന്‍റെതല്ല


ഈ വംശാവലിയിലെ ഏറ്റവും പ്രാഥമികമായ പ്രശനം ഇത് യേശുവിന്‍റെയല്ല മറിച്ചു ജോസഫിന്‍റെ വംശാവലി ആണ് എന്നതാണ്. യേശുവിന് മാതാവ് മാത്രമേയുള്ളൂ, പിതാവില്ല, അതുകൊണ്ട് തെന്നെ ജോസഫ്‌ യേശുവിന്‍റെ പിതാവല്ല. സുവിശേഷ കര്‍ത്താക്കള്‍  ഈ വംശാവലിയിലൂടെ സ്ഥാപിക്കാന്‍  ശ്രമിക്കുന്നത്, ദാവീദിന്‍റെ വംശ പരമ്പരയില്‍ ജനിക്കും എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്ന വാഗ്ദത്ത മിശിഹയാണ് യേശു എന്നതാണ്. പക്ഷെ യേശുവിന്‍റെ പിതാവല്ലാത്ത ജോസഫിന്‍റെ വംശാവലി ഉപയോഗിച്ച് യേശു ദാവീദിന്‍റെ പിന്‍മുറക്കാരനാണ് എന്ന് പറയുന്നത് യുക്തിപരമല്ല.

ലൂക്കോസും മത്തായിയും തമ്മിലുള്ള താരതമ്യം


മത്തായി വംശാവലിയെ, പതിനാല് ആളുകള്‍(ഇതില്‍ അവസാനത്തെ ഗ്രൂപ്പില്‍ പതിനാല് ആളുകള്‍ ഇല്ല, വിശദീകരണം താഴെ)  വീതമുള്ള  മൂന്ന് ഭാഗമായി തരം തിരിക്കുന്നുണ്ട്. എബ്രഹാം മുതല്‍ ദാവീദ്‌ വരെ, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ, ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ എന്നിങ്ങനെയാണ് ആ തരം തിരിവ് (മുകളിലെ പട്ടിക ശ്രദ്ധിക്കുക). മത്തായി അബ്രഹാമിന് മുകളിലേക്കുള്ള വംശാവലി നല്‍കുന്നില്ല. ലൂക്കോസ് പക്ഷെ യേശു മുതല്‍ ആദം വരെയുള്ള വംശാവലി നല്‍കുന്നുണ്ട്.

മുകളില്‍ കൊടുത്ത പട്ടിക പരിശോധിച്ചാല്‍ പ്രത്യക്ഷത്തില്‍ തെന്നെ, ലൂകൊസും മത്തായിയും തമ്മില്‍ തമ്മില്‍ വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്നത് കാണാം. ഇവ തമ്മില്‍ ഏകദേശം സാമ്യമുള്ളത് രണ്ടാമത്തെ ഗ്രൂപ്പില്‍ മാത്രമാണ് അതായത്, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെയുള്ളവരുടെ വംശാവലിയില്‍. മത്തായി ഒരു പേര് വിട്ടിട്ടുള്ളതും, മറ്റു ചില പേരുകള്‍ തമ്മില്‍ ചെറിയ വിത്യാസമുള്ളതും അവഗണിച്ചാല്‍, രണ്ടു വംശാവലിയും ഏകദേശം തുല്യമാണ്. എന്ന് പറയാം. ഈ വിത്യാസങ്ങള്‍ക്ക് കാരണം പകര്‍ത്തി എഴുതിയപ്പോള്‍ പേര് വിട്ടുപോയതും, അതെ പോലെ തെന്നെ പേരുകളില്‍ ചെറിയ വിത്യാസം വന്നതാണ് എന്നും കരുതാവുന്നതാണ്.

എന്നാല്‍ പ്രവാസം മുതല്‍ യേശു വരെയുള്ളവരുടെ വംശാവലി, ലൂക്കോസ് കൊടുത്തതും, മത്തായി കൊടുത്തതും തമ്മില്‍ വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്നതായി കാണുന്നു. ഇവ തമ്മില്‍ കാര്യമായ സാമ്യങ്ങള്‍ ഒന്നും ഇല്ല എന്ന് തെന്നെ പറയാം. ഉദാഹരണമായി ലൂക്കാ പ്രകാരം യേശുവിന്‍റെ പിതാവ് എന്ന് കരുതപ്പെടുന്ന ജോസഫിന്‍റെ പിതാവ് ഹെലിയാണ്. എന്നാല്‍ മത്തായി പ്രകാരം ജോസഫിന്‍റെ പിതാവ് യാകോബ് ആണ്. ദാവീദ് മുതല്‍ യേശു വരെ 42 തലമുറകള്‍ ആണ് ലൂക്കാ എണ്ണുന്നത്, എന്നാല്‍ മത്തായി പ്രകാരം 27 തലമുറകള്‍ ആണ്. ബൈബിള്‍ വ്യാഖ്യാതാക്കള്‍ വിത്യസ്ത രീതികളില്‍ ഈ പ്രശ്നത്തെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സുവിശേഷ കർത്താക്കള്‍, അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന വംശാവലി പകര്‍ത്തി വെച്ചതാണ് എന്നും, അവയില്‍ അതുകൊണ്ട് തെന്നെ തെറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നവരുമുണ്ട്. ലൂക്കോസും, മത്തായിയും വിത്യസ്ത സമൂഹങ്ങളില്‍ വിത്യസ്ത കാലഘട്ടങ്ങളില്‍ പ്രചരിക്കപ്പെട്ട രചനകള്‍ ആയതുകൊണ്ട് അവ തമ്മിലുള്ള വൈരുധ്യങ്ങള്‍ ഉടലെടുത്തത് സ്വാഭാവികം ആണെണെന്നാണ് അഭിപ്രായം. ഇതാണ് സത്യസന്ധമായ നിരീക്ഷണം എന്ന് തോന്നുന്നു.

ഈ വൈരുധ്യത്തെ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെടാറുള്ള ഒരു വ്യഖ്യാനം ഇങ്ങനെയാണ്, ലൂകൊസ് യേശുവിന്‍റെ മാതാവായ മറിയത്തിന്‍റെ വംശാവലിയാണ് നല്‍കിയത്, ഹെലി യഥാര്‍ത്ഥത്തില്‍ മറിയത്തിന്‍റെ പിതാവും ജോസഫിന്‍റെ ഭാര്യാപിതാവും ആണ്. ഹെലിയുടെ ജാമാതാവിനെ പുത്രന്‍ എന്ന് വിളിക്കുകയാണ് ലൂക്കാ ചെയ്തത്.

ഈ വ്യാഖ്യാനം പ്രശ്നം പരിഹരിക്കുമെങ്കിലും, ഈ വ്യഖാനത്തിന് വേണ്ടി ഗ്രന്ഥതിലുള്ളതിന് വിരുദ്ധമായ പല കാര്യങ്ങളും സങ്കല്‍പ്പിക്കെണ്ടതുണ്ട്.  അതെ പോലെ ലൂക്കാ മറിയത്തിന്റെ വംശാവലിയാണ് നല്‍കിയത് എങ്കില്‍ എന്തുകൊണ്ട് അവരുടെ പേര് പരാമര്‍ശിക്കാതെ ജോസഫിന്‍റെ പേര് പറഞ്ഞു എന്നതിന്  വ്യക്തമായ ഉത്തരവുമില്ല. മാത്രവുമല്ല ഈ വ്യാഖ്യാനം ലൂക്കോസിന്‍റെ മൂല ഗ്രന്ഥമുമായി യോചിച്ചു പോകുന്നില്ല. കാരണം ലൂക്കോസ് പുത്രന്‍ എന്ന പദം ഒരിക്കല്‍ മാത്രമേ വംശാവലി വിവരിക്കുന്നതില്‍ ഉപയോഗിക്കുന്നുള്ളൂ. ആ പദം വംശാവലിയിലുള്ള എല്ലാ വ്യക്തികള്‍ക്കും ബാധകമാക്കുകയാണ് ലൂക്കാ ചെയ്യുന്നത്, എന്നിരിക്കെ, ഇവരില്‍ ഹേലി മാത്രം ജോസഫിന്‍റെ ഭാര്യാപിതാവാണ്‌ എന്ന് പറയുന്നത് യുക്തിപമല്ല.

ഗ്രീക്ക്‌ മൂലത്തിന്റെ പദാനുപദ ഇന്ഗ്ലീഷ്‌ പരിഭാഷ താഴെകൊടുത്ത പോലെയാണ്.

And Jesus himself began to be about thirty years of age, being (as was supposed) the son of Joseph, of  Heli of .. (Luke 3:23)

മലയാളത്തില്‍ ഇങ്ങനെ പറയാം. ആദാമിന്‍റെ, സേതിന്‍റെ, എനോസിന്‍റെ…ഹേലിയുടെ, ജോസഫിന്‍റെ മകനായി കരുതപ്പെടുന്ന യേശു പരസ്യജീവിതം ആരംഭിക്കുമ്പോള്‍ മുപ്പത് വയസായിരുന്നു.

മറ്റൊരു വ്യാഖ്യാനം, ഏലി ജോസഫിന്‍റെ, നിയമപരമായ മകനാണ് എന്നും, യാകൊബാണ് യോസഫിന്‍റെ യഥാര്‍ത്ഥ പിതാവ് എന്നുമാണ്. ഇതാണ് സഭാപിതാക്കന്മാര്‍ അധികവും സ്വീകരിച്ച വ്യാഖ്യാനം. പഴയനിയമത്തില്‍ പറഞ്ഞിടുള്ള, മൂത്ത സഹോദരന്‍ മക്കളില്ലാതെ മരിച്ചാല്‍ ഇളയ സഹോദരന്‍, മൂത്ത സഹോദരന്‍റെ വിധവയെ വിവാഹം കഴിക്കുകയും അവളില്‍ കുട്ടികളെ ജനിപ്പിക്കുകയും വേണമെന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വ്യാഖ്യാനം. ഇളയ സഹോദരുണ്ടാകുന്ന കുട്ടികള്‍ നിയമപരമായി മൂത്ത സഹോദരന്‍റെ കുട്ടികള്‍ ആയാണ് അറിയപ്പെടുക. അതുകൊണ്ട് ജോസഫിന്‍റെ യഥാര്‍ത്ഥ പിതാവ് യാകൊബും, നിയമപരമായ പിതാവ് ഹേലിയുമാണ് എന്നാണ് വാദം. മത്തായി യഥാര്‍ത്ഥ പിതാവിന്‍റെ പേര്‍ പറഞ്ഞപ്പോള്‍ ലൂകാ നിയപ്രകാരമുള്ള പിതാവിന്‍റെ പേര്‍ പറഞ്ഞു വെന്നും വാദിക്കുന്നു. ഈ വാദം ശേരിയാണെങ്കില്‍, ഹേലിയും, യാകൊബും സഹോദരന്മാരായിരിക്കണം അതുകൊണ്ട് തെന്നെ അവരുടെ പിതാക്കള്‍ ഒരേ ആളായിരിക്കണം. പക്ഷെ മത്തായിയും ലൂകൊസും അവിടെയും വൈരുധ്യം പുലര്‍ത്തുന്നുണ്ട്. കാരണം മത്തായി പ്രകാരം യാകൊബിന്‍റെ പിതാവ് മത്താനും, ലൂകൊസ് പ്രകാരം ഹെലിയുടെ പിതാവ് മത്താതും ആണ്. ഇത് പരിഹരിക്കാന്‍  വേണ്ടി , യകൊബും ഹെലിയും വിത്യസ്ത പിതാക്കന്മാര്‍ക്കും എന്നാല്‍ ഒരേ മാതാവിനും പിറന്ന (അര്‍ദ്ധ) സഹോദരന്‍മാര്‍ ആണ് എന്നാണ് വ്യാഖ്യാനം.! അതായത്‌ മത്താന് യാകോബ് പിറന്നതിന് ശേഷം, അദ്ദേഹം മരണപ്പെടുകയും, അതിന് ശേഷം മത്താന്റെ വിധവയെ മത്താത് വിവാഹം കഴിക്കുകയും അതില്‍ ഹേലി ഉണ്ടാകുകയും ചെയ്തു എന്നാണ് വ്യാഖ്യാനം.  ആധുനിക ബൈബിള്‍ പണ്ഡിതന്‍മാര്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ നല്‍കാറില്ല, കാരണം പഴയ പുതിയ നിയമങ്ങളില്‍ വിവരിക്കുന്ന വംശാവലി പട്ടികകള്‍ ചരിത്രപരമാണ് എന്ന് വാദിക്കാന്‍ ബുദ്ധിമുട്ടാണ്.

മത്തായിയും പഴയനിയമവും തമ്മിലുള്ള താരതമ്യം


മത്തായി നല്‍കിയിരിക്കുന്ന വംശാവലി ലൂക്കോസുമായി വൈരുധ്യം പുലർത്തുന്നതോടൊപ്പംതെന്നെ പഴയ നിയമവുമായും വൈരുധ്യം പുലര്‍ത്തുന്നു. മത്തായി തെന്‍റെ വംശാവലി, പതിനാല് പേര്‍ വീതമുള്ള മൂന്ന് ഭാഗമായിട്ടാണ് അവതരിപ്പിക്കുന്നത്‌. പതിനാലിന് പ്രാധാന്യം കല്‍പ്പിക്കാന്‍ പല കാരണങ്ങളും വ്യാഖ്യാതകള്‍ പറയുന്നുണ്ട്. ദാവീദ് എന്ന ഹീബ്രു പദത്തിലെ വ്യഞ്ജനാക്ഷരങ്ങള്‍ക്ക് തുല്യമായ അക്കങ്ങള്‍ ( D=4, V=6, D+V+D =14) എന്നിവ കൂടിയാല്‍ 14 കിട്ടുന്നതുകൊണ്ടാണ് മത്തായി പതിനാലായി തരം തിരിച്ചത് എന്ന് വ്യാഖ്യാനമുണ്ട്. ചില മുസ്ലിംകള്‍ ബിസ്മി അറബിയില്‍ ( ഹീബ്രുവും അറബിയും സഹോദര ഭാഷകള്‍ ആണ് ) എഴുതി ഇത്തരത്തില്‍ കൂട്ടികിട്ടുന്ന 786 എന്ന സംഖ്യയെ പ്രാധാന്യപൂര്‍വം പരിഗണിക്കാറുള്ളത് പോലെ.

എന്തായിരുന്നാലും പതിനാല് എന്ന സംഖ്യ ലഭിക്കുന്നതിനു വേണ്ടി മത്തായി പഴയ നിയമത്തില്‍ പറഞ്ഞ വംശാവലിയിലെ പല ആളുകളെയും ഒഴിവാക്കുന്നുണ്ട്. രണ്ടാമത്തെ ഗ്രൂപ്പില്‍ (ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ) ദാവീദിന്റെ ആദ്യത്തെ ആറു പിന്തുടര്ച്ച‍ക്കാരുടെ പേര്‍ കൊടുത്തത് പഴയനിയമവുമായി  ഒത്ത്പോകുമ്പോൾ  (15 മുതല്‍ 20 വരെയുള്ള പേരുകള്‍) പഴയ നിയമത്തില്‍ പറഞ്ഞിട്ടുള്ള, യെഹോവാഹാസ്, യോവാശ്, അമസ്യാവെ എന്നീ പേരുള്ള  യോറാമിന്റെ മൂന്നു സന്താന പരമ്പരകളെ, ഒഴിവാക്കിയിട്ടാണ്  (1 ദിനവൃത്താന്തം 3:11 നോക്കുക) മത്തായി രണ്ടാമത്തെ ഗ്രൂപ്പില്‍ പതിനാല് പേരെ എണ്ണുന്നത്. മത്തായി വംശാവലി നല്‍കുന്നത് ഇന്നയാളെ ഇന്നയാള്‍ ജനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് എന്ന് ശ്രദ്ദിക്കുക, അത്കൊണ്ട് തെന്നെ മത്തായി ഇവിടെ പ്രധാനപ്പെട്ട പേരുകള്‍ മാത്രമാണ് പറഞ്ഞത് എന്ന് വാദിക്കാന്‍ കഴിയില്ല.

മത്തായിലെ അബദ്ധം


മത്തായി തെന്‍റെ വംശാവലിയിലെ പേരുകളെ മൂന്നു ഭാഗമായി തിരിച്ചിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ. ഇതിലെ ഓരോ വിഭാഗത്തിലും പതിനാല് വീതം ആളുകള്‍ ഉണ്ട് എന്നാണ് മത്തായിയുടെ സുവിശേഷം പറയുന്നത്.
17 ഇങ്ങനെ, അബ്രാഹം മുതൽ ദാവീദുവരെ പതിനാലും ദാവീദുമുതൽ ബാബിലോണ്‍ പ്രവാസംവരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്.  (മത്തായി 1:17)
പക്ഷെ രസകരമായ വസ്തുത ആദ്യത്തെ രണ്ടു വിഭാഗത്തിലും പതിനാല് വീതം പേരുകള്‍ ഉണ്ടെങ്കിലും അവസാനത്തെ വിഭാഗത്തില്‍ 13 പേരെ ഉള്ളൂ എന്നതാണ്. പകര്‍ത്തിയെഴുത്തുകാര്‍ ഒരു പേര്‍ വിട്ടു പോയതായിരിക്കാനാണ് സാധ്യത.

വംശാവലിയും ചരിത്രവും


ഈ വംശാവലിയിലെ വൈരുധ്യങ്ങളെ എത്ര തെന്നെ വ്യാഖിനിച്ചാലും ഇവ ചരിത്രപരമാണ് എന്ന് പറയാന്‍ കഴിയില്ല. പഴയ നിയമത്തിലെ കണക്കുകൾ പ്രകാരം, അബ്രഹാമിന്‍റെയും ആദാമിന്‍റെയും ഇടയില്‍ 19 നൂറ്റാണ്ടിന്‍റെ കാലയളവാണ് ഉള്ളത്. പഴയ നിയമത്തില്‍ പറഞ്ഞ ഇതേ വംശാവലിയാണ് ലൂക്കോസ് പകർത്തുന്നത് (ലൂകൊസ് ഉല്പത്തി പുസ്തകത്തില്‍  ഇല്ലാത്ത ഒരു പേര്‍ അധികമായി നല്‍കുന്നുണ്ട്, ഇത് പഴയനിയമത്തിന്‍റെ ഗ്രീക്ക്‌  പരിഭാഷയില്‍ എങ്ങിനെയോ കടന്നുകൂടിയ പേരാണ്, ലൂകൊസിന് ഹീബ്രു ബൈബിളിന്‍റെ ഗ്രീക്ക്‌ പരിഭാഷയില്‍ നിന്നാകും ഇത് കിട്ടിയത് എന്ന് കരുതാം ).

അബ്രഹാം BC 1850 ല്‍ ജീവിചിരിന്നു എന്ന് കണക്കാക്കപ്പെടുന്നു. അതായത്, ഈ വംശാവലി പ്രകാരം  ഭൂമിയില്‍ മനുഷ്യകുലം ആരംഭിച്ചത്  വെറും ആറായിരം വര്‍ഷം മുമ്പായിരിക്കണം. ഇത് തീര്‍ച്ചയായും ശാസ്ത്രീയമായി സ്വീകാര്യമല്ല. അതെ പോലെതെന്നെ അബ്രഹാമിനും അദാമിനും ഇടയില്‍ വെറും 19 ഓ 20 ഓ തലമുറകള്‍ മാത്രമേ ഉണ്ടായിരുന്നൂ എന്ന് പറയുന്നതും, ഇന്ന് ഭൂരിഭാഗം ആളുകളും ഇത് അംഗീകരിക്കുകയില്ല.

Saturday, October 16, 2010

ബൈബിള്‍ പുതിയനിയമം - ഒരു ലഘുപരിചയം

ക്രൈസ്തവ ബൈബിളിലെ രണ്ടാമത്തെ ഭാഗമായി ക്രോഡീകരിക്കപ്പെട്ട ഇരുപത്തിയേഴ് പുസ്തകങ്ങളുടെ സമാഹാരത്തെയാണ് പുതിയനിയമം എന്ന് വിളിക്കുന്നത്. ഈ പുസ്തകങ്ങള്‍ ഏകദേശം ഒരു നൂറ്റാണ്ട് കാലയളവില്‍ വിത്യസ്ത ആളുകളാല്‍ രചിക്കപ്പെട്ട് വിത്യസ്ത പ്രദേശങ്ങളില്‍ ഉപയോഗിച്ചിരുന്നവയാണ്. ഇവ ഏകപുസ്തകമായി ക്രോഡീകരിക്കപ്പെട്ടതും വേദപുസ്തകത്തിന്‍റെ ഭാഗമായി പരിഗണിക്കപ്പെട്ടതും ക്രമപ്രവൃദ്ധമായാണ്. 

പുതിയനിയമ പുസ്തകങ്ങളെ അവയുടെ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നാലായി തരം തിരിക്കാം.
  1. സുവിശേഷങ്ങള്‍
  2. അപോസ്തല പ്രവര്‍ത്തികള്‍
  3. കത്തുകള്‍
  4. അപോകലിപ്സ് അഥവാ വെളിപാട് പുസ്തകം
ഈ പുസ്തകങ്ങൾ ആദ്യ കാലഘട്ടങ്ങളില്‍ വിത്യസ്ത ക്രമങ്ങളിൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നുള്ള ബൈബിളുകളില്‍ ഇവ സമാഹരിച്ചിട്ടുള്ളത്, സുവിശേഷങ്ങള്‍, അപോസ്തല പ്രവര്‍ത്തികള്‍, കത്തുകള്‍, വെളിപാട് പുസ്തകം എന്ന ക്രമത്തിലാണ്. 

യേശുവിന്‍റെതായി ഏതെങ്കിലുംരചനകളോ, യേശു എന്തെങ്കിലും എഴുതിയതായുള്ള  സൂചനകളോ പുതിയനിയമ പുസ്തകങ്ങളില്‍ ഇല്ല. പുതിയ നിയമ പുസ്തകങ്ങളില്‍ ആദ്യം രചിക്കപ്പെട്ടത് പൌലോസിന്റെ കത്തുകളാണ്. പൗലോസിന്റെ കത്തുകളിൽ പലതും ക്രിസ്താബ്ദം അന്‍പതുകളില്‍  എഴുതപ്പെട്ടതാണ് എന്നാണു ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം. മറ്റു പുതിയനിയമ പുസ്തകങ്ങള്‍ ഏകദേശം AD 65 നും AD 100 നുമിടക്ക് രചിക്കപ്പെട്ടവയാണ്.

1. സുവിശേഷങ്ങള്‍

സുവാര്‍ത്ത എന്നര്‍ത്ഥമുള്ള god spell എന്ന ആന്ഗ്ലോസാക്സന്‍ വാക്കില്‍ നിന്നാണ് gospel  എന്ന ഇംഗ്ലീഷ് പദം ഉണ്ടായിരിക്കുന്നത്. പുതിയ നിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങളെയാണ് സുവിശേഷങ്ങള്‍ എന്ന് വിളിക്കുന്നത്.  ഇവ യഥാക്രമം മത്തായി, മാര്‍കോസ്, ലൂകൊസ്, യോഹന്നാന്‍ എന്നിവരുടെ പേരില്‍ അറിയപ്പെടുന്നു. യേശുവിന്‍റെ ജീവിതവും, അധ്യാപനങ്ങളും ആണ് സുവിശേഷങ്ങളുടെ ഇതിവൃത്തം. സുവിശേഷങ്ങള്‍ യേശുവിന്‍റെ ജനനത്തെ ക്കുറിച്ചും, ജ്ഞാനസ്നാനത്തെ ക്കുറിച്ചും, യേശുവിന്‍റെ പരസ്യ ജീവിതത്തെ ക്കുറിച്ചും യേശു കാട്ടിയ അത്ഭുതങ്ങളെക്കുറിച്ചും, യേശുവിന്‍റെ ക്രൂശീകരണത്തെക്കുറിച്ചും, ഉയര്‍ത്തെഴുന്നെൽപ്പിനെക്കുറിച്ചും പ്രതിപാദിക്കുന്നു. 

യേശുവിന്‍റെ കുട്ടിക്കാലത്തെക്കുറിച്ചോ ആദ്യകാല ജീവിതത്തെക്കുറിച്ചോ സുവിശേഷങ്ങള്‍ കാര്യമായ വിവരങ്ങള്‍ നല്‍കുന്നില്ല. സുവിശേഷങ്ങള്‍ നിലവിലുള്ള ബൈബിളില്‍ സമാഹരിച്ചിട്ടുള്ളത് അവ എഴുതപ്പെട്ട ക്രമത്തിലല്ല. ആദ്യം എഴുതെപ്പെട്ട സുവിശേഷം മാര്‍കോസിന്‍റെ സുവിശേഷമാണ്. ഇത് എഴുതപ്പെട്ടത് AD  65 ല്‍ ആയിരിക്കും എന്നാണ് അനുമാനം. പിന്നീട് എഴുതപ്പെട്ട ലൂകൊസും, മത്തായിയും ഏകദേശം 80 നും 90 നും ഇടയിലായിരിക്കും എഴുതപ്പെട്ടത്. അവസാനം എഴുതെപ്പെട്ട  യോഹന്നാന്‍റെ സുവിശേഷത്തിന്റെ രചന ക്രിസ്താബ്ദം 90 കളില്‍ നടന്നിരിക്കണം. നിലവിലെ ബൈബിളില്‍ ഇവ യഥാക്രമം മത്തായി, മാര്‍കോസ്, ലൂകൊസ്, യോഹന്നാന്‍ എന്ന ക്രമത്തില്‍ ചേര്‍ത്തിരിക്കുന്നു.

യേശുവിന്‍റെതായി പുതിയ നിയമത്തില്‍ രചനകള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞല്ലോ. യേശുവിനെക്കുറിച്ചും യേശുവിന്‍റെ  അധ്യാപനങ്ങളെ ക്കുറിച്ചും ഉള്ള വിവരങ്ങള്‍ ആദ്യ തലമുറകളില്‍ വാമൊഴിയായിട്ടായിരുന്നു പ്രചരിച്ചിരുന്നത്. ഇവയെ പുസ്തകരൂപത്തില്‍ എഴുതി വെക്കാന്‍ ശ്രമിക്കുന്നത് - ഇന്ന് ലഭ്യമായ പുസ്തകങ്ങള്‍ പ്രകാരം -  AD 60 കളില്‍ രചിച്ച മാര്‍കൊസിന്‍റെ സുവിശേഷമാണ്. മാര്‍കോസ് യേശുവിനെക്കുറിച്ച് അന്ന് വാമൊഴിയായി പ്രചരിച്ചിരുന്ന കഥകളാണ് തെന്‍റെ സുവിശേഷ രചനക്ക് ആധാരമാക്കിയത്. 

പിന്നീട് ലൂകൊസും അതെ പോലെ തെന്നെ മത്തായിയും തങ്ങളുടെ സുവിശേഷങ്ങള്‍ രചിക്കാന്‍ മാര്‍കോസിന്‍റെ സുവിശേഷത്തെയാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്. മത്തായിയും, ലൂകൊസും മാര്‍കോസിന്‍റെ സുവിശേഷം ഏകദേശം മുഴുവനായും തെന്നെ തങ്ങളുടെ സുവിശേഷത്തിൽ പകര്‍ത്തിയിട്ടുണ്ട്. മാര്‍കോസിനെ കൂടാതെ മറ്റു ഉറവിടങ്ങളും മത്തായിയും ലൂകൊസും തങ്ങളുടെ സുവിശേഷ രചനക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് അനുമാനിക്കുന്നു. ഈ മൂന്ന് സുവിശേഷങ്ങള്‍ തമ്മില്‍ സാമ്യങ്ങളുള്ളത് കൊണ്ട് ഇവയെ സമാന്തര സുവിശേഷങ്ങള്‍ (synoptic gospels) എന്ന് വിളിക്കുന്നു.

മാര്‍കോസിന്‍റെ സുവിശേഷം അത് ആരാണ് എഴിയത് എന്ന് സ്വയം വ്യക്തമാക്കുന്നില്ല. പക്ഷെ പാരമ്പര്യ വിശ്വാസം അനുസരിച്ച് മാര്‍കോസിന്‍റെ സുവിശേഷം എഴുതിയത്, അപോസ്തലനായ പത്രോസിന്‍റെ ശിഷ്യനായ മാര്‍കോസ് എന്ന വ്യക്തിയാണ്.  യേശുവിന്‍റെ ജീവിതത്തെ ക്കുറിച്ചും, പ്രബോധനങ്ങളെ ക്കുറിച്ചും വളരെ സംക്ഷിപ്തമായ വിവരങ്ങളെ ഈ സുവിശേഷം നല്‍കുന്നുള്ളൂ. ആദ്യം എഴുതപ്പെട്ട ഈ സുവിശേഷം നല്‍കുന്ന ചിത്രം, എല്ലാവിധ പരിമിധികളും ഉള്ള തികച്ചും മനുഷ്യനായ ഒരു യേശുവിന്‍റെതാണ്. യേശു തെന്നെക്കുറിച്ചു വളരെ കുറച്ചു മാത്രം സംസാരിക്കുകയും ദൈവ രാജ്യത്തെ ക്കുറിച്ചു കൂടുതല്‍ സംസാരിക്കുകയും ചെയ്യന്നു ഈ സുവിശേഷത്തില്‍. 

മാര്‍കോസിന്‍റെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള വചനങ്ങള്‍ (16 ആം അധ്യായത്തില്‍ 9 മുതല്‍ 20 വരെയുള്ള വചനങ്ങള്‍) പില്‍കാലത്ത് എഴുതി ചേര്‍ത്തതാണെന്ന്  ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപപ്പെടുന്നു. ആധുനിക ബൈബിളുകളില്‍ ഈ വചനങ്ങള്‍ ഫുട്നോട്ടില്‍ കൊടുക്കയോ, അതെല്ലെങ്കില്‍ ബ്രാകെറ്റില്‍ കൊടുക്കയോ ആണ് പതിവ്. മാര്‍കോസിന്‍റെ സുവിശേഷം റോമില്‍ (ഇറ്റലി) യില്‍ ആണ് എഴുതപ്പെട്ടത് എന്ന് കരുതുന്നു.

ലൂക്കോസിന്‍റെ സുവിശേഷവും ആരാണ് എഴുതിയത് എന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ല, ലൂകോസിന്‍റെ സുവിശേഷം പൌലോസിന്‍റെ  സുഹൃത്തും വിജാതീയരില്‍ നിന്നും പരിവര്‍ത്തനം ചെയ്തയാളുമായ ലൂകൊസ് എന്ന വൈദ്യന്‍ എഴുതിയതാണ് എന്നാണ് പാരമ്പര്യം. ലൂകൊസിന്‍റെ സുവിശേഷത്തിന്‍റെ രചന നടന്നത് സെസെറിയ (Caesarea ) യില്‍ ആണെന്ന് കരുത്തപ്പെടുന്നു. ലൂകൊസിന്‍റെ സുവിശേഷം എഴുതിയ വ്യക്തി, താന്‍ യേശുവിന്‍റെ ജീവിതത്തിന് ദൃക്സാക്ഷി അല്ല എന്നും., തനിക്ക് കിട്ടിയ വിവരങ്ങള്‍ പറയുക മാത്രമാണ് ചെയ്യുന്നത് എന്നും ആമുഖമായി പറയുന്നുണ്ട് (ലൂകൊസ്‌ 1-4).

ക്രിസ്തീയ പാരമ്പര്യം അനുസരിച്ച്, മത്തായിയുടെ സുവിശേഷം യേശു ശിഷ്യനായ മത്തായി എഴുതിയതാണ്. പക്ഷെ ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ പല കാരണങ്ങളാല്‍ ഇത് അംഗീകരിക്കുന്നില്ല. ഉദാഹരണമായി യേശുവിന്‍റെ സന്തത സഹചാരിയായ ഒരാള്‍ക്ക്‌ യേശുവിനെക്കുറിച്ച് സ്വന്തമായി തെന്നെ എഴുതാന്‍ കഴിയും എന്നിരിക്കെ‍, യേശുവിന്‍റ ശിഷ്യനല്ലാത്ത മാര്‍കോസ് എഴുതിയ സുവിശേഷത്തെ അതെപടി പകര്‍ത്തേണ്ട ആവശ്യമില്ല. ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈ സുവിശേഷം ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അജ്ഞാതനായ ഒരു ക്രിസ്ത്യാനി, അപോസ്തലനായ മത്തായിയുടെതെന്ന് കരുതെപ്പെടുന്ന യേശുവിന്‍റെ ഉപദേശങ്ങളുടെ സമാഹാരം ഉപയോഗിച്ച് എഴുതിയാതാകും എന്നതാണ്. 

നാല് സുവിശേഷങ്ങളും യേശു യഹൂദരുടെ വേദഗ്രന്ഥത്തില്‍ പ്രവചിക്കപ്പെട്ട മിശിഹയാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ യഹൂദ വേദഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രവചനങ്ങള്‍ നിരത്തുന്നത് മത്തായിയാണ്. അതുകൊണ്ട് തെന്നെ ഈ സുവിശേഷം ഒരു ജൂത സമൂഹത്തിന് വേണ്ടി എഴുതപ്പെട്ടതാണ് എന്ന് അനുമാനിക്കെപ്പെടുന്നു. മത്തായിയുടെ സുവിശേഷം ആന്‍റിയോകില്‍ (സിറിയ) ആണ് എഴുതപ്പെട്ടത് എന്നാണു അനുമാനം.  മത്തായിയും ലൂകൊസും ഏകദേശം 80 നും 90 നും ഇടയിലായിരിക്കും എഴുതപ്പെട്ടത് എന്ന് കരുതുന്നു .

സമാന്തര സുവിശേഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരു യേശു ചരിത്രമാണ് ഏറ്റവും അവസാനം എഴുതപ്പെട്ട യോഹന്നാന്‍റെ സുവിശേഷം നല്‍കുന്നത്. യോഹന്നാന്‍റെ സുവിശേഷം യേശു ശിഷ്യനായ യോഹന്നാന്‍ എഴുതിയതാണ് എന്നാണു പാരമ്പര്യം. പക്ഷെ ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ ഇതിനെ  നിരാകരിക്കുന്നു. ചരിത്രപരമായി ഏറ്റവും കൃത്യത കുറഞ്ഞ സുവിശേഷമാണ് നാലാം സുവിശേഷം. ആദ്യകാല ക്രൈസ്തവര്‍ക്കിടയില്‍ ഈ സുവിശേഷത്തിന്റെ ആധികാരികതയെക്കുറിച്ച് അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. 

ഈ സുവിശേഷം‍, മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്നും വിത്യസ്തമായി സാധാരണ മനുഷ്യരേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ഒരു യേശുവിനെയാണ് വരച്ചു കാണിക്കുന്നത്, അതുകൊണ്ട് തെന്നെ ത്രിത്വവാദികള്‍ യേശുവിന്‍റെ ദിവ്യത്വം സ്ഥാപിക്കാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് ഈ സുവിശേഷമാണ്. ഈ സുവിശേഷത്തില്‍, ആദ്യം എഴുതപ്പെട്ട സുവിശേഷങ്ങളില്‍ നിന്നും വിത്യസ്തമായി, യേശു തെന്നെക്കുറിച്ചു വളരെയധികം സംസാരിക്കുകയും, ദൈവരാജ്യത്തെ ക്കുറിച്ചു വളരെക്കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്നു. ഈ സുവിശേഷം എഴുതപ്പെട്ടത് AD 90 കളില്‍ എഫസസില്‍ (Ephesus) വെച്ചാണ് എന്ന് കരുതപ്പെടുന്നു.

സുവിശേഷങ്ങള്‍ എല്ലാം വിത്യസ്ത കാലഘട്ടങ്ങളില്‍ രചിക്കപ്പെട്ടവയാണ് എന്നും വിത്യസ്ത്യ സ്ഥലങ്ങളില്‍ ഉള്ള ക്രിസ്ത്യന്‍ സമൂഹങ്ങൾക്ക് വേണ്ടി എഴുതപ്പെട്ടതാണ് എന്നും പറഞ്ഞുവല്ലോ. അതുകൊണ്ട് തെന്നെ ഒരു സുവിശേഷം ഉപയോഗിക്കുന്ന വിഭാഗം മറ്റു സുവിശേഷങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇവ ഏക പുസ്തകമായി സമാഹരിക്കുന്നത് കാലങ്ങള്‍ക്കു ശേഷമാണ്. യേശുവിനെക്കുറിച്ച് ഒരൊറ്റ ചരിത്ര ഗ്രന്ഥത്തിന് പകരം നാല് സുവിശേഷങ്ങള്‍ ഉണ്ടാകാനുള്ള  കാരണം ഇതാണ്.

2. അപോസ്തല പ്രവര്‍ത്തികള്‍

അപോസ്തല പ്രവര്‍ത്തികള്‍ ആദ്യകാല ക്രിസ്ത്യാനികളെ ക്കുറിച്ചും, സഭയുടെ ചരിത്രത്തെയും കുറിച്ച് പറഞ്ഞു തരുന്ന പുസ്തകമാണ്. യേശു രംഗം വിട്ടത് മുതല്‍, പൌലോസ്‌  റോമില്‍ സുവിശേഷം പ്രസംഗിക്കുന്നത് വരെയുള്ള ചരിത്രം അത് വിവരിക്കുന്നു. ജെരുസേലം സഭയെക്കുറിച്ചും, അതിന്‍റെ നേതാക്കളെക്കുറിച്ചും സുവിശേഷം പ്രചരിപ്പിക്കാനുള്ള പൌലോസിന്‍റെ യാത്രകളെക്കുറിച്ചുമെല്ലാം ഈ പുസ്തകം പറഞ്ഞു തരുന്നു. 

നാല് സുവിശേഷങ്ങളെ പോലെതെന്നെ ഈ പുസ്തകവും ആരാണ് എഴുതിയത് എന്ന് പറയുന്നില്ല. ലൂകൊസിന്‍റെ സുവിശേഷവും, അപോസ്തല പ്രവര്‍ത്തികളും  ഒരാള്‍ തെന്നെയാണ് എഴുതിയത് എന്ന് കരുതപ്പെടുന്നു. ഈ പുസ്തകത്തിന്‍റെ രചനാകാലഘട്ടത്തെ ക്കുറിച്ച് വിത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട് AD 65 -67 ല്‍ രചിച്ചതാണ് എന്നും, 80 കളില്‍ രചിച്ചതാണ് എന്നും അഭിപ്രായമുണ്ട്.

3. കത്തുകള്‍

പുതിയനിയമത്തിലെ 21 പുസ്തകങ്ങള്‍ വ്യക്തികള്‍ക്കും സഭകള്‍ക്കും എഴുതിയ കത്തുകളാണ്. ഈ കത്തുകളാണെങ്കിലും  പൊതുവായ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതിനാല്‍ അവയെ ലേഖനങ്ങള്‍ (epistles) എന്നും വിളിക്കാറുണ്ട്. 

ഈ കത്തുകളില്‍ ഭൂരിഭാഗവും എഴുതിയിട്ടുള്ളത് പൌലോസ് ആണ്. പൌലോസിന്‍റെതായി 13 കത്തുകളാണ് ബൈബിളില്‍ ഉള്ളത്. അവയുടെ തലക്കെട്ട്‌ അവ ആര്‍ക്കെഴുതിയാണെന്ന് വ്യക്തമാക്കുന്നു. എബ്രായര്‍ക്കെഴുതിയ ലേഖനം പൌലോസ് എഴുതിയതാണ് എന്ന ഒരു ക്രിസ്ത്യന്‍ പാരമ്പര്യം ഉണ്ടെങ്കിലും, ഇന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാവരും തെന്നെ ഈ പുസ്തകത്തിന്‍റെ കര്‍ത്താവ്‌ അജ്ഞാതന്‍ ആണ് എന്ന് കരുതുന്നു. ഈ കത്തുകള്‍ വേദപുസ്തകായി സ്വീകരിക്കപ്പെടും എന്ന് കരുതി എഴുതിയവയാരിരുന്നില്ല. അതുകൊണ്ടു തെന്നെ വ്യക്തിപരമായ പല പരാമര്‍ശങ്ങളും ഈ കത്തുകളില്‍ കാണാം. ഉദാഹരണത്തിന്‌ പൌലോസ് തിമോത്തിയോസിന് എഴുതിയ രണ്ടാമത്തെ ലേഖനത്തിലെ നാലാം അധ്യായത്തിലെ ചില വചനങ്ങള്‍ ശ്രദ്ധിക്കുക.

13 നീ വരുമ്പോള്‍ ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്‍റെ പക്കല്‍ ഏല്‍പിച്ചിട്ടുപോന്ന എന്‍റെ പുറംകുപ്പായവും പുസ്തകങ്ങളും, പ്രത്യേകിച്ച്, തുകല്‍ച്ചുരുളുകളും കൊണ്ടുപോരണം.14 ചെമ്പുപണിക്കാരനായ അലക്സാണ്ടര്‍ എനിക്കു വലിയ ദ്രോഹം ചെയ്തു. കര്‍ത്താവ് അവന്‍റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്കും.15 നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ശക്തി പൂര്‍വ്വം എതിര്‍ത്തവനാണ് (2 തിമോത്തേയോസിന് 4:13-15 )
പൌലോസിന്‍റെതല്ലാതെ 7 കത്തുകളാണ് പുതിയനിയമത്തില്‍ ഉള്ളത്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ലാതെ, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍ എന്നതിനാല്‍ ഇവയെ കാതോലിക എഴുത്തുകള്‍ എന്നോ പൊതു എഴുത്തുകൾ  ‍എന്നോ പറയുന്നു. 

കത്തോലിക ലേഖനങ്ങള്‍ യകോബ്,പത്രോസ്, യോഹന്നാന്‍, യൂദാസ് എന്നിവരുടെ പേരില്‍ അറിയപ്പെടുന്നു. ഈ പുസ്തകങ്ങള്‍ അവ ആര് എഴുതിയത് എന്ന് കരുതപ്പെടുന്നുവോ  അവരുടെ പേരില്‍ അറിയപ്പെടുന്നു. എന്നാല്‍ ഈ എഴുത്തുകളില്‍ പലതും അവ ആരോപിക്കപ്പെട്ട വ്യക്തികള്‍ എഴുതിയതല്ല എന്നാണ്  ബൈബിള്‍ പണ്ഡിതന്മാരുടെ പക്ഷം. 

ഉദാഹരണമായി പത്രോസിന്‍റെ പേരില്‍ അറിയപ്പെടുന്ന രണ്ടു ലേഖനങ്ങളും അപോസ്തലനായ പത്രോസ് എഴുതിയിരിക്കാന്‍ സാധ്യതയില്ല എന്നാണു ആധുനിക ബൈബിള്‍ പണ്ഡിതന്മാരില്‍ പലരും അഭിപ്രായപ്പെടുന്നുത്. പത്രോസിന്‍റെ ഒന്നാം ലേഖനവും രണ്ടാം ലേഖനവും ഒരാള്‍ എഴുതിയതല്ല എന്നതുകൊണ്ടും, മറ്റു കാരണങ്ങള്‍ കൊണ്ടും, പത്രോസിന്‍റെ രണ്ടാം ലേഖനം പത്രോസ് എഴുതിയതല്ല എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഏറെക്കുറെ അഭിപ്രായഐക്യം ഉണ്ട്. ആദ്യകാല സഭാ പിതാക്കാന്‍മാര്‍ക്കിടയില്‍ തെന്നെ ഈ പുസ്തകത്തിന്‍റെ ആധികാരികതെയെക്കുറിച്ച് അഭിപ്രായവിത്യാസം ഉണ്ടായിരുന്നു. പത്രോസിന്‍റെ രണ്ടാം ലേഖനം സ്വയം അത് അപോസ്തലനായ പത്രോസ് എഴുതിയതാണ് എന്ന് അവകാശപ്പെടുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. പക്ഷെ പ്രാചീന കാലത്ത്ആ ളുകള്‍ തങ്ങളുടെ പുസ്തങ്ങള്‍ക്ക് പ്രചാരവും സ്വീകാര്യതയും ലഭിക്കാന്‍ വേണ്ടി, അവ അന്നറിയപ്പെടുന്ന പ്രശസ്ത വ്യക്തികള്‍ എഴുതിയതാണ് എന്ന് അവകാശപ്പെടുന്നതില്‍ തെറ്റ് കണ്ടിരുന്നില്ല. ഇത്തരം എഴുത്തുകളെ വ്യാജപ്പെരുള്ള എഴുത്തുകള്‍ (pseudonymous writings) എന്നാണ് ആധുനിക ബൈബിളുകള്‍ പരിചയപ്പെടുത്തുന്നത്.

പൌലോസിന്റെ എഴുത്തുകളും, കാതോലിക എഴുത്തുകളും ബൈബിളിൽ  ക്രൊഡീകരിക്കപ്പെട്ടിട്ടുള്ളത്, അവയുടെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ്, ഒരോ ഗ്രൂപ്പിലും വലിയ ലേഖനങ്ങള്‍  ആദ്യവും ചെറിയ അവസാനവും ആയി സമാഹരിചിക്കുന്നു. ഈ ലേഖനങ്ങള്‍ ഏകദേശം അര നൂറ്റാണ്ട് കാലയളവിലാണ് വിരചിതമാകുന്നത്. ആദ്യം എഴുതപ്പെട്ട പൌലോസിന്റെ തെസ്സെലോനിയക്കാര്‍ക്കുള്ള ലേഖനം AD 50 കളില്‍ എഴുതപ്പെട്ടതാണ് എങ്കില്‍, യോഹന്നാന്‍റെ പേരില്‍ ഉള്ള ലേഖനങ്ങള്‍ AD 90  കളില്‍ എഴുതപ്പെട്ടതാണ്.

4. അപോകലിപ്സ്

അപോകലിപ്സ് എന്ന ഗ്രീക്ക്‌ പദത്തിന്‍റെ അര്‍ഥം വെളിപാട് എന്നാണ്. പുതിയനിയമത്തില്‍ വെളിപാട് പുസ്തകം മാത്രമാണ് ഈ ഗണത്തില്‍ വരുന്നത്. അപോസ്തലനായ യോഹന്നാനുണ്ടായ വെളിപാടുകളുടെ സമാഹാരണമാണ് ഈ പുസ്തകം എന്നാണ് പാരമ്പര്യ ക്രിസ്തീയ വിശ്വാസം. ക്രിസ്താബ്ദം 90 കളില്‍ ആണ് ഇതിന്‍റെ രചന നടന്നത് എന്ന് കരുതപ്പെടുന്നു.

ബൈബിള്‍ പുതിയനിയമ കനോനീകരണം

ബൈബിള്‍ പുതിയ നിയമത്തിലെ പുസ്തകങ്ങള്‍ ഒന്നും തെന്നെ ദൈവവചനം എന്നാ നിലയില്‍ എഴുതപ്പെട്ടതല്ല എന്ന് സൂചിപ്പിച്ചല്ലോ. ഈ പുസ്തകങ്ങളുടെ കര്‍ത്താക്കള്‍ തങ്ങള്‍ ദൈവനിവേശിദമായാണ് രചന നടത്തിയത് എന്ന് അവകാശപ്പെടുകയോ, ആദ്യകാല ക്രിസ്ത്യാനികള്‍ ഈ പുസ്തകങ്ങളെ വേദപുസ്തകമായി കരുതുകയോ ചെയ്തിരുന്നില്ല. മാത്രവുമല്ല യേശുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റെനേകം പുസ്തകങ്ങള്‍ അന്നുണ്ടായിരുന്നു. അവയില്‍ ഈ പുസ്തകങ്ങള്‍ മാത്രം വേദപുസ്തകമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇവ എഴുതപ്പെട്ട് വളരെ കാലങ്ങള്‍ക്കു ശേഷമാണ്. ഇതിന്‍റെ ചരിത്രം ക്രിസ്തുമത ചരിത്രത്തോട് ബന്ധപ്പെട്ട് കിടക്കുന്നു.

യഥാര്‍ത്ഥത്തില്‍ യേശു പുതുതായി മതം സ്ഥാപിക്കുകയോ, യഹൂദ ഗ്രന്ഥങ്ങളെ പൂര്‍ണമായും തള്ളിപ്പറയുകയോ ചെയ്തതായി നാം കാണുന്നില്ല. നിലവിലെ ബൈബിളില്‍ ലഭ്യമായ ചരിത്ര പുസ്തകമായ അപോസ്തലപ്രവര്‍ത്തികള്‍ അനുസരിച്ച് യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ ദൈവത്തിന്‍റെ ദാസന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഇവര്‍  ആരും തെന്നെ യേശു ദൈവമാണെന്നോ ത്രിത്വത്തിലെ ആളത്തമാണെന്നോ വിശ്വസിച്ചിരുന്നില്ല. ഈ ആദ്യ കാല "ക്രിസ്ത്യാനികള്‍" ക്രിസ്ത്യന്‍ യഹൂദർ (Christian Jews) എന്നാണ് അറിയപ്പെടുന്നത്. 

ഇവര്‍ യഥാര്‍ത്ഥത്തില്‍ തോറ പാലിച്ചു വന്നിരുന്ന, ശാബത് നിയമങ്ങളും, കോശര്‍ നിയമങ്ങളും മറ്റും ആചരിച്ചു വന്നിരുന്ന, പരിച്ചെദന  നടത്തിയിരുന്ന മൂന്നു നേരം പ്രാര്‍ഥിച്ചിരുന്ന യാഹൂദന്മാരാണ്.  ഇവരും മറ്റു യഹൂദന്മാരും തമ്മിലുള്ള വിത്യാസം, ഇവര്‍ യേശുവിനെ മിശിഹയായി അംഗീകരിച്ചിരിന്നു എന്നുള്ളതില്‍ മാത്രം പരിമിതമായിരുന്നു. AD 70 ല്‍ ജെറുസലേം തകര്‍ക്കപ്പെടുന്നത് വരെ ഈ ആദ്യ കാല "ക്രിസ്ത്യാനികള്‍" പ്രാര്‍ഥിച്ചിരുന്നതും, പ്രബോധനം നടത്തിയിരുന്നതും ജറുസലേമിലെ യഹൂദ സിനഗോകില്‍ ആയിരുന്നു. യേശു ദൈവമാണ് എന്നവര്‍ പ്രചരിപ്പിച്ചുവെങ്കില്‍ ഇതൊരിക്കലും സാധ്യമാകുമായിരുന്നില്ല എന്നതില്‍ ചരിത്രമാരന്മാര്‍ക്ക് അഭിപ്രയവിത്യാസമൊന്നുമില്ല.

ഈ ക്രിസ്ത്യന്‍-യഹൂദന്മാര്‍ വേദപുസ്തകമായി കരുതിയിരുന്നത് പഴയ നിയമം മാത്രമായിരുന്നു. പല പുതിയനിയമപുസ്തകങ്ങളും അന്ന് രചിക്കപ്പെട്ടിട്ട് പോലുമുണ്ടായിരുന്നില്ല.

എന്നാല്‍ ഇതില്‍ നിന്നും വിത്യസ്തമായ ഒരു ചിത്രമാണ് പൌലോസിന്‍റെ രചനകള്‍ നല്‍കുന്നത്. യേശു മിശിഹയാണ് എന്ന് വിശ്വസിച്ചിരുന്ന, സിനഗോഗുകളില്‍ പ്രാർത്ഥിച്ചിരുന്ന ഈ യഹൂദ വിഭാഗം റോമന്‍ ഭരണാധികാരികളാൽ പീഡിപ്പിക്കപ്പെട്ടിരുന്നു. ഈ പീഡനങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് പൌലോസ്. പിന്നീട് അദ്ദേഹം യേശു തെനിക്ക് പ്രത്യക്ഷപ്പെട്ടു എന്ന് അവകാശപ്പെട്ട് രംഗ പ്രവേശം ചെയ്യുകയും സുവിശേഷം പ്രചരിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. 

പൌലോസിന്‍റെ പ്രവര്‍ത്തന മേഖല വിജാതിയരുടെ ഇടയിലായിരുന്നു. പൗലോസ്‌ വിജാതീയരുടെ ഇടയില്‍ തെന്‍റെ മതത്തിന് സ്വീകാര്യത ലഭിക്കുന്ന വിധത്തില്‍, പരിച്ചെദന, കോശര്‍ നിയമങ്ങള്‍ തുടങ്ങിയവ  പാലിക്കേണ്ടതില്ല എന്ന് പഠിപ്പിച്ചു. അതെപോലെതെന്നെ പൗലോസ് യേശുവിനെ ആദ്യകാല സുവിശേഷങ്ങളും യേശുവിന്‍റെ ശിഷ്യന്മാരും പരിചയപ്പെടുത്തിതന്നതില്‍ നിന്നും വ്യത്യസ്‍തമായി ദൈവത്തിന്‍റെയും സൃഷ്ടിയുടെയും ഇടയില്‍ മധ്യവര്‍ത്തിയായി പ്രതിഷ്ടിച്ചു, എന്നാല്‍ പോലും പൌലോസിനും യേശു ദൈവം ആയിരുന്നില്ല എന്നത് ശ്രേദ്ധേയമാണ്. എന്നാൽ പൌലോസിന്‍റെ ഇത്തരം അധ്യാപനങ്ങള്‍ പില്‍കാലത്ത് യേശുവിനെ പൂര്‍ണമായും ദൈവം തെന്നെ ആക്കുന്നതിലേക്ക് ആളുകളെ സഹായിച്ചു എന്ന് മലസ്സിലാക്കാവുന്നതാണ്. 

ആദ്യ നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന, യേശു ദൈവം ആണ് എന്ന വിശ്വാസത്തെ തള്ളിക്കളയുന്ന Ebionites , Nazarenes, Arians തുടങ്ങിയ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ക്കുറിച്ച് അറിയാന്‍ ഇന്ന് കാര്യമായ മാര്‍ഗമൊന്നുമില്ല. കാരണം ത്രിത്വത്തെ  അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതം റോമിന്‍റെ ഔദ്യോതികമതമായതിനു ശേഷം  അതിനു വിരുദ്ധമായി അന്ന് നിലനിന്നിരുന്ന പുസ്തകങ്ങളും മറ്റും നശിപ്പിക്കപ്പെട്ടു.  

ഇവര്‍ നിലനിന്നിരുന്നു എന്നതിന് ഇവരെ വിമര്‍ശിക്കാന്‍ വേണ്ടി ത്രിത്വ വാദികളായ സഭാപിതാക്കന്മാര്‍ ഇവരെക്കുറിച്ച് എഴുതിയതാണ് എന്ന് ആശ്രയം. യേശു ദൈവമാണ് എന്ന് ആദ്യകാല ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നില്ല എന്നും അവര്‍ യഹൂദന്മാരില്‍ നിന്നും വ്യതിരിക്തമായത് യേശുവിനെ മിശിഹയായി അംഗീകരികരിക്കുന്നതില്‍ മാത്രമാണ് എന്നും പറഞ്ഞല്ലോ. എന്നാല്‍ പില്‍കാലത്ത് യേശു ദൈവമാണ് എന്ന വിശ്വാസം പ്രബലമാകുകയും,  ഏകദൈവ വിശ്വാസികളായ ക്രിസ്ത്യാനികളും യേശു ദൈവം ആണെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളും തമ്മില്‍ തർക്കങ്ങൾ ഉടലെടുക്കകയും ചെയ്തു.

യേശു ദൈവമല്ല എന്ന് വാദിച്ചവരിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു അരിയൂസ്‌ (AD 256-336). അരിയൂസ്‌ യേശുവും ദൈവവും ഒന്നാണ് എന്ന വിശ്വാസത്തെ ശക്തമായ എതിര്‍ത്തിരുന്ന ആളായിരുന്നു. അരിയൂസിന്റെ അനുയായികളും യേശു ദൈവമാണ് എന്നു വിശ്വസിച്ചിരുന്ന ആളുകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോന്‍സ്ടന്‍റെയിൻ ചക്രവര്‍ത്തി AD 325 ല്‍ വിളിച്ചു ചേര്‍ത്ത കൌണ്‍സില്‍ ആണ് നൈസിയന്‍ കൌണ്‍സില്‍ (First Council of Nicaea) എന്നറിയപ്പെടുന്നത്. ഇതില്‍ രണ്ടു വിഭാഗം ആളുകളും തങ്ങളുടെ വാദങ്ങള്‍ ശക്തമായി അവതരിപ്പിച്ചു, അവസാനം കൌണ്‍സില്‍ യേശു ദൈവമാണ് എന്ന് വിശ്വസിക്കുന്നവര്‍ക്കനുകൂലമായി വിധി പ്രസ്താവിച്ചു. ആരിയനിസവും അതുപോലെയുള്ള യേശു ദൈവമാണ് എന്ന് നിരാകരിക്കുന്ന മറ്റു വിശ്വാസങ്ങള്‍ എല്ലാം തെന്നെയും മതവിരുദ്ധമാണ് (heretics) എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഈ കൌണ്‍സില്‍ ആണ് യേശു പൂര്‍ണമായ ദൈവവും പൂര്‍ണമായ മനുഷ്യനും ആണ് എന്ന് പ്രഖ്യാപിക്കുന്ന  നൈസിയന്‍ വിശ്വാസ സംഹിത രൂപപ്പെടുത്തുന്നത്.  ആരിയന്‍ ജീവിച്ചിരിക്കെ തെന്നെ അദ്ദേഹത്തിന്‍റെയും ത്രിത്വതിനെതിരെയും എഴുതെപ്പെട്ട മുഴുവന്‍ മറ്റ് പുസ്തകങ്ങളും കത്തിക്കപ്പെട്ടു. ഇന്ന് ഇവരെക്കുറിച്ച് മനസ്സിലാക്കുന്നത് ഇവരുടെ എതിരാളികള്‍ എഴുതിയ പുസ്തകങ്ങളില്‍ നിന്നാണ്.

ഇവിടം മുതല്‍ ആണ് ഇന്നറിയപ്പെടുന്ന ക്രിസ്റ്യാനിടി റോമിലെ ഔദ്യോതിക മതമായി തുടങ്ങുന്നത്. പിന്നീട് AD 380 ല്‍ ആണ് ത്രിത്വതെ അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതം റോമിലെ ഔദ്യോദിക മതമായി പ്രഖ്യാപിക്കപ്പെടുന്നതും അതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയെല്ലാം മതവിരുദ്ധര്‍ (herectics) മുദ്രകുത്തുന്നതും. അപ്പോഴേക്കും ക്രിസ്തുമതം യേശുവിന്‍റെ പ്രബോധനങ്ങളില്‍ നിന്നും എത്രയോ അകന്നു പോയിരുന്നു. ഇന്ന് നിലനില്‍ക്കുന്ന സുവിശേഷങ്ങള്‍ പണ്ട് കാലത്ത്  പ്രചരിച്ചിരുന്ന പല സുവിശേഷങ്ങളില്‍ നൈസിയന്‍ വിശ്വാസ സംഹിതയുമായി യോചിക്കുന്ന നാലെണ്ണം മാത്രമാണ്.

കാനോന്‍ എന്ന ഗ്രീക്ക്‌ പദത്തിന്‍റെ അര്‍ത്ഥം മാനദണ്ഡം എന്നാണ്. ഔദ്യോതികമായി ബൈബിളില്‍ ഉള്‍പ്പെടുത്തെപ്പെട്ട പുസ്തകങ്ങളെക്കുറിക്കാനാണ് കാനോന്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്.

 ആദ്യമായി ഒരു പുതിയനിയമ കാനോനിനെ ക്കുറിച്ചു സംസാരിക്കുന്നത്  AD 85-160 ല്‍ ജീവിച്ചിരുന്ന മാര്‍സിയോണ്‍ (Marcion) ആണ്. മാര്‍സിയോണ്‍ പഴയ നിയമം പരിചയപ്പെടുത്തുന്നത് ക്രൂരനായ ദൈവത്തെയാണ് എന്നും അത് യേശുവിന്‍റെ ആദ്യപനങ്ങളും ആയി യോചിച്ചുപോകില്ല എന്നും വിശ്വസിച്ചു. അതുകൊണ്ട് തെന്നെ മാര്‍സിയോണ്‍ പഴയ നിയമത്തെ പൂര്‍ണമായും തള്ളി പറഞ്ഞു. പകരം ലൂകൊസിന്‍റെ സുവിശേഷത്തിന്‍റെ ചില ഭാഗങ്ങളും, പൌലോസിന്‍റെ പത്തു ലേഖനങ്ങളും ഉള്‍പ്പെടെ 11 പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു കാനോന് രൂപം നല്‍കി. പഴയനിയമ ബൈബിലെ ദൈവം മറ്റൊരു ദൈവമാണ് എന്നാണ് മാര്‍സിയോണ്‍  വാദിച്ചത്. മാര്‍സിയോന്‍റെ പുസ്തകങ്ങളൊന്നും തന്നെ ഇന്ന് ലഭ്യമല്ല, അവ നശിപ്പിച്ചതാകും എന്ന് കരുത്തപ്പെടുന്നു. മാര്‍സിയോണ് ശേഷം ആദ്യകാല സഭാപിതാക്കന്മാര്‍ വിത്യസ്ത പുസ്തകങ്ങള്‍ കാനോന്‍ ആയി അംഗീകരിച്ചിരുന്നുവെങ്കിലും എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു കാനോന്‍ ഉണ്ടാകുന്നത് പിന്നെയും വളരെ കാലങ്ങള്‍ക്കു ശേഷം, നാലാം നൂറ്റാണ്ടില്‍, കൊന്‍സ്ടന്‍റെയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതം റോമിലെ ഔദ്യോതിക മതമായി പ്രഖ്യാപിച്ചതിനും ശേഷമാണ്.

മുറാത്തോറിയന്‍ കാനോന്‍ (Muratorian ) ഇത്തരത്തില്‍ രേഖപ്പെട്ട  പുരാതന "കാനോന്‍" പട്ടികയാണ്.    ഒറിഗന്‍ Origen (A.D. c. 185 - 254), യൂസബിസ്‌ Eusebius Of Caesarea (A.D. 265 - 340), അതനാസിയാസ് Athanasius (A.D. 367) തുടങ്ങിയവരെല്ലാം പുതിയനിയമത്തിന് വിത്യസ്ത കാനോനുകള്‍ ഉണ്ടാക്കിയവരാണ്. ഇവര്‍ക്ക് പുറമേ വിത്യസ്ത ചര്‍ച്ചുകള്‍ വിത്യസ്ത കാനോന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് നിലവിലുള്ള 27 പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ നിയമ കാനോന്‍ അന്ഗീകരിച്ചത് AD393 ള്‍ നടന്ന ഹിപ്പോ (Hippo) കൌണ്‍സിലില്‍ വച്ചാണ് ‌. ഈ കാനോന്‍ AD 397ല്‍ കാര്‍ത്തേജില്‍ (Carthage) വച്ച് നടന്ന  കൌണ്‍സിലില്‍ വച്ച് ഉറപ്പിക്കുകയും ചെയ്തു. 

നിലവിലെ ബൈബിളിലെ 27 പുസ്തകങ്ങള്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം  തീരുമാനിക്കപ്പെട്ടതാണ് എന്നര്‍ത്ഥം. നിലവിലെ ബൈബിളില്‍ നിന്നും  പുറം തള്ളിയ പുസ്തകങ്ങളില്‍ ആദ്യകാലക്രൈസ്തവ വിഭാഗങ്ങളില്‍ പ്രസിദ്ധമായ ഒരു പക്ഷെ ഇന്നത്തെ ബൈബിളില്‍ ഉള്ള ചില പുസ്തകങ്ങളെക്കാള്‍  പ്രസിദ്ധമായ പുസ്തകങ്ങളും  ഉണ്ട്. Didache , Shepherd of Hermas, Epistle of Barnabas പോലുള്ളവ ഉദാഹരണങ്ങളാണ്.