Friday, December 31, 2010

പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 2

ഒന്നാം ഭാഗം ഇവിടെ വായിക്കുക

2) യോഹന്നാന്‍റെ സുവിശേഷം 7:53-8:11

പുതിയ നിയമത്തിലെ വളരെ പ്രസിദ്ധവും മനോഹരവും ആയ കഥയാണ്‌ വ്യഭിചാരം ആരോപിച്ച് പിടിക്കപ്പെട്ട സ്ത്രീയെ, യേശു വെറുതെ വിട്ട കഥ. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന വചനം ഉള്‍കൊള്ളുന്ന ഭാഗമാണ് ഇത്. യേശുവിന്‍റെ അടുക്കല്‍ ഫരിസേയര്‍, വ്യഭിചാരം ആരോപിച്ചു ഒരു സ്ത്രീയെ കൊണ്ട് വരികയും, മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാന്‍ കല്‍പ്പിക്കപ്പെട്ട ഇവളെ എന്ത് ചെയ്യണം എന്ന് ചോദിക്കുകയും ചെയ്യുന്നു. യേശുവിനെ പരീക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യേശു പക്ഷെ തന്ത്രപൂര്‍വം, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ എന്ന് പറയുകയും, അപ്പോള്‍ അവരെ കൊണ്ട് വന്നവര്‍ എല്ലാവരും പിരിയുകയും യേശുവും ആ സ്ത്രീയും മാത്രമാവുകയും ചെയ്തു വന്നതാണ് കഥ. എന്നാല്‍ ഈ കഥാഭാഗം ഉള്‍കൊള്ളുന്ന വചനങ്ങള്‍, യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഭാഗമായിരുന്നില്ല എന്നും പില്‍കാലത്ത് കടന്നു കൂടിയതാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഈ വചനങ്ങള്‍ ആദ്യകാല ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ ഒന്നിലും തെന്നെയള്ളതല്ല, ഇത് ലാറ്റിന്‍ ബൈബിളില്‍ നിന്നും നിന്നും യോഹന്നാന്‍റെ സുവിശേഷതിലെക്ക് കടന്നു വന്നതാകാണാന് സാധ്യത. യോഹന്നാനില മാത്രം ഉള്ള  ഈ വചനങ്ങള്‍ യോഹന്നാന്‍റെ സുവിശേഷ കര്‍ത്താവ് എഴുതിയതല്ല എന്ന കാര്യത്തില്‍ ഇന്ന് കാര്യമായ അഭിപ്രായ വിത്യാസം ഒന്നും ബൈബിള്‍ പണ്ഡിതമാര്‍ക്കിടയില്‍ ഇല്ല
താഴെ കൊടുത്തവയാണ് ആ വചനങ്ങള്‍:
അദ്ധ്യായം 7
53 ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി.
അദ്ധ്യായം 8
1 യേശു ഒലിവുമലയിലേക്കു പോയി.2 അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങള്‍ അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു.3   വ്യഭിചാരത്തി. പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്ക. കൊണ്ടുവന്നു നടുവില്‍ നിര്‍ത്തി.4 അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തി. പിടിക്കപ്പെട്ടവളാണ്.5 ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തി. കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?6 ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.7 അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.8 അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.9   എന്നാല്‍., ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു.10  യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?11   അവള്‍ പറഞ്ഞു: ഇല്ല കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.
ഈ വചനങ്ങള്‍ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടവയും ആയ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ ഒന്നും തെന്നെയില്ല, മാത്രവുമല്ല ഈ വചനങ്ങളുടെ ഭാഷയും ശൈലിയും യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നും വിത്യസ്തമാണ്. ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും, ഈ സുവിശേഷത്തില്‍ മറ്റെവിടെയും ഉപയോഗിച്ചിട്ടില്ല. യേശുവിനെ ക്കുറിച്ച് പ്രചരിച്ചിരുന്ന ഈ കഥ ഏതെങ്കിലും പകര്‍പ്പെഴുതുകാരന്‍, കയ്യെഴുത്ത് പതിയുടെ മാര്‍ജിനില്‍ എഴുതി വെക്കുകയും അത് പിന്നീട് സുവിശേഷത്തിന്റെ ഭാഗമാകുകയും ചെയ്തിരിക്കാം എന്നതാണ് അനുമാനം. ഈ ഭാഗം യോഹന്നാന്‍ 21:25 ന്‍റെ ശേഷമായും, ലൂകൊസ്‌ 21:38 ന്‍റെ ശേഷമായും ചില കയ്യെഴുത്ത് പ്രതികളില്‍ കൊടുത്തത് കാണാം.
New American Bible (NAB)  ഈ വചനങ്ങളെ ക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
17 [7:53-8:11] The story of the woman caught in adultery is a later insertion here, missing from all early Greek manuscripts. A Western text-type insertion, attested mainly in Old Latin translations, it is found in different places in different manuscripts: here, or after John 7:36 or at the end of this gospel, or after Luke 21:38, or at the end of that gospel. There are many non-Johannine features in the language, and there are also many doubtful readings within the passage. The style and motifs are similar to those of Luke, and it fits better with the general situation at the end of Luke 21:but it was probably inserted here because of the allusion to Jeremiah 17:13 (cf the note on John John 8:6) and the statement, "I do not judge anyone," in John 8:15. The Catholic Church accepts this passage as canonical scripture.
("വ്യഭിചാരതിന് പിടിക്കപ്പെട്ട സ്ത്രീയുടെ കഥ പില്‍കാലത്ത്  കൂട്ടി ചേര്‍ത്തതും, പുരാതന ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ലാത്തതും ആണ്. Western Text   ആയ (റോമന്‍ സാമ്രാജ്യത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന പ്രധാനമായും ലാറ്റിന്‍ സംസാരിച്ചിരുന്ന ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ലാറ്റിന്‍ ബൈബിള്‍ കയ്യെഴുത്ത് പ്രതികളെളെയും സഭാപിതാക്കന്മാരുടെ  ഉദ്ദരണികളെയും ആണ് വെസ്റ്റേണ്‍ ടെക്സ്റ്റ്‌ എന്ന് വിളിക്കപ്പ്പെടുന്നത് - ലേഖകന്‍) ഈ കൂട്ടി ചേര്‍ക്കല്‍, പല കയ്യെഴുത്ത് പ്രതികളിലും പല സ്ഥലങ്ങളിലായിട്ടാണ് ഉള്ളത്. ചില കയ്യെഴുത്ത് പ്രതികളില്‍ യോഹന്നാന്‍ 7:53-8:11 ആയും, മറ്റു ചിലതില്‍ യോഹന്നാനു 7:36 ന് ശേഷമോ, യോഹന്നാന്‍ സുവിശേഷത്തിന്റെ അവസാനമോ ആയും , ഇനിയും ചിലതില്‍ ലൂകൊസിന്റെ സുവിശേഷത്തിന്റെ 21:38 ന് ശേഷമോ അല്ലെങ്കില്‍ ലൂകൊസിന്റെ സുവിശേഷതിന്‍റെ അവസാനമായോ ഈ ഭാഗം കൊടുതിര്‍ക്കുന്നു. യോഹന്നാന്‍റെതെല്ലാത്ത ഒരു പാട് സവിശേഷതകള്‍ ഈ ഭാഗത്തിന്റെ ഭാഷക്കുണ്ട്, അതെ പോലെ തെന്നെ സംശായാസ്പതമായ വായനകളും ഈ കഥക്കുണ്ട്. ശൈലിയും പ്രതിപാദ്യ വിഷയവും ലൂകൊസിലെത് പോലെതെന്നെയാണ്  മാത്രവുമല്ല,  ഈ ഭാഗം കൂടുതല്‍ യോചിക്കുക ലൂകൊസ്‌ 21 ന്‍റെ അവസാനമായി ചെര്‍ക്കുന്നതുമാണ്, ഒരു പക്ഷെ ഈ കഥ ഇവിടെ ചേര്‍ത്തത്, ഇത് ജറമിയ 17:13 ലേക്കും അതെ പോലെ തെന്നെ "ഞാന്‍ ആരെയും വിധിക്കുന്നില്ല" എന്ന യോഹന്നാന്‍ 8:15 ലെ പ്രസ്ഥാവനയിലെക്കും സൂചന നല്‍കുന്നത് കൊണ്ടായിരിക്കാം.. കത്തോലിക്കാ സഭാ ഈ ഭാഗം കാനോനിക മായി അംഗീകരിക്കുന്നു." )

3) 1 യോഹന്നാന്‍ 5:7-8

ത്രിത്വത്തെ നേര്‍ക്ക്‌ നേരെ പരിചയപ്പെടുത്തുന്ന ഒരു വചനം ബൈബിളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ആധുനിക ബൈബിളില്‍ നിന്നും നീക്കം ചെയ്ത ഈ വചനം, ഇപ്പോഴും കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഉണ്ട്.
  കിംഗ്‌ ജയിംസ് വേര്‍ഷനില്‍ ആ വചനം താഴെ കാണുന്ന പ്രകാരം വായിക്കാം.
7 "For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. 8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one  (1 John 5:7-8)
ഈ പരാമര്‍ശം പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ല എന്നതിനാലും, ആദ്യകാല സഭാ പിതാക്കന്മാര്‍ ക്കാര്‍ക്കും ഇത് അറിയില്ലാതിരുന്നു എന്നതിനാലും, മിക്ക ആധുനിക ബൈബിളുകളില്‍നിന്നും ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. New International Bible (NIV) ല്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.
7 For there are three that testify:8 the Spirit, the water and the blood; and the three are in agreement. (1 John 5:7-8)
ഈ വചനം നാലാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ലാറ്റിന്‍ വള്‍ഗേറ്റ് (Latin Vulgate) കടന്നു കൂടുകയും, പിന്നീട്  Latin Vulgate വളരെയധികം പ്രചാരം സിദ്ധിച്ചതിനാല്‍ ഇത് ബൈബിളിന്‍റെ ഭാഗമായിഎല്ലാവരാലും കണക്കാക്കപ്പെടുകയും ആണുണ്ടായത്. പതിനാറാം നൂറ്റാണ്ടില്‍ എറാസ്മസ് ആദ്യത്തെ പ്രിന്‍റ് ചെയ്യപ്പെട്ട ഗ്രീക്ക്‌ ബൈബിള്‍  തയ്യാറാക്കിയപ്പോള്‍, ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ലാതിരുന്ന ഈ വചനം സ്വാഭാവികമായും ഒഴിവാക്കപ്പെട്ടു. എന്നാല്‍ ഇതിന്‍റെ പേരില്‍ എറാസ്മസിന് വളരെയധികം വിമര്‍ശനങ്ങള്‍ അന്നത്തെ വേദ ശാത്സ്ര പണ്ഡിതന്മാരില്‍ നിന്നും നേരിടേണ്ടി വന്നു. അവസാനം ഏതെങ്കിലും ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതിയില്‍ ഈ വചനം കാണിച്ചു തന്നാല്‍, തെന്റെ ഗ്രീക്ക്‌ ഗ്രീക്ക്‌ ബൈബിളില്‍ ഈ വചനം ‍ ഉള്പെടുതാം എന്ന് എറാസ്മസ് സമ്മതിക്കുകയും, അങ്ങിനെ എറാസ്മസിന് വേണ്ടി ഈ വചനം ഉള്‍പെടുത്തപ്പെട്ട ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതി അപ്പോള്‍  നിര്‍മിക്കപ്പെടുകയും ചെയ്തു എന്നാണ് കഥ. ഇത് എന്ത് തെന്നെയായിരുന്നാലും എറാസ്മസിന്‍റെ ഗ്രീക്ക്‌ ബൈബിളിന്‍റെ പിന്നീടുള്ള എഡിഷനുകളില്‍ ഈ വചനം ഉള്‍പ്പെടുത്തി. പിന്നീട് വന്ന സ്റ്റെഫാനസ്, ബെസ, എല്സേവിര്‍  തുടങ്ങിയവരുടെ ഗ്രീക്ക്‌ ബൈബിളുകള്‍ പ്രധാനമായും എറാസ്മസിന്‍റെ ഗ്രീക്ക്‌ ബൈബളിനെ അടിസ്ഥാനമാക്കി ഉള്ളതായതിനാല്‍ അവയിലും ഈ വചനം സ്ഥാനം പിടിച്ചു. Textus Receptus എന്ന് അറിയപ്പെടുന്ന ഈ ഗ്രീക്ക്‌ മൂലമാണ് കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളിന്‍റെ പരിഭാഷകര്‍ ഉപയോഗിച്ചത്, അതിനാല്‍ അത് ഇംഗ്ലീഷ് ബൈബിലെക്കും എത്തിപ്പെട്ടു. ഈ വചനം ഇന്നും കിംഗ്‌ ജയിംസ് വേര്‍ഷന്‍ ഇംഗ്ലീഷ് ബൈബിളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

മൂന്നാം ഭാഗം ഇവിടെ വായിക്കുകl

Tuesday, December 28, 2010

പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 1

മുസ്ലിം ക്രൈസ്തവ സംവാദങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി കടന്നു വരാറുള്ളതാണ്  ബൈബിളിലെ തിരുത്തലുകളള്‍. പുതിയ നിയമത്തിലെ തിരുത്തലുകള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്‍കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ഇന്ന് നിലനിലല്‍ക്കുന്ന പുതിയ നിയമത്തിലെ ഏതെന്കിലും പുസ്തകങ്ങള്‍, ദൈവികമായിരുന്നു എന്ന് മുസ്ലിംകള്‍ കരുതുന്നില്ല. പുതിയ നിയമം ഒരു ലഘു പരിചയം എന്ന എന്‍റെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ, പുതിയ നിയമ ബൈബിളിലെ ഇന്ന് നിലവിലുള്ള പുസ്തകങ്ങള്‍ ഒന്നും തെന്നെ, യേശുവോ ശിഷ്യന്മാരോ അറിഞ്ഞതോ അന്ഗീകരിച്ചതോ ആണ് എന്ന് കരുതാന്‍ ന്യായമില്ല. ആ പുസ്തകങ്ങള്‍ എഴുതപ്പെട്ടത് യേശു രംഗം വിട്ടതിന് വളരെ കാലങ്ങള്‍ക്കു ശേഷമാണ്. അവ ഒന്നും തെന്നെ വേദപുസ്തകം എന്നാ നിലയില്‍ എഴുതപ്പെട്ടവും ഇല്ല. അതുകൊണ്ട് തെന്നെ ഇവിടെ തിരുത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിന്‍റെ ഉദ്ദേശം, പുതിയ നിയമ ഗ്രന്ഥകാരന്മാര്‍ എഴുതിയ യഥാര്‍ത്ഥ പുസ്തകങ്ങള്‍, പൂര്‍ണമായും ചരിത്രപരമായിരിക്കും എന്നാ അര്‍ത്ഥത്തില്‍ അല്ല. ദൈവശാസ്ത്ര പരമമായ വീക്ഷണ വിത്യാസങ്ങള്‍ മൂലം വേദ പുസ്തകങ്ങള്‍ തിരുത്തുന്നതില്‍ ആദ്യകാല പകെര്‍പ്പെഴുത്തുകാര്‍ക്ക് മടിയില്ലായിരുന്നു എന്ന് കാണിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
 
പുതിയ നിയമ ബൈബിളിന്‍റെ ഏകദേശം 5700 കയ്യെഴുത്ത് പ്രതികളാണ് ഇന്ന് ഉപലബദ്ധമായിട്ടുള്ളത്. എന്നാല്‍ ശ്രദ്ധേയമായ വസ്തുത, ഈ കയ്യെഴുത്ത് പ്രതികളില്‍ ഒരെപോലെയുള്ള, രണ്ടണ്ണം പോലുമില്ല എന്നതാണ്. അഥവാ ഈ കയ്യെഴുത്ത് പ്രതികള്‍ ഓരോന്നും മറ്റുള്ളവയില്‍ നിന്നും വിത്യസ്തമാണ് എന്നര്‍ത്ഥം. ഇവ തമ്മില്‍ രണ്ടു ലക്ഷം വിത്യാസങ്ങള്‍ ഉണ്ട് എന്നും മൂന്നു ലക്ഷം  വിത്യാസങ്ങള്‍ ഉണ്ട് എന്നും നാല് ലക്ഷം ഉണ്ട് എന്നും ഒക്കെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ഏതായിരുന്നാലും, പുതിയ നിയമത്തിലെ വാക്കുകളുടെ എണ്ണത്തിനേക്കാള്‍ അധികം, വിത്യാസങ്ങള്‍ വിത്യസ്ത കയ്യെഴുത്ത് പ്രതികള്‍ തമ്മില്‍ ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിത്യസ്തങ്ങളായ ഈ കയ്യെഴുത്ത് പ്രതികളില്‍ നിന്നും യാഥാര്‍ത്ഥ മൂലത്തോട്‌ ഏറ്റവും അടുത്ത് നില്‍കുന്ന മൂലം കണ്ടത്തുന്നതിനുള്ള വിജ്ഞാന ശാഖയാണ് Biblical Textual Criticism എന്നറിയപ്പെടുന്നത്.
 
അശ്രദ്ധമായി പകര്‍ര്തിയെഴുതിയതും, പകര്‍ത്തിയെഴുത്തുകാരുടെ ഭാഷാപ്രാവീണ്യക്കുറവും ഒക്കെ ഈ വിത്യാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇവിടെ കൊടുക്കുന്ന വിത്യാസങ്ങള്‍, ദൈവ ശാസ്ത്രപരമായ കാരണങ്ങളാലും മറ്റും ബൈബിളില്‍ പകര്‍പ്പെഴുതുകാര്‍ മനപ്പൂര്‍വ്വം വരുത്തിയ തിരുത്തലുകള്‍ ആണ്.
 
ബൈബിള്‍ പണ്ഡിതന്‍ ബാര്‍ട് എഹ്രമാന്‍(Bart Ehrman) അദ്ദേഹത്തിന്റെ Misquoting Jesus  എന്ന പുസ്തകത്തില്‍ വിവരിക്കുന്ന രസകരമായ ഒരു തിരുത്തല്‍ താഴെ പറയും പ്രകാരമാണ്.
 
എബ്രായര്‍ 1:3 ല്‍ ലെ വചനത്തില്‍  താഴെ പ്പറയുന്ന പരാമര്‍ശമുണ്ട്.
തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു (എബ്രായര്‍ 1:3)
Misqouting Jesus
(Misquoting Jesus, page 44)
 
ഇതില്‍ താങ്ങി നിര്‍ത്തുന്നു എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് PHERON എന്ന ഗ്രീക്ക്‌ പദമാണ്. ഒട്ടു മിക്ക കയ്യെഴുത്ത് പ്രതികളിലും ഈ വാക്കാണ്‌ ഉപയോഗിച്ചിട്ടുള്ളത് .എന്നാല്‍, നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട, കോഡക്സ് വത്തികാനസില്‍, താങ്ങി നിര്‍ത്തുന്നു എന്നര്‍ത്ഥമുള്ള PHERON എന്ന വാക്കിന്  പകരം വെളിപ്പെട്ടു എന്നര്‍ത്ഥമുള്ള PHANERON എന്ന ഗ്രീക്ക്‌ പദമാണ് ഉപയോഗിച്ചത്.   കോഡക്സ് വത്തികാനസ് പകര്‍ത്തിയെഴുതിയ കയ്യെഴുത്ത് കാരന് വന്ന പിഴവായിരിക്കാം ഇതിന് കാരണം.  പിന്നീട് ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം വന്ന പകര്‍പ്പെഴുതുകാരന്, കോഡക്സ് വതികാനസിലെ ഈ വാക്ക് ശരിയല്ല തോന്നുകയും, അദ്ദേഹം ആ വാക്ക്‌ വെട്ടി, പകരം അവിടെ PHERON  എന്ന ശരിയായ വാക്ക്തെന്നെ  എഴുതി ചേര്‍ക്കുകയും ചെയ്തു.  പക്ഷെ വീണ്ടും കുറെ കാലത്തിന് ശേഷം, മൂന്നാമതൊരു പകര്‍ത്തിയെഴുത്തുകാരന്‍റെ ശ്രദ്ധയില്‍ ഈ തിരുത് പെടുകയും, അദ്ദേഹം PHERON  എന്ന വാക്ക് തിരുത്തി  ആദ്യം ഉണ്ടായിരുന്ന PHANERON എന്ന തെറ്റായ വാക്ക് തെന്നെയാക്കി മാറ്റുകയും ചെയ്തു. അത് കൂടാതെ മാര്‍ജിനില്‍, പഴയ പകര്‍പ്പെഴുത്ത് കാരനെ ഉദ്ദേശിച്ചു ഇങ്ങനെ എഴുതി വച്ചു, “വിഡ്ഢീ, മഠയാ, പഴയ വായന അതെ പോലെ നിലനിര്‍ത്തുക, അത്  തിരുത്തരുത്” !

 

തിരുത്തല്‍ ആരോപണങ്ങള്‍ ആദ്യകാല ക്രൈസ്തവ രചനകളില്‍

ആദ്യകാല ക്രൈസ്തവ രചനകളില്‍ ഇത്തരത്തില്‍ നടത്തിയ തിരുത്തലുകളെ ക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.  ഉദാഹരണമായി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായിരുന്ന ഒറിഗണ്‍ (Origen) സുവിശേഷങ്ങള്‍ പകര്‍ത്തിയെഴുതുന്നവര്‍ മനപ്പൂര്‍വവും അല്ലാതെയും വരുത്തിയ മാറ്റങ്ങള്‍ മൂലം അവയില്‍ ഉണ്ടായിട്ടുള്ള വിത്യാസങ്ങളെ ക്കുറിച്ച് പറയുന്നുണ്ട്. അതെ പോലെ തെന്നെ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ വിരുദ്ധനായിരുന്ന സെല്‍സസ് (Celsus), ക്രിസ്ത്യാനികള്‍ സുവിശേഷങ്ങള്‍ പകര്‍ത്തിയെഴുതുമ്പോള്‍ മാറ്റങ്ങള്‍ വരുത്തുന്നതായി ആരോപിക്കുന്നുണ്ട്. എന്നാല്‍ രസകരമായ വസ്തുത ഒറിഗണ്‍ സ്വയം ഈ വസ്തുത അംഗീകരിക്കുന്നുവെങ്കിലും, പുറത്തു നിന്നുള്ള വിമര്‍ശകനായ സെല്‍സസിനു മറുപടി പറയുമ്പോള്‍ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്യുന്നത്.  അന്നത്തെ ക്രിസ്ത്യന്‍ വിരുദ്ധര്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ (herectic) വേദഗ്രന്ഥത്തില്‍ തിരുത്തലുകള്‍ വരുത്തി എന്ന് ക്രിസ്ത്യന്‍ പക്ഷവും അതെ പോലെ തന്നെ ക്രിസ്ത്യാനികള്‍ തിരുത്തി എന്ന് വര തിരിച്ചിങ്ങോട്ടും ആരോപണംങ്ങള്‍ ഉന്നയിച്ചതായി  കാണാം. ചില ആദ്യകാല  ക്രിസ്ത്യന്‍ സഭാപിതാക്കന്മാര്‍ തങ്ങളുടെ എഴുത്തുകള്‍ തെന്നെ തിരുത്തി എന്ന് പരാതിപ്പെടുന്നതും ഇത്തരത്തില്‍ തിരുതുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് തങ്ങളുടെ രചനകളില്‍ തെന്നെ നല്‍കിയിരുന്നതായുംകാണാന്‍ കഴിയും. പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തപെട്ട വെളിപാട് പുസ്തകത്തിന്‍റെ രചയതിവാവ് പുതകതിന്റെ ഏറ്റവും അവസാനമായി ഇത്തരത്തില്‍ തിരുത്തലുകള്‍ വരുത്തുന്നവര്‍ക്കെതിരെ ശാപം ചോരിയുന്നതായും, മുന്നറിയിപ്പ് നല്‍കുന്നതായും കാണാം. വെളിപാട് പുസ്തകം പറയുന്നത് നോക്കൂ.
18 ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന  മഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്ക്കും. 19 ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍ല്‍നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും (വെളിപാട് 22:18-19)
പകര്പ്പെഴുത്ത് കാര്‍ക്ക് നേരെയുള്ള ഇത്തരത്തില്‍ പെട്ട മുന്നറിയിപ്പുകള്‍ ആദ്യകാല ക്രിസ്ത്യന്‍ എഴുത്തുകളില്‍ ധാരാളമായി കാണാന്‍ കഴിയും.

 

തിരുത്തലുകള്‍ക്ക് ഉദാഹരണങ്ങള്‍

 

1. മാര്‍കോസ് 16:9-20

മാര്കൊസിന്റെ സുവിശേഷത്തിന്റെ അവസാനത്തില്‍ ഉള്ള യേശുവിന്റെ പുനരുത്ഥാനത്തെ ക്കുറിച്ചും, സ്വര്‍ഗാരോഹണത്തെക്കുറിച്ചും ഉള്ള ഭാഗങ്ങള്‍ പില്‍കാലത്ത് പകര്‍പ്പെഴുതുകാര്‍ കൂട്ടിചേര്‍ത്തതാണ്. താഴെ കൊടുത്തതാണ് പിന്നീട് കൂടിചേര്‍ത്ത വചനങ്ങള്‍. ഏറ്റവും പുരാതനമായ കയ്യെഴുത്ത് പ്രതികള്‍ അവര്‍ ആരോടും ഒന്നും പറഞ്ഞി.. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു" എന്നവസാനിക്കുന്ന എട്ടാം വചനത്തോടു കൂടി സുവിശേഷം അവസാനിപ്പുകായാണ്. എന്നാല്‍ ആദ്യ എഴുതപ്പെട്ട സുവിശേഷം യേശുവിന്‍റെ ഉയിര്തെഴുന്നെല്പിനെക്കുറിച്ചു കാര്യമായൊന്നും പറയാതെ "അവര്‍ ആരോടും പറഞ്ഞില്ല" എന്ന വചനത്തോടു അവസാനിക്കുന്നത്.  ആദ്യകാല ക്രിസ്റ്യാനികളെ ഇത് വിഷമിപ്പിച്ചിരുന്നു. അതുകൊണ്ട് തെന്നെ പില്കലാതുള്ള പ്കര്‍പ്പെഴുതുകാര്‍, ആ വചനത്തിന് ശേഷം പന്ത്രണ്ട് വചനങ്ങള്‍ പുതുതായി നിര്‍മിക്കുകയും അവ മാര്സ്കൊസിന്റെ സുവിശേഷതോട് കൂട്ടി ചേര്‍ക്കുകയും ചെയ്തു. താഴെ കൊടുതവയാണ് ആ വചനങ്ങള്‍:
9 ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍.നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്.10   അവള്‍ ചെന്ന്് അവനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കുകയായിരുന്നു.11   അവന്‍ ജീവിച്ചിരിക്കുന്നു എന്നും അവള്‍ക്കു കാണപ്പെട്ടു എന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല.12   ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ അവന്‍ വേറൊരു രൂപത്തി. അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.13   അവര്‍ പോയി ബാക്കിയുള്ളവരെ വിവരം അറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല.
14   പിന്നീട്, അവര്‍ പതിനൊന്നു പേര്‍ഭക്ഷണത്തിനിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ട തിനുശേഷം തന്നെെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി.15  അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.16  വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.17 വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തി. പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.18  അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
19   കര്‍ത്താവായ യേശു അവരോടു സം സാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.20   അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.(മാര്‍കോസ് 16:9-20)
ഈ വചനങ്ങള്‍ ഏറ്റവും പുരാതമായ കയ്യെഴുത്ത് പ്രതികളില്‍ ഇല്ല എന്നതിന് പുറമേ, ഇതിലെ ശൈലി മാര്‍കോസിന്റെ തില്‍ നിന്നും തികച്ചും വിത്യസ്തമാണ് പോലയുള്ള കാരണങ്ങളാല്‍, ഇവ  പില്‍കാലത്ത് പകര്പ്പെഴുത്ത്കാര്‍ കൂട്ടി ചേര്‍ത്തതാണ് എന്ന കാര്യത്തില്‍ ബൈബിള്‍ പണ്ഡിതന്മാര്‍ ഇന്ന് അഭിപ്രായയ്ക്യമുള്ളവരാണ്. കൂട്ടി ചേര്‍ത്ത ഈ അവസാന ഭാഗം തെന്നെ വിത്യസ്ത രീതിയില്‍ കയ്യെഴുത്ത് പ്രതികളില്‍ ഉണ്ട്. ചില കയ്യെഴുത്ത് പ്രതികളില്‍, ഉയിര്‍ഴുന്നെല്‍പ്പിനെപ്പെറ്റി ചുരുങ്ങിയ വിവരണമാണ് കൂട്ടി ചേര്‍ത്തിട്ടുള്ളത് (short ending), മറ്റു ചിലവയില്‍ മുകളില്‍ കൊടുത്ത വചനങ്ങളും (long ending). ആധുനിക ബൈബിളുകളില്‍ ഈ വചനങ്ങള്‍ പലപ്പോഴും ബ്രാക്കറ്റില്‍ കൊടുത്തിരിക്കും. അതെ പോലെ ചില ബൈബിലുകളില്‍ long ending, short ending എന്നിവയില്‍ ഏതെങ്കിലും ഒന്ന് മാത്രം കൊടുക്കോമ്പോള്‍, മറ്റു ചില ബൈബിളുകള്‍ രണ്ടു തരാം ഉപസംഹാരവും സൂചിപ്പിച്ചിരിക്കും.
New Revised Standard Version (The New Oxford Annotated Bible) ല്‍ രണ്ടു തരത്തിലുള്ള ഉപസംഹാരവും പ്രത്യേകം ബ്രാക്കറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വചനങ്ങളെ ക്കുറിച്ച് ഈ ബൈളില്‍ പറയുന്നത് ഇപ്രകാരമാണ്:
"The earliest Greek mansucripts and versions (Latin, Syriac, Coptic, Armerian) the author's account breaks off suddenly with the words "for they were afraid" (16:8), Later mansucripts provide a more suitable close for the book either a short or long ending, or some times both. Whether Mark was prevented by death from completing his Gospel, or whether the original copy was accidently mutilated, losing a portion at the close, no one can say. (Inroduction to Mark's Gospel)”
(ഏറ്റവും പുരാതനമായ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും, ലാറ്റിന്‍, സിറിയാക്‌, കോപ്റ്റിക്‌, അര്‍മേനിയന്‍ തുടങ്ങിയ പതിപ്പുകളിലും, ഈ സുവിശേഷ വിവരണം "അവര്‍ ഭയപ്പെട്ടതിനാല്‍ ആരോടും ഒന്നും പറഞ്ഞില്ല(16|:8)" എന്നതിന് ശേഷം  പെട്ടന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. മാര്‍കോസ് തെന്റെ സുവിശേഷം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മരണപ്പെട്ടthaan, ഈ സുവിശേഷത്തിന്റെ യഥാര്‍ത്ഥ കോപ്പി കേടുപാട് പെറ്റി അവസാന ഭാഗം നഷ്ടമായതാണോ എന്നോ ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. (NRSV മാര്‍കോസിന്റെ സുവിശേഷത്തിന്റെ ആമുഖം)
ഈ ബൈബിള്‍ തെന്നെ ഈ വചനങ്ങളുടെ ഫുട്നോട്ടില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു.
“Nothing is certainly known either about how this Gospel originally ended or about the origin of the verses 9-20, which because of the textual evidence as well as stylistic differences from the rest of the Gospel, cannot have been part of the original text of Mark. Certain important witnesses to the text, including some ancient ones, end the Gospel with v8. [...] The longer ending may have been compiled early in the second century as a didactic summary of grounds for belief in Jesus' rewsurrection, being appended to the Gospel by the middle of the second century. (Footenote to Mark 16:9-20)”
(ഈ സുവിശേഷം എങ്ങിനെയാണ് യഥാര്‍ത്ഥത്തില്‍ അവസാനിപ്പിച്ചിരുന്നത് എന്നതിനെ ക്കുറിച്ചോഎങ്ങിനെയാണ് 9 മുതല്‍ 20 വരെയുള്ള വചനങ്ങള്‍ നിലവില്‍ വന്നത് എന്നതിനെ ക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ഇല്ല. കാരണം കയ്യെഴുത്ത് പ്രതികള്‍ നല്‍കുന്ന തെളിവുകളും, ഈ ഭാഗം മാര്‍കോസിന്റെ മറ്റു ഭാഗങ്ങളും ആയി പുലര്‍ത്തുന്ന ഭാഷാപരമായ വിത്യാസങ്ങളും, ഈ വചനങ്ങള്‍ മാര്‍കോസിന്റെ സുവിശേഷത്തിന്റെ ഭാഗമായിരുന്നില്ല എന്ന് കാണിക്കുന്നു. ഏറ്റവും പുരാതനവും, പ്രാധാനവും ആയിട്ടുള്ള പല സാക്ഷികളും ഈ സുവിശേഷം എട്ടാം വചനത്തോടു കൂടി അവസാനിപ്പിച്ചതായിട്ടാണ് കാണുന്നത്. ദീര്‍ഘമായ അവസാനം രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍, യേശുവിന്‍റെ ഉയിര്ത്തെഴുന്നെല്‍പ്പിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാന ആശയങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടി എഴുതിയുണ്ടാക്കിയതും, പിന്നീട രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ സുവിശേഷത്തോട് കൂട്ടി ചേര്‍ത്തതും ആയിരിക്കണം. ( (NRSV മാര്‍കോസിന്റെ സുവിശേഷം 16:9-20 ഫുട്നോട്ട്)

കത്തോലികരുടെ New American Bibil (NAB) യില്‍ ഈ വചനങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.
" [9-20] This passage, termed the Longer Ending to the Marcan gospel by comparison with a much briefer conclusion found in some less important manuscripts, has traditionally been accepted as a canonical part of the gospel and was defined as such by the Council of Trent. Early citations of it by the Fathers indicate that it was composed by the second century, although vocabulary and style indicate that it was written by someone other than Mark. ((New American Bibile)"
(മാര്കൊസിന്റെ സുവിശേഷത്തിന്റെ ചില അപ്രധാന കയ്യെഴുത്ത് പ്രതികളില്‍ കാണുന്ന ചെറിയ സമാപനത്തെ (short ending)  താരതമ്യപ്പെടുത്തി ദീര്‍ഘമായസമാപനം (Long ending) എന്ന് വിളിക്കുന്ന, ഈ വചനങ്ങള്(മാര്‍കോസ് 9-20), കാനോനികമായി പണ്ടുമുതല്‍ കണക്കാക്കപ്പെട്ടിരുന്നു, ട്രെന്‍റ് സുനഹദോസില്‍ അപ്രകാരം നിര്‍വചിക്കപ്പെടുകയും ചെയ്തിരുന്നു. ആദ്യകാല സഭാ പിതാക്കന്മാരുടെ ഉദ്ധരണികള്‍ ഇത് രണ്ടാം നൂറ്റാണ്ടില്‍ രചിച്ചതാണ് എന്ന് വ്യക്തമാക്കുന്നുന്ടെങ്കിലും, ഇതിന്‍റെ ഭാഷയും, എഴുത്ത് രീതിയും മാര്‍കോസ് അല്ലാതെ മറ്റൊരാള്‍ എഴുതിയതായിട്ടാണ് സൂചിപ്പിക്കുന്നത്. (New American Bibile)
പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 2