Friday, December 31, 2010

പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 2

ഒന്നാം ഭാഗം ഇവിടെ വായിക്കുക

2) യോഹന്നാന്‍റെ സുവിശേഷം 7:53-8:11

പുതിയ നിയമത്തിലെ വളരെ പ്രസിദ്ധവും മനോഹരവും ആയ കഥയാണ്‌ വ്യഭിചാരം ആരോപിച്ച് പിടിക്കപ്പെട്ട സ്ത്രീയെ, യേശു വെറുതെ വിട്ട കഥ. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന വചനം ഉള്‍കൊള്ളുന്ന ഭാഗമാണ് ഇത്. യേശുവിന്‍റെ അടുക്കല്‍ ഫരിസേയര്‍, വ്യഭിചാരം ആരോപിച്ചു ഒരു സ്ത്രീയെ കൊണ്ട് വരികയും, മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാന്‍ കല്‍പ്പിക്കപ്പെട്ട ഇവളെ എന്ത് ചെയ്യണം എന്ന് ചോദിക്കുകയും ചെയ്യുന്നു. യേശുവിനെ പരീക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യേശു പക്ഷെ തന്ത്രപൂര്‍വം, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ എന്ന് പറയുകയും, അപ്പോള്‍ അവരെ കൊണ്ട് വന്നവര്‍ എല്ലാവരും പിരിയുകയും യേശുവും ആ സ്ത്രീയും മാത്രമാവുകയും ചെയ്തു വന്നതാണ് കഥ. എന്നാല്‍ ഈ കഥാഭാഗം ഉള്‍കൊള്ളുന്ന വചനങ്ങള്‍, യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഭാഗമായിരുന്നില്ല എന്നും പില്‍കാലത്ത് കടന്നു കൂടിയതാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഈ വചനങ്ങള്‍ ആദ്യകാല ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ ഒന്നിലും തെന്നെയള്ളതല്ല, ഇത് ലാറ്റിന്‍ ബൈബിളില്‍ നിന്നും നിന്നും യോഹന്നാന്‍റെ സുവിശേഷതിലെക്ക് കടന്നു വന്നതാകാണാന് സാധ്യത. യോഹന്നാനില മാത്രം ഉള്ള  ഈ വചനങ്ങള്‍ യോഹന്നാന്‍റെ സുവിശേഷ കര്‍ത്താവ് എഴുതിയതല്ല എന്ന കാര്യത്തില്‍ ഇന്ന് കാര്യമായ അഭിപ്രായ വിത്യാസം ഒന്നും ബൈബിള്‍ പണ്ഡിതമാര്‍ക്കിടയില്‍ ഇല്ല
താഴെ കൊടുത്തവയാണ് ആ വചനങ്ങള്‍:
അദ്ധ്യായം 7
53 ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി.
അദ്ധ്യായം 8
1 യേശു ഒലിവുമലയിലേക്കു പോയി.2 അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങള്‍ അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു.3   വ്യഭിചാരത്തി. പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്ക. കൊണ്ടുവന്നു നടുവില്‍ നിര്‍ത്തി.4 അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തി. പിടിക്കപ്പെട്ടവളാണ്.5 ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തി. കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?6 ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.7 അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.8 അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.9   എന്നാല്‍., ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു.10  യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?11   അവള്‍ പറഞ്ഞു: ഇല്ല കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.
ഈ വചനങ്ങള്‍ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടവയും ആയ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ ഒന്നും തെന്നെയില്ല, മാത്രവുമല്ല ഈ വചനങ്ങളുടെ ഭാഷയും ശൈലിയും യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നും വിത്യസ്തമാണ്. ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും, ഈ സുവിശേഷത്തില്‍ മറ്റെവിടെയും ഉപയോഗിച്ചിട്ടില്ല. യേശുവിനെ ക്കുറിച്ച് പ്രചരിച്ചിരുന്ന ഈ കഥ ഏതെങ്കിലും പകര്‍പ്പെഴുതുകാരന്‍, കയ്യെഴുത്ത് പതിയുടെ മാര്‍ജിനില്‍ എഴുതി വെക്കുകയും അത് പിന്നീട് സുവിശേഷത്തിന്റെ ഭാഗമാകുകയും ചെയ്തിരിക്കാം എന്നതാണ് അനുമാനം. ഈ ഭാഗം യോഹന്നാന്‍ 21:25 ന്‍റെ ശേഷമായും, ലൂകൊസ്‌ 21:38 ന്‍റെ ശേഷമായും ചില കയ്യെഴുത്ത് പ്രതികളില്‍ കൊടുത്തത് കാണാം.
New American Bible (NAB)  ഈ വചനങ്ങളെ ക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
17 [7:53-8:11] The story of the woman caught in adultery is a later insertion here, missing from all early Greek manuscripts. A Western text-type insertion, attested mainly in Old Latin translations, it is found in different places in different manuscripts: here, or after John 7:36 or at the end of this gospel, or after Luke 21:38, or at the end of that gospel. There are many non-Johannine features in the language, and there are also many doubtful readings within the passage. The style and motifs are similar to those of Luke, and it fits better with the general situation at the end of Luke 21:but it was probably inserted here because of the allusion to Jeremiah 17:13 (cf the note on John John 8:6) and the statement, "I do not judge anyone," in John 8:15. The Catholic Church accepts this passage as canonical scripture.
("വ്യഭിചാരതിന് പിടിക്കപ്പെട്ട സ്ത്രീയുടെ കഥ പില്‍കാലത്ത്  കൂട്ടി ചേര്‍ത്തതും, പുരാതന ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ലാത്തതും ആണ്. Western Text   ആയ (റോമന്‍ സാമ്രാജ്യത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന പ്രധാനമായും ലാറ്റിന്‍ സംസാരിച്ചിരുന്ന ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ലാറ്റിന്‍ ബൈബിള്‍ കയ്യെഴുത്ത് പ്രതികളെളെയും സഭാപിതാക്കന്മാരുടെ  ഉദ്ദരണികളെയും ആണ് വെസ്റ്റേണ്‍ ടെക്സ്റ്റ്‌ എന്ന് വിളിക്കപ്പ്പെടുന്നത് - ലേഖകന്‍) ഈ കൂട്ടി ചേര്‍ക്കല്‍, പല കയ്യെഴുത്ത് പ്രതികളിലും പല സ്ഥലങ്ങളിലായിട്ടാണ് ഉള്ളത്. ചില കയ്യെഴുത്ത് പ്രതികളില്‍ യോഹന്നാന്‍ 7:53-8:11 ആയും, മറ്റു ചിലതില്‍ യോഹന്നാനു 7:36 ന് ശേഷമോ, യോഹന്നാന്‍ സുവിശേഷത്തിന്റെ അവസാനമോ ആയും , ഇനിയും ചിലതില്‍ ലൂകൊസിന്റെ സുവിശേഷത്തിന്റെ 21:38 ന് ശേഷമോ അല്ലെങ്കില്‍ ലൂകൊസിന്റെ സുവിശേഷതിന്‍റെ അവസാനമായോ ഈ ഭാഗം കൊടുതിര്‍ക്കുന്നു. യോഹന്നാന്‍റെതെല്ലാത്ത ഒരു പാട് സവിശേഷതകള്‍ ഈ ഭാഗത്തിന്റെ ഭാഷക്കുണ്ട്, അതെ പോലെ തെന്നെ സംശായാസ്പതമായ വായനകളും ഈ കഥക്കുണ്ട്. ശൈലിയും പ്രതിപാദ്യ വിഷയവും ലൂകൊസിലെത് പോലെതെന്നെയാണ്  മാത്രവുമല്ല,  ഈ ഭാഗം കൂടുതല്‍ യോചിക്കുക ലൂകൊസ്‌ 21 ന്‍റെ അവസാനമായി ചെര്‍ക്കുന്നതുമാണ്, ഒരു പക്ഷെ ഈ കഥ ഇവിടെ ചേര്‍ത്തത്, ഇത് ജറമിയ 17:13 ലേക്കും അതെ പോലെ തെന്നെ "ഞാന്‍ ആരെയും വിധിക്കുന്നില്ല" എന്ന യോഹന്നാന്‍ 8:15 ലെ പ്രസ്ഥാവനയിലെക്കും സൂചന നല്‍കുന്നത് കൊണ്ടായിരിക്കാം.. കത്തോലിക്കാ സഭാ ഈ ഭാഗം കാനോനിക മായി അംഗീകരിക്കുന്നു." )

3) 1 യോഹന്നാന്‍ 5:7-8

ത്രിത്വത്തെ നേര്‍ക്ക്‌ നേരെ പരിചയപ്പെടുത്തുന്ന ഒരു വചനം ബൈബിളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ആധുനിക ബൈബിളില്‍ നിന്നും നീക്കം ചെയ്ത ഈ വചനം, ഇപ്പോഴും കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഉണ്ട്.
  കിംഗ്‌ ജയിംസ് വേര്‍ഷനില്‍ ആ വചനം താഴെ കാണുന്ന പ്രകാരം വായിക്കാം.
7 "For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. 8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one  (1 John 5:7-8)
ഈ പരാമര്‍ശം പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ല എന്നതിനാലും, ആദ്യകാല സഭാ പിതാക്കന്മാര്‍ ക്കാര്‍ക്കും ഇത് അറിയില്ലാതിരുന്നു എന്നതിനാലും, മിക്ക ആധുനിക ബൈബിളുകളില്‍നിന്നും ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. New International Bible (NIV) ല്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.
7 For there are three that testify:8 the Spirit, the water and the blood; and the three are in agreement. (1 John 5:7-8)
ഈ വചനം നാലാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ലാറ്റിന്‍ വള്‍ഗേറ്റ് (Latin Vulgate) കടന്നു കൂടുകയും, പിന്നീട്  Latin Vulgate വളരെയധികം പ്രചാരം സിദ്ധിച്ചതിനാല്‍ ഇത് ബൈബിളിന്‍റെ ഭാഗമായിഎല്ലാവരാലും കണക്കാക്കപ്പെടുകയും ആണുണ്ടായത്. പതിനാറാം നൂറ്റാണ്ടില്‍ എറാസ്മസ് ആദ്യത്തെ പ്രിന്‍റ് ചെയ്യപ്പെട്ട ഗ്രീക്ക്‌ ബൈബിള്‍  തയ്യാറാക്കിയപ്പോള്‍, ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ലാതിരുന്ന ഈ വചനം സ്വാഭാവികമായും ഒഴിവാക്കപ്പെട്ടു. എന്നാല്‍ ഇതിന്‍റെ പേരില്‍ എറാസ്മസിന് വളരെയധികം വിമര്‍ശനങ്ങള്‍ അന്നത്തെ വേദ ശാത്സ്ര പണ്ഡിതന്മാരില്‍ നിന്നും നേരിടേണ്ടി വന്നു. അവസാനം ഏതെങ്കിലും ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതിയില്‍ ഈ വചനം കാണിച്ചു തന്നാല്‍, തെന്റെ ഗ്രീക്ക്‌ ഗ്രീക്ക്‌ ബൈബിളില്‍ ഈ വചനം ‍ ഉള്പെടുതാം എന്ന് എറാസ്മസ് സമ്മതിക്കുകയും, അങ്ങിനെ എറാസ്മസിന് വേണ്ടി ഈ വചനം ഉള്‍പെടുത്തപ്പെട്ട ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതി അപ്പോള്‍  നിര്‍മിക്കപ്പെടുകയും ചെയ്തു എന്നാണ് കഥ. ഇത് എന്ത് തെന്നെയായിരുന്നാലും എറാസ്മസിന്‍റെ ഗ്രീക്ക്‌ ബൈബിളിന്‍റെ പിന്നീടുള്ള എഡിഷനുകളില്‍ ഈ വചനം ഉള്‍പ്പെടുത്തി. പിന്നീട് വന്ന സ്റ്റെഫാനസ്, ബെസ, എല്സേവിര്‍  തുടങ്ങിയവരുടെ ഗ്രീക്ക്‌ ബൈബിളുകള്‍ പ്രധാനമായും എറാസ്മസിന്‍റെ ഗ്രീക്ക്‌ ബൈബളിനെ അടിസ്ഥാനമാക്കി ഉള്ളതായതിനാല്‍ അവയിലും ഈ വചനം സ്ഥാനം പിടിച്ചു. Textus Receptus എന്ന് അറിയപ്പെടുന്ന ഈ ഗ്രീക്ക്‌ മൂലമാണ് കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളിന്‍റെ പരിഭാഷകര്‍ ഉപയോഗിച്ചത്, അതിനാല്‍ അത് ഇംഗ്ലീഷ് ബൈബിലെക്കും എത്തിപ്പെട്ടു. ഈ വചനം ഇന്നും കിംഗ്‌ ജയിംസ് വേര്‍ഷന്‍ ഇംഗ്ലീഷ് ബൈബിളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

മൂന്നാം ഭാഗം ഇവിടെ വായിക്കുകl

No comments:

Post a Comment