Tuesday, February 1, 2011

ക്രൂശീകരണം നടന്നതെപ്പോള്‍ - മാര്‍കോസും യോഹന്നാനും ഒരു താരതമ്യം

യേശുവിന്‍റെ ക്രൂശീകരണം നാല് സുവിശേഷങ്ങളിലും പറയുന്നതാണ്. ഇവയില്‍ മാര്‍കോസ്, ലൂകൊസ്‌, മത്തായി എന്നിവരുടെ പേരില്‍ അറിയപ്പെടുന്ന സുവിശേഷങ്ങള്‍ സമാന്തര സുവിശേഷങ്ങള്‍ (synoptic gospels)എന്നറിയപ്പെടുന്നു. മത്തായിയും, ലൂകൊസും തങ്ങളുടെ സുവിശേഷങ്ങള്‍ എഴുതിയത് മാര്‍കോസിന്റെ സുവിശേഷം അടിസ്ഥാനമാക്കിയാണ് എന്നതാണ്. അതിനാല്‍ തെന്നെ ഈ മൂന്നു സുവിശേഷങ്ങളും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ട്. ലൂകൊസും മത്തായിയും മാര്‍കോസിന്റെ സുവിശേഷം ഏകദേശം മുഴുവനായും തെന്നെ തങ്ങളുടെ സുവിശേഷങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന് പറയാം. എന്നാല്‍ അവസാനം എഴുതപെട്ട സവിശേഷമായ യോഹന്നാന്‍റെ സുവിശേഷം, സമാന്തര സുവിശേഷത്തില്‍ തികച്ചും വിത്യാസപ്പെട്ടിരിക്കുന്നു. സമാന്തര സുവിശേഷങ്ങള്‍ നല്‍കുന്നതില്‍ തികച്ചും വിത്യസ്തമായ ഒരു യേശുവിന്‍റെ ചിത്രമാണ് യോഹന്നാന്‍റെ സുവിശേഷം വരച്ചു കാണിക്കുന്നത്. പല വിവരണങ്ങളിലും യോഹന്നാനും സമാന്തര സുവിശേഷങ്ങളും പ്രകടമായ വൈരുധ്യം പുലര്‍ത്തുന്നത് കാണാം. ഇത്തരത്തില്‍ പെട്ട ഒരു വൈരുധ്യമാണ് യേശുവിനെ ക്രൂശിച്ച ദിവസത്തെ ക്കുറിച്ച് യോഹന്നാനും സമാന്തര സുവിശേഷങ്ങളും നല്‍കുന്ന വിവരണം. ഇവിടെ ക്രൂശീകരണം നടന്ന ദിവസത്തെ ക്കുറിച്ച്  യോഹന്നാന്‍റെ സുവിശേഷവും സമാന്തര സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ട മാര്‍കൊസും പറയുന്നത് താരതമ്യം ചെയ്യുകയാണ്  സുവിശേഷങ്ങള്‍ ക്രൂശീകരണം നടന്ന ദിവസത്തെ ക്കുറിച്ച്  പെസഹ ആഘോഷത്തോട് ബന്ധപ്പെടുത്തി പറയുന്നതിനാല്‍ ആദ്യം പെസഹ എന്താണ് എന്ന് മനസ്സിലാക്കാം.

പെസഹ (Passover)

പെസഹ എന്നത് ജൂതന്മാരുടെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. യേശുവിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മോശയുടെ കാലത്ത് നടന്ന, പുറപ്പാട് 5-15‍ ല്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങളുടെ ഓര്‍മക്കായിട്ടാണ് പെസഹ ആചരിക്കുന്നത്. ആ സംഭവങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്. നാനൂറ് വര്‍ഷത്തോളം ഇസ്രായീല്‍ മക്കള്‍ ഈജിപ്തില്‍ അടിമകളായി ജീവിച്ചു. അവസാനം ദൈവം അവരുടെ ദീന രോദനം കേള്‍ക്കുകയും, അബ്രഹാതിനോടും ഇസഹാക്കിനോടും യാകൊബിനോടും ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും തല്‍ഫലമായി  മോശെയെ അവരുടെ രക്ഷകനായി നിയോഗിക്കുകയും ചെയ്യുന്നു. അങ്ങിനെ മോശെയും സഹോദരന്‍ അഹരോനും കൂടി, കര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം   ഫറോവയുടെ അടുത്ത് ചെല്ലുകയും ഇസ്രെയീലി മക്കളെ വിട്ടയക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഫറോവ ചക്രവര്‍ത്തി ആ ആവശ്യം നിരസിക്കുന്നു. ഇസ്രായേല്‍ മക്കളെ വിട്ടയക്കാന്‍ ഫറോവയെ  പ്രേരിപ്പിക്കുന്നതിന് വേണ്ടി,  കര്‍ത്താവ്  ഈജിപ്ത്കാര്‍ക്ക് നേരെ, ജലം രക്തമാക്കുക, തവളെകളെ വര്‍ദ്ധിപ്പിക്കുക, പേന്‍ വര്‍ദ്ധിപ്പിക്കുക, വെട്ടുകിളികളെ അയക്കുക തുടങ്ങിയ   പത്ത് മഹാമാരികള്‍ അയക്കുന്നു. ‍ ഇതില്‍ പത്താമത്തെതാണ് ഏറ്റവും ഭയാനകമായത്. ഈജിപ്ത്കാര്‍ക്ക് നേരെ ദൈവം അയച്ച പത്താമത്തെ മഹാമാരി,   അവരുടെ എല്ലാ ആദ്യജാത സന്താനങ്ങളെയും .കാലികളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെയും വധിക്കുക എന്നതാണ്. കര്‍ത്താവ്‌ ഈജിപ്ത്കാരുടെ ആദ്യജാതരെ വധിക്കുമ്പോള്‍, ഇസ്രെയീലീ കുടുംബങ്ങളെ തിരിച്ചറിയാനും അത് വഴി അവരുടെ  സന്താനങ്ങള്‍ ദൈവത്തിന്‍റെ ദൂതനാല്‍ വധിക്കപ്പെടാതിരിക്കാനും ദൈവം  ഓരോ ഇസ്രീയീല്‍ കുടുംബവുത്തോടും  ഒരു ആടിനെ അറുത്ത് അവയുടെ രക്തം വീടിന്‍റെ മുമ്പില്‍ തളിക്കണം എന്ന് നിര്‍ദേശിച്ചു. ദൈവത്തിന്‍റെ ദൂതന്‍ ആദ്യ ജാതരെ വധിക്കാനായി വീടുകള്‍ തോറും വരുമ്പോള്‍, വീട്ടു പടിക്കാള്‍ രക്തം തളിചിരിക്കുന്നത് കണ്ടാല്‍ ‍ അത് ഇസ്രായേല്‍ വീടാണ് എന്ന് മനസ്സിലാകുകയും ആ വീട്ടിലെ ആളുകളെ കൊല്ലാതെ ആ വീട് മറികടക്കുകയും (passover in English, pâsach in Hewbrew) ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്.

കര്‍ത്താവ് പറഞ്ഞ പോലെ തെന്നെ സംഭവിക്കുകയും ഈജിപ്തുകാരുടെ മനുഷ്യരുടെയും മൃഗങ്ങളുടെയും, ആദ്യ സന്താനങ്ങള്‍ കര്‍ത്താവിന്റെ ദൂതനാല്‍ വധിക്കപ്പെടുകയും ചെയ്തു. ഈ പത്താമത്തെ മഹാമാരിയില്‍ ഭയ ചകിതനായ ഫറോവ ഇസ്രയീലുകാരെ പോകാന്‍ അനുവദിച്ചു. എന്നാല്‍ പിന്നീട് ഫറോവയുടെ മനസ്സ് മാറുകയും തെന്റെ സൈന്യവുമായി അവരെ പിന്തുടരുകയും ചെയ്തു. പക്ഷെ ദൈവം ചെങ്കടല്‍ പിളര്‍ത്തി മോശയെയും ജനത്തെയും രക്ഷിക്കുകയും, അവരെ പിന്തുടര്‍ന്നിരുന്ന ഫറോവയെ ചെങ്കടലില്‍ മുക്കികൊല്ലുകയും ചെയ്തു.

ഇസ്രായേല്‍ മക്കള്‍ ഈജിപ്തിലെ അടിമത്തത്തില്‍ മോചിതരായ ഈ സംഭവത്തിന്റെ ഓര്‍മക്കായിട്ടാണ് ജൂതന്മാര്‍ പെസഹ ആചരിക്കുന്നത്. യേശുവിന്‍റെ കാലത്ത് യഹൂദന്മാര്‍ വിവിധഭാഗങ്ങളില്‍ നിന്നും പെസഹ ആചരിക്കാന്‍ വേണ്ടി ജെറുസലേമില്‍ വരുമായിരുന്നു. പെസഹ ആരംഭിക്കുന്നത് യഹൂദ കലണ്ടറിലെ ആദ്യമാസത്തിലെ (Nisan/Abib) 15 ന് ആണ്. യഹൂദന്മാര്‍ മുസ്ലിംകളെ പോലെ, ചാന്ദ്രകലണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് സൂര്യാസ്തമയാതോട് കൂടിയാണ്. പെസഹയുടെ തലേ  ദിവസമാണ് (നിസാന്‍ 14) പെസഹയുടെ ഒരുക്കനാള്‍ എന്നറിയപ്പെടുന്നത്. പെസഹയുടെ ഒരുക്ക നാള്‍ യഹൂദര്‍ അറുക്കുന്നതിനുള്ള ആടിനെ ജെറുസലേമിലേക്ക് കൊണ്ട് വരികയും പുരോഹിതര്‍ അറുക്കുകായും ചെയ്യും. ഇത് വീട്ടില്‍ കൊണ്ട് പോയി പാചകം ചെയ്ത ശേഷം, അന്ന് സൂര്യന്‍ അസ്തമിച്ചതിന് ശേഷം (സൂര്യാസ്തമനതോടെ പെസഹയുടെ ദിവസം, നിസാന്‍ 15 ആരംഭിക്കുന്നു) കഴിക്കുകയും ചെയ്യും. ഇതിനെയാണ് പെസഹ അത്താഴം എന്ന് പറയുന്നത്.

ക്രൂശീകരണം നടന്ന ദിവസവും സമയവും മാര്‍ക്കോസില്‍

മാര്‍കോസ് ക്രൂശീകരണ സംഭവങ്ങള്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. യേശുവും ശിഷ്യന്മാരും ജെരുസേലമിലേക്ക് വരുന്നു. ജറുസലേമില്‍ വെച്ച് ശിഷ്യന്മാര്‍ യേശുവിനോട് എവിടെയാണ് പെസഹ ഒരുക്കേണ്ടത് എന്ന് ചോദിക്കുന്നു. അതായത് ആ ദിവസം പെസഹയുടെ ഒരുക്കനാളാണ് (നിസാന്‍ 14)എന്നര്‍ത്ഥം. മാര്‍കോസ് പറയുന്നത് നോക്കൂ.

12   പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?13 അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവനെ അനുഗമിക്കുക.14 അവന്‍ എവിടെ ചെന്നുകയറുന്നുവോ അവിടത്തെ ഗൃഹ നാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്‍മാരുമൊത്തു പെ സഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്?15 സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക (മാര്‍കോസ് 14:12-15)

ശിഷ്യന്മാര്‍ യേശു പറഞ്ഞത് പോലെ ചെയ്യുകയും, സന്ധ്യയായപ്പോള്‍ (പെസഹയുടെ ദിവസംതുടങ്ങിയപ്പോള്‍) അവര്‍ പെസഹ ഭക്ഷിക്കുകയും ചെയ്യുന്നു.

16 ശിഷ്യന്‍മാര്‍ പുറപ്പെട്ട് നഗരത്തിലെത്തി, അവന്‍ പറഞ്ഞിരുന്നതുപോലെ കണ്ടു.17 അവര്‍ പെസഹാ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു.18 അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു.. (മാര്‍കോസ് 14)

യേശുവും ശിഹ്യന്മാരും പെസഹ ഭക്ഷിച്ച ശേഷം, ഗത്സമന തോട്ടത്തിലേക്ക് പൊകുകയും അവിടെ വെച്ച് യേശു ദുഖിതനായി നിലത്ത് വീണ്, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും നീക്കണേ എന്ന് ദൈവത്തോട്  പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അവിടെ അവര്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ യേശുവിനെ ഒറ്റുകൊടുത്ത യൂദാസ്  ജനക്കൂട്ടവും ആയി യേശുവിനെ പിടികൂടാനായി വരികയും അവര്‍ യേശുവിനെ ബന്ധിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അന്ന് തെന്നെ യേശുവിനെ ന്യാധിപസംഘത്തിന് മുന്നില്‍ ഹാജരാക്കുകയും,  പിറ്റേന്ന് അതിരാവിലെ പുരോഹിതപ്രമുഖര്‍ യേശുവിനെ റോമന്‍ ഗവര്‍ണറായ പിലാത്തോസിന് കൈമാറുകായും ചെയ്യുന്നു. പിന്നീട് പിലോതോസ് യേശുവിനെ ക്രൂശിക്കാന്‍ വിധിക്കുകയും അന്ന് രാവിലെ ഒമ്പത് മണിക്ക് തെന്നെ (മാര്‍കോസ് 15:25) യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നു. അതായത് മാര്‍കോസ് പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത് പെസഹയുടെ അന്ന്(നിസാന്‍ 15) നു രാവിലെ ഒമ്പത്‌ മണിക്കാണ്.

ക്രൂശീകരണം നടന്ന ദിവസവും സമയവും യോഹന്നാനില്‍

യോഹന്നനാനിലും യേശുവും ശിഷ്യന്മാരും ജെറുസലേമിലേക്ക് വരുന്നതായും ഒരുമിച്ച് അത്താഴം കഴിക്കുന്നതായും പറയുന്നു. എന്നാല്‍ യോഹന്നാനില്‍ യേശു പെസഹ ഒരുക്കാന്‍ വേണ്ടി ശിഷ്യന്മാരോട് ആവശ്യപ്പെടുകയോ, അവസാനത്തെ അത്താഴം പെസഹയാണ് എന്ന് പറയുകയോ ചെയ്യുന്നില്ല. യോഹന്നാന്‍ പ്രകാരം യേശു സാധാരണ അത്താഴം ആണ് ശിഷ്യന്മാരോട് കൂടെ കഴിക്കുന്നത്‌. അത്താഴത്തിന് ശേഷം അവര്‍ പുറത്തു പോകുന്നു.  യേശു ഇവിടെയും ജൂദാസിനാല്‍ ഒറ്റുകൊടുക്കപ്പെടുകയും പ്രധാന പുരോഹിതന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും പിന്നീട് പുലര്‍ച്ചെ പിലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്യുന്നു. പെസഹ അപ്പോഴും തുടങ്ങിയിട്ടില്ല എന്നാണ് യോഹന്നാന്‍ പറയുന്നത്. യോഹന്നാന്‍ പറയുന്നത് നോക്കൂ.

28 യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്ന് പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.29 അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത(യോഹന്നാന്‍ 18)

പിന്നീട് പിലാത്തോസ് യേശുവിനെ ക്രൂശിക്കാന്‍ വിധിക്കുകയും യേശു ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ പെസഹയുടെ ഒരുക്കാനാള്‍ ഏകദേശം ഉച്ചക്ക് യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നു. യോഹന്നാന്‍ പറയുന്നത് ഇങ്ങനെയാണ്.

14 അന്ന് പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:15 ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.16 അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.(യോഹന്നാന്‍ 19)

അതായത് യോഹന്നാന്‍ പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത് പെസഹയുടെ ഒരുക്കനാള്‍ അഥവാ നിസാന്‍ 14 ന് ഉച്ചക്കാണ്. മാര്‍കോസിലാകെട്ടെ ഈ സമയം യേശു ജീവനോടെ ശിഷ്യന്‍മാര്‍ക്കോപ്പമായിരുന്നു. അന്ന് വൈകുന്നേരവും കഴിഞ്ഞ്  രാത്രി പെസഹ ഭക്ഷിച്ചതിന് ശേഷം പിറ്റേന്ന് രാവിലെയാണ് മാര്‍കോസ് പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത്.

എന്താണ് ഈ വൈരുധ്യത്തിന് കാരണം ?

യോഹന്നാനും, സമാന്തര സുവിശേഷങ്ങളും തങ്ങളുടെ ദൈവശാസ്ത്ര സങ്കല്പതിനനുസൃതമായി യേശുകഥ രചിച്ചതാണ് ഈ വിത്യാസത്തിന് കാരണം. യോഹന്നാനെയും പൌലോസിനെയും സംബന്ധിച്ചിടത്തോളം യേശു തെന്നെയാണ് ലോകത്തിന് സ്വയം ബലി നല്‍കിയ പെസഹ കുഞ്ഞാട്. സ്വാഭാവികമായും യേശു കുരിശില്‍ മരിക്കേണ്ടതു പെസഹ ബലി നല്‍കേണ്ട അതെ ദിവസവും(പെസഹ ഒരുക്ക നാള്‍) അതെ സമയത്തും(ഉച്ചക്ക് ശേഷം) ആയിരിക്കണം. ഇതിന് വേണ്ടിയാണ് യോഹന്നാന്‍ യേശുവിനെ കുരിശില്‍ തറക്കുന്നത്  പെസഹ ഒരുക്കനാള്‍ ഉച്ചക്ക് ശേഷമാണ് എന്ന് പറയുന്നത്. ഇത് മാത്രമല്ല്ല, പെസഹ കുഞ്ഞാടിന് ഉണ്ടായിരിക്കേണ്ട ഒരു നിബന്ധനയാണ് അതിന്‍റെ അസ്ഥികള്‍ ഒന്നും ഓടിയാതിരിക്കുക എന്ന്. ഇതിനനുസൃതമായി യോഹന്നാന്‍  പറയുന്നുണ്ട് യേശുവിന്‍റെ അസ്ഥികള്‍ ഒന്നു പോലും തകര്‍ക്കപ്പെട്ടിരുന്നില്ല എന്ന്. (അസ്ഥികള്‍ തകര്‍ക്കപ്പെടാതെ കയ്യിലും കാലിലും ആണി അടിച്ചു കയറ്റാന്‍ സാധ്യത കുറവാണ്)  എന്നാല്‍ യോഹന്നാനു പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ട സമാന്തര സുവിശേഷങ്ങളുടെ കര്താക്കള്‍ക്ക് ഇത്തരത്തില്‍ ഉള്ള ധാരണയില്ലാതിരുന്നതിനാല്‍ അവര്‍, യേശു പെസഹ അറുക്കേണ്ട ദിവസം കഴിഞ്ഞിട്ടാണ് യേശുക്രൂശിക്കപ്പെട്ടതായി പറയുന്നത്. ഇതില്‍ ഏത് വിവരണമാണ് ചരിത്രത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത് എന്ന് പറയാന്‍ സാധ്യമല്ല.

52 comments:

  1. As we have seen , several aspects of the Gospel Passion narrates appear to be historically accurate. Jesus offended members of the Sadducees by his apocalyptic actions in the Temple just prior to the Passover feast. They decided to have him taken out of the way. Perhaps they were afraid that his followers would swell as the feast progressed and that the gathering might lead to riot ; or perhaps they simply found his views offensive and considered his attack on the Temple of God blasphemous. In either Case, they appear to arranged with on of his own disciples to betray him. Jesus was arrested and questioned by the a jewish Sanhedrin called for the occession, possibly headed up by the high priest Caiaphas. He was then delivered over to Roman prefect Pontius Pilate, who condemned him to be crucified. The Time between his arrest and his crucifixion may have been NO more than twelve hours. he was sent off to his execution before anyone knew what was happening.

    എത്ര സുന്ദരമായ വിവരണം.Passion of Jesus Christ കണ്ട ഒരു പ്രതീതി. ഇത് പക്ഷെ എഴുതിയിരിക്കുന്നത് താങ്കളുടെ ബൈബിള്‍ പണ്ഡിതന്‍ + വിരോധിയായ BartEhrman ആണെന്ന് മാത്രം. പുസ്തകം ഇവിടെ നിന്നും വായികാം . പേജ് 228. several aspects of the Gospel Passion narrates appear to be historically accurate ! ചരിത്രപരമായി സത്യസന്ധത !!! മാത്രമല്ല ജീവിച്ചിരുന്ന ആളെ മാത്രമേ വധിക്കുവാന്‍ പറ്റുകയുള്ളൂ എന്ന് കൂടി ഈ പണ്ഡിതന്‍ തെളിയിക്കുന്നു. ഇടമറുകിന് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ Bart Ehrman നോട് ചോദിച്ചാല്‍ മതിയാകും.

    അപ്പോള്‍ പറഞ്ഞു വന്നത് താങ്കളുടെ ബ്ലോഗില്‍ എഴുതിയ വൈരുദ്ധ്യം മേല്‍ പറഞ്ഞ പുസ്തകത്തില്‍ . പേജ് 48 ല്‍ ഉള്ളതാണ്. എന്നാണു കുരിശു മരണം നടന്ന ദിവസം ഏതു എന്ന ചോദ്യം Bart Ehrman ഉന്നയിക്കുന്നത് കാണാം. അതെ പുസ്തകത്തിലെ 228 പേജിലെ ഒരു പാരഗ്രാഫ്‌ ആണ് താങ്കള്‍ മുകളില്‍ വായിച്ചത് . പേജു 219 ല്‍ എഴുതിയ കാര്യം കൂടി കാണിച്ചു തരാം.

    The most certain element of the tradition about Jesus is that he was crucified on the orders of the Roman prefect of Judea, Pontius Pilate. The crucifixion is independently attested in a wide array of sources and is not the sort of things that believers would want to make up about the person proclaimed to be the powerful Son Of God.

    അതായത് കുരിശു മരണം നടന്നു എന്ന് തന്നെയാണ് ബൈബിള്‍ ഇത്തര പുസ്തകങ്ങളുടെ സഹായത്താല്‍ Bart Ehrman പറയുന്നത്. ഒരു ബൈബിള്‍ വിരോധി പോലും കുരിശു മരണം നടന്നു എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നു. കെട്ടു കഥയല്ല എന്ന് സാരം. അത് എന്ന് നടന്നു എന്നതില്‍ മാത്രമേ ആ പണ്ഡിതന് സംശയമുള്ളു. അതായത് എന്ന് കുരിശു മരണം നടന്നു എന്ന നിസാര വൈരുധ്യത്തിനു ഞാന്‍ മറുപടി പറയുന്നതിന് മുമ്പ്‌ കുരിശു മരണം നടന്നിട്ടേയില്ല എന്ന ഖുര്‍ആനിന്റെ ചരിത്ര പരമായ വൈരുദ്ധ്യത്തിനു താങ്കള്‍ എന്ത് മറുപടി പറയുന്നു എന്നറിയാന്‍ എനിക്ക് താത്പര്യമുണ്ട്.

    പിന്നെ ദിവസത്തിന്റെ കാര്യമല്ലേ? രണ്ടും ഒരേ ദിവസം നടന്നു എന്ന് തന്നെയാണ് മാര്‍ക്കൊസും യോഹന്നാനും പറഞ്ഞത്. ഈ പണ്ഡിതന്‍ കാണാത്ത ചില ബൈബിള്‍ വചനങ്ങള്‍ കൂടി ചില പീക്കിരി പിള്ളേര് കണ്ടെത്തി നെറ്റില്‍ എഴുതിയിട്ടുണ്ട്. അത് മലയാളത്തിലാക്കുന്ന പണിയേ എനിക്ക് വേണ്ടി വരുള്ളൂ എന്നറിയാമല്ലോ

    ആമുഖമായി ഇത്രയും ഇരിക്കട്ടെ.

    ReplyDelete
  2. ഇതില്‍ ഏത് വിവരണമാണ് ചരിത്രത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത് എന്ന് പറയാന്‍ സാധ്യമല്ല.

    ചരിത്രത്തോട് 'കൂടുതല്‍' എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിച്ചത് ....യേശു കുരിശില്‍ മരിച്ചത് നിസാന്‍ മാസത്തിന്റെ പതിനാലാം തിയതിയാണോ അതോ പതിനഞ്ചാം തിയതി ആണോ എന്നതാണോ ?..... ..ഇതില്‍ ഇതു വിവരണം ചരിത്രത്തോട് നീതി പുലര്‍ത്തിയാലും യേശു കുരിശില്‍ മരിച്ചില്ല എന്ന് വരുമോ ..അതോ കുരിശില്‍ മരിച്ചില്ല എന്നതാണോ ചരിത്രം ..എന്താണ് 'ചരിത്രം' എന്നതുകൊണ്ട്‌ ഇവിടെ ഉദ്ധേശിച്ചിരിക്കുന്നത് ...?

    ReplyDelete
  3. എന്റെ കമന്റു ഇപ്പോള്‍ കാണുന്നില്ല. അത് നേരത്തേ ഉണ്ടായിരുന്നു. ഇനി ഗൂഗിള്‍ അതിനെ സ്പാം ഫോള്‍ഡരില്‍ തള്ളിയോ?

    അതോ താങ്കളും തുടങ്ങിയോ കമന്റ് ഡിലീറ്റ്‌ ചെയ്യാന്‍ ? ഇല്ല എന്ന് കരുതുന്നു.

    ReplyDelete
  4. ചരിത്രപരമായും വസ്തുതാപരമായും ആത്മീയപരമായും അവരുടെ മതം തെറ്റ്. നമ്മുടേത്, നമ്മുടേത് മാത്രമാണ് ശരി !!!

    അല്ലെങ്കില്‍ ഇതൊക്കെ ചികയേണ്ട വല്ല കാര്യവുമുണ്ടോ ? വിശ്വാസങ്ങളില്‍ എവിടെയാണ് ശരിയും തെറ്റും? എല്ലാം ഒരു വിശ്വാസം, അതല്ലേ ആശ്വാസം. ശരിയെങ്കില്‍ എല്ലാവരുടെ വിശ്വാസവും ശരി. തെറ്റെങ്കില്‍ എല്ലാവരുടേതും തെറ്റ്. കാരണം മതങ്ങളെ യുക്തിയിലോ ചരിത്രത്തിന്റെ കൃത്യമായ തെളിവുകളിലോ ശാസ്ത്രീയതയിലോ ഉറപ്പിക്കാനാകില്ല. അവയുടെ വിശ്വാസങ്ങള്‍ ചോദ്യങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും അതീതമാണ്. നമ്മുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ മറ്റുള്ളവരുടേതിനെയും ചോദ്യം ചെയ്യാതിരിക്കുക. വിശ്വാസികളില്‍ ഈ ചൊറിയല്‍ അസുഖം ഏറ്റവും കൂടുതലുള്ളവര്‍ ഇസ്ലാമതസ്ഥര്‍ ആണെന്നു പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.

    ReplyDelete
  5. പുതിയ നിയമം കുരിശുമരണത്തെ അംഗീകരിക്കുന്നവ മാത്രം ചേർത്ത് ഉണ്ടാക്കിയതെന്ന സാമാന്യ് ബോധം സാജനറിയാമല്ലോ- അപ്പോൾ അവയിൽ തന്നെ പുലർത്തുന്ന വൈരുദ്ധ്യങ്ങൾ എടുക്കുന്നത് ആരു പറഞ്ഞു എന്നതിനേക്കാൾ ബൈബിളിലെ പ്രസ്ഥാവനയുമായി ഒത്തു വരുന്നോ എന്നു പരിശോധിക്കുകയല്ലേ വേണ്ടത്. ഇനി സാജനും വിമർശനമുന്നയിക്കാറുള്ളത് ഇത്തരം ഖുർ‌ആനു വിമർശന പഠനങ്ങളിൽ നിന്നു തന്നെയല്ലെ -

    ReplyDelete
  6. അസുരന്‍,

    താങ്കളുടെ കമ്മന്റ് ഡിലീറ്റ്‌ ചെയ്യാന്‍ പോകുകയായിരുന്നു. എന്നാല്‍ പലര്‍ക്കും താങ്കളുടേത് പോലെയുള്ള അഭിപ്രായം കാണുമെന്നതിനാല്‍ മറുപടി പറയുന്നു.

    യുക്തിവാദികളായാലും, വിശ്വാസികളായിരുന്നാലും, തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം ശരിയാണ്, അതിന് വിരുദ്ധമായവ തെറ്റാണ് എന്ന് തെന്നെയാണ് എല്ലവാരും വിശ്വസിക്കുന്നത്. താങ്കള്‍ ശരിയെന്നു വിശ്വസിക്കുന്ന ആദര്‍ശം പരസ്പരം ചര്‍ച്ച ചെയ്യുകയും പങ്കു വെയ്ക്കുകയും ചെയ്യുക എന്നുള്ളതും മനുഷ്യപ്രകൃതമാണ്. എന്നാല്‍ വിമര്‍ശനം മാന്യതയും പ്രതിപക്ഷ ബഹുമാനവും കൈവിടുമ്പോള്‍ വെറുപ്പും വിദ്വേഷവും ഉടലെടുക്കാം. യുക്തിവാദികളുടെ ബ്ലോഗുകള്‍ ഉദാഹരണം.

    എന്‍റെ മതത്തെക്കുറിച്ച് ആരും ചര്‍ച്ച ചെയ്തു പോകരുത് എന്ന് കരുതുന്നവരാണ്, മതതോട് അങ്ങേയറ്റം വൈകാരികമായ സമീപനം വെച്ച് പുലര്‍ത്തുന്നത്. ഇത്തരക്കാരെ സംബന്ധിച്ചടത്തോളം മതം എന്നത് ആദര്‍ശം എന്നതിലുപരി വംശീയതാണ്, മാറ്റനോ തിരുത്താനോ പറ്റാത്തതും മാറ്റെണ്ടാതോ തിരുത്തേണ്ടതോ അല്ലാത്തതും. മതത്തോട് ഇത്തരത്തില്‍ വൈകാരിക സമീപനം വെച്ച് പുലര്‍ത്തുന്നവരാണ് വിമര്‍ശനങ്ങളെ അതെത്ര മാന്യമായിരുനാലും, അസഹിഷ്ണുതയോട് കൂടി കാണുന്നത്.

    ആരോഗ്യകരമായ മതസംവാദങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ പണ്ട് മുതലേ നടന്നു വന്നിട്ടുണ്ട്. ഇന്നും അത്തരം സംവാദങ്ങള്‍ പല സ്ഥലങ്ങളില്‍ ഭംഗിയായി തെന്നെ നടന്നു വരുന്നുണ്ട്.

    മറ്റൊന്ന്, ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇസ്ലാമിനെ വിമര്‍ശിച്ച് എഴുതിയതിന്റെ പത്തിലൊന്ന് പോലും, മുസ്ലിംകള്‍ ക്രിസ്ത്യാനിടിയെ ക്കുറിച്ച് എഴുതിയിട്ടില്ല എന്നതാണ് സത്യം. ഇന്നും അതതരത്തില്‍ പെട്ട പുസ്തകങ്ങള്‍ ധാരാളമായി ഇറങ്ങുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന ബ്ലോഗുകളില്‍ കൂടുതലും ക്രിസ്ത്യന്‍ മിഷനിമാരുടെതാണ്, സാജന്റെ ബ്ലോഗുകളില്‍ ഉള്ള വിമര്‍ശനങ്ങള്‍ ഏകദേശം മുഴുവനും തെന്നെ ഇത്തരം സൈറ്റുകളില്‍ നിന്നും പകര്‍ത്തി വെച്ചതാണ്. പല പ്രമുഖ ഒറിയന്ടലിസ്ടുകളും മിഷനറിമാര്‍ ആയിരുന്നുവെന്നും, പൌരസ്ത്യ മതങ്ങളെ ക്കുറിച്ച് പഠിക്കാനുള്ള പ്രധാന പ്രചോതനം മത പ്രചരണം ആണ് എന്നതും സത്യമാണ്. പക്ഷെ കുരിശു യുദ്ധാനന്തര ശത്രുതാ മനോഭാവത്തില്‍ നിന്നാണ്, ഇസ്ലാമിനെ ക്കുറിച്ചുള്ള പല ആദ്യകാല പഠനങ്ങളും വന്നിട്ടുള്ളതും എന്നും അതുകൊണ്ട് തെന്നെ, അവ അങ്ങേയേറ്റം പക്ഷപാതിത്ത പരമാണ് എന്നുമാണ് മുസ്ലികളുടെ പരാതി. എന്നാല്‍ ആധുനിക കാലത്ത്, ഏറെക്കുറെ നിഷ്പക്ഷമായ പഠനങ്ങള്‍ പാശ്ചാത്യ അകാദിമിക പണ്ടിതമാരില്‍ നിന്നും വന്നിട്ടുണ്ട്.

    അഹ്മദ്‌ ദീദാത്(80 കളില്‍) വരുന്നത് വരെ, നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്നിരുന്ന ഇസ്ലാമിനെതിരെയുള്ള ക്രൈസ്തവ വിമര്‍ശനങ്ങള്‍ ഏറെക്കുറെ ഏകപക്ഷീയമായിരുന്നുവെന്നാണു എനിക്ക് തോന്നുന്നത്. ഇക്കലാത്ത് മാത്രമാണ് ഇതിന് മാറ്റം വന്നത്. ഇന്ന് ക്രൈസ്തവതയെ ക്കുറിച്ച് എഴുതുന്ന പല മുസ്ലിം പണ്ടിതനാരും ദീദാത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാവരാണ്.

    എതായായിരുന്നാലും, പരസ്പര ബഹുമാനത്തോടെയുള്ള, മത വിമര്‍ശങ്ങള്‍ എതിര്‍ക്കെപ്പെടെണ്ടതല്ല, ഇത്തരം സംവാദങ്ങള്‍ കാലുശ്യതിലേക്ക് നയിച്ചിട്ടും ഇല്ല. നേരെ ,മറിച്ചു, ജനിച്ച മതത്തില്‍ തെന്നെ അള്ളിപ്പിടിച്ചു ജീവിക്കണം എന്ന്, പറയുന്നവരാണ് പലപ്പോഴും സ്വന്തം മതത്തോട് വൈകാരികമായ സമീപനം വെച്ച് പുലര്‍ത്താറുള്ളത്. മിഷനറി മതങ്ങളായ ഇസ്ലാമിന്റെയും, ക്രിസ്ത്യാനികളുടെയും അനുയായികള്‍ക്ക് മതമേതായാലും മനുഷ്യന്‍ "നന്നായാല്‍" മതി ആത്മാര്‍ഥമായി പറയാന്‍ കഴിയില്ല എന്നാണു ഞാന്‍ കരുതുന്നത്.

    ReplyDelete
  7. ചരിത്രത്തോട് 'കൂടുതല്‍' എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിച്ചത് ....യേശു കുരിശില്‍ മരിച്ചത് നിസാന്‍ മാസത്തിന്റെ പതിനാലാം തിയതിയാണോ അതോ പതിനഞ്ചാം തിയതി ആണോ എന്നതാണോ ?..... ..ഇതില്‍ ഇതു വിവരണം ചരിത്രത്തോട് നീതി പുലര്‍ത്തിയാലും യേശു കുരിശില്‍ മരിച്ചില്ല എന്ന് വരുമോ ..അതോ കുരിശില്‍ മരിച്ചില്ല എന്നതാണോ ചരിത്രം ..എന്താണ് 'ചരിത്രം' എന്നതുകൊണ്ട്‌ ഇവിടെ ഉദ്ധേശിച്ചിരിക്കുന്നത് ...?
    ===================


    ക്രൂശീകരണ സംഭവത്തിന്‍റെ ചരിത്രത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത് ഏതു വിവരണമാണ് എന്നാണ് ഉദ്ദേശിച്ചത്.

    രണ്ടു തരാം വിവരണങ്ങളും, മതശാസ്ത്രപരമായ സ്വാധീനത്താല്‍ എഴുതപ്പെട്ടതാണ്, രണ്ടു വിവരണവും പൂര്‍ണമായും ചരിത്രപരമാണ് എന്ന് പറയാന്‍ കഴിയില്ല. സ്വാഭാവികമായും യേശു കുരിശില്‍ ഏറ്റപ്പെട്ടില്ല എന്നതും, കുരിശില്‍ ഏറ്റപ്പെട്ടന്കിലും മരിച്ചില്ല എന്നതും ഒക്കെ ചരിത്രമകാനുള്ള സാധ്യതയുണ്ട്. ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇതില്‍ ഏതാണ് ശരി എന്ന് പറയാന്‍ കഴിയില്ല.

    ബൈബിളിന്റെ അടിസ്ഥാനത്തില്‍ യേശു കുരിശിലെറി എന്ന് കരുതുന്ന പണ്ഡിതന്മാര്‍ സംബന്ധിച്ചത്തോളം, യേശുകുരിശിലേറി, മരിച്ചു, മണ്ണടിഞ്ഞു, പിന്നെ തിരിച്ചു വരുകയോ, ശിഷ്യന്മാരെ കാണുകയോ ചെയ്തിട്ടില്ല, കണ്ടു എന്ന് ബൈബിള്‍ പറയുന്നത് കെട്ടിച്ചമച്ചതാണ് എന്നാണു വിശ്വാസം. അതും ഒരു സാധ്യതയാണ്, ചരിത്രപരമായി മാത്രം കാര്യങ്ങളെ വിലയിരുത്തുകയാണ് എങ്കില്‍.

    ReplyDelete
  8. "ബൈബിളിന്റെ അടിസ്ഥാനത്തില്‍ യേശു കുരിശിലെറി എന്ന് കരുതുന്ന പണ്ഡിതന്മാര്‍ സംബന്ധിച്ചത്തോളം"

    സെക്യുലര്‍ പണ്ഡിതരെ ആണ് ഉദ്ദേശിച്ചത്..

    ReplyDelete
  9. സാജന്‍,

    ആദ്യമായി, Bart Ehrman ന്‍റെ താങ്കള്‍ പറഞ്ഞ പുസ്തകത്തില്‍ കൂടാതെ മറ്റു പുസ്തകങ്ങളിലും ഈ വൈരുധ്യം വിശദീകരിച്ചിട്ടുണ്ട്(Jesus Interpreted ഉദാഹരണം), അവ ഞാന്‍ വായിചിട്ടുന്‍ ഉണ്ട്. എന്‍റെ പോസ്റ്റ്‌ പക്ഷെ സ്വതന്ത്രമായിട്ട് എഴുതിതാണ്.

    Bart Ehrman സുവിശേഷങ്ങള്‍ പൂര്‍ണമായും ചരിത്രപരമല്ല എന്ന് കരുതുന്ന ആളാണ്‌. എന്നാല്‍ സെക്യുലര്‍ പണ്ഡിതരെ സംബന്ധിച്ചടത്തോളം, യേശുവിനെ ക്കുറിച്ച് അറിയുവാന്‍ ആകയുള്ള മാര്‍ഗം സുവിശേഷങ്ങള്‍ ആണ്, നാല് സുവിശേഷങ്ങളും കുരിശു മരണത്തെ ക്കുറിച്ച് പറയുന്നതിനാല്‍ യേശു കുരിശില്‍ മരിച്ചിരിക്കും എന്ന് അവര്‍ അനുമാനിക്കുന്നു, ഇനി കുരിശില്‍ മരിച്ചില്ല എങ്കില്‍, കല്ലറയില്‍ വെച്ച് മണ്ണിട്ട്‌ മൂടിയാല്‍ മരിച്ചിരിക്കും, അതുമില്ലഎങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വഭാവികമരണം വരിചിരിക്കും ഇതാണ് അവരുടെ നിലപാട്. ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം 2000 വര്ഷം മുമ്പ് ജീവിചിരുനന്‍ ഒരു വ്യക്തി മരിച്ചിരിക്കും എന്നത് സ്വാഭാവിക നിഗമനം മാത്രമാണ്. മാത്രവുമല്ല മരിച്ച യേശു പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു എന്ന് ഈ പണ്ഡിതരാരും കരുതുന്നില്ല. അത് കൊണ്ട് തെന്നെ ക്രിസ്ത്യന്‍ വിശ്വാസത്തെ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നിരര്‍ത്ഥകമാണ്. മാത്രവുമല്ല, ചരിത്രപരമായി ചിന്തിക്കുകയാണ് എങ്കില്‍, കുരിശു സംഭവത്തിന്‌ ശേഷം യേശു ജീവനോടെ പ്രത്യക്ഷപ്പെട്ടു എങ്കില്‍, യേശു കുരിശില്‍ മരിച്ചില്ല എന്നതിനാണ് തെളിവാകുക. ചരിത്രകാര്ന്മാര്‍ക്ക് സ്മ്ഭാവിക്കാന്‍ സാധ്യതയുള്ളതാണ് ചരിത്രം, അത്ഭുതങ്ങള്‍ സംഭവിക്കാന്‍ സാധ്യത കുരവുള്ളതാണ് അതുകൊണ്ട് അവ ചരിത്ര വിരുദ്ധവും. ഈ അടിസ്ഥാനത്തില്‍ പൂര്‍ണമായും ചരിത്രപരമാല്ലാത്ത്ത സുവിശേഷങ്ങളില്‍ നിന്നും എന്തൊക്കെ ചരിത്രത്തോട് യോചിക്കുമെന്നും എന്തൊക്കെ യോചിക്കില്ല എന്നും പരിശോധിക്കുകയാണ് Ehrman. അദ്ദേഹത്തിന്‍റെ അനുമാനങ്ങളോട് താങ്കള്‍ക്കു എനിക്കോ പൂര്‍ണമായി യോചിക്കാന്‍ കഴിയില്ല.

    ഏതായിരുന്നാലും കുരിശു മരണം എന്ന് നടന്നു എന്നത് പ്രാധാന്യ മുള്ള സംഭവം തെന്നയാണ്. ഒരു കൊലപാതകത്തിന് സാക്ഷിപറയാന്‍ രണ്ടു പേര്‍ കോടതിയില്‍ വന്നു എന്ന് സങ്കല്പിക്കുക. ഒരാള്‍ പറയുകയാണ് കൊല നടന്നത് ക്രിസ്തുമസിന്റെ അന്ന് രാവിലെയാണ് എന്ന്, മ്പോട്ടരാല്‍ പറയുകയാണ്‌ ക്രിസ്തുമസിന്റെ തലേന് ഉച്ചക്ക് ശേഷമാന്. താങ്കളാണ്‌ ജഡ്ജ് എങ്കില്‍ എന്ത് ചെയ്യും ?

    ഇവിടെ പറഞ്ഞ വിഷയത്തെ ക്കുറിച്ച് സാജന്‍ ഇനിയും അഭിപ്രായം വ്യക്തമാക്കിയില്ല എന്നും സൂചിപ്പിക്കട്ടെ.

    ReplyDelete
  10. ബൈബിളിന്റെ അടിസ്ഥാനത്തില്‍ യേശു കുരിശിലെറി എന്ന് കരുതുന്ന പണ്ഡിതന്മാരെ സംബന്ധിച്ചത്തോളം, യേശുകുരിശിലേറി, മരിച്ചു എന്ന് എല്ലാവരും ഒരു പോലെ അംഗീകരിക്കുന്നു ....ബൈബിളിലെ താങ്കള്‍ ചൂണ്ടിക്കാണിച്ചതുപോലുള്ള വൈരുധ്യങ്ങള്‍ വായിചിട്ടുള്ളവരാണ് ഈ പണ്ഡിതന്മാരെല്ലാം ...എന്നിട്ടും അവര്‍ പറയുന്നു യേശു കുരിശില്‍ മരിച്ചെന്നു ..! ...മൂന്നാം ദിവസം ഉയിര്‍ത്തു , ശിഷ്യന്മാരെ കണ്ടു തുടങ്ങിയ കാര്യങ്ങള്‍ തെറ്റാണ് എന്ന് അവര്‍ പറയുന്നതില്‍ അവരെ തെറ്റ് പറയാന്‍ കഴിയില്ല ..വിശ്വാസത്തിന്റെ തലത്തിലെ ഇത് അംഗീകരിക്കാന്‍ ഏതൊരാള്‍ക്കും കഴിയൂ ..യേശു കുരിശില്‍ മരിച്ചു എന്നത് പക്ഷെ അങ്ങനെയല്ല ...

    യേശു കുരിശില്‍ മരിച്ചില്ല എന്ന് പറയുന്ന 'സെക്യുലര്‍ പണ്ഡിതന്മാര്‍' ഉണ്ടോ ..എന്താണ് അവരുടെ അഭിപ്രായം ? താങ്കള്‍ അംഗീകരിക്കുന്ന സെക്യുലര്‍ പണ്ഡിതന്മാര് ആരൊക്കെയാണ്..

    ReplyDelete
  11. ഒരു കൊലപാതകത്തിന് സാക്ഷിപറയാന്‍ രണ്ടു പേര്‍ കോടതിയില്‍ വന്നു എന്ന് സങ്കല്പിക്കുക. ഒരാള്‍ പറയുകയാണ് കൊല നടന്നത് ക്രിസ്തുമസിന്റെ അന്ന് രാവിലെയാണ് എന്ന്, മ്പോട്ടരാല്‍ പറയുകയാണ്‌ ക്രിസ്തുമസിന്റെ തലേന് ഉച്ചക്ക് ശേഷമാന്. താങ്കളാണ്‌ ജഡ്ജ് എങ്കില്‍ എന്ത് ചെയ്യും ?

    വിഷയത്തിലേക്ക് കൂടുതല്‍ കടക്കാം അതിനു മുന്‍പ് മറ്റൊരു ഉദാഹരണം ...മാര്‍ക്കൊസിനെയും ജോണിനെയും കോടതിയില്‍ കൊണ്ടുവന്നു ...രണ്ടു പേരും യേശു കുരിശില്‍ മരിച്ചു എന്ന് നുണ പറഞ്ഞു ...താങ്കളാണ്‌ ജഡ്ജ് എങ്കില്‍ എന്ത് ചെയ്യും ?

    ReplyDelete
  12. @ Nasiyansan- ബൈബിളിലെ ഒരേ സംഭവത്തെ കുറിച്ചുള്ള വിവരണത്തിലെ അപാകതകളെ കുറിച്ചാണു ചർച്ച. അതെല്ലാതെ യേശു കുരിശിൽ മരിച്ചോ ഇല്ലയോ എന്നതല്ല. ചർച്ച വഴിമാറ്റുന്നത് ഒരു വിഷയത്തിലുത്തരമില്ലാഞ്ഞിട്ടാണു. ബൈബിൾ പണ്ഡിതർ പറയുന്നത് വിശ്വാസികൾക്ക് കൊള്ളാം. അല്ലാത്തവരെ സംബന്ധിച്ച് അത് വിമർശനപരമായും വിലയിരുത്തും. ഈ വൈരുദ്ധ്യങ്ങൾ അംഗീകരിക്കുന്നു എന്നെല്ലേ ബൈബിളിലെ താങ്കള്‍ ചൂണ്ടിക്കാണിച്ചതുപോലുള്ള വൈരുധ്യങ്ങള്‍ വായിചിട്ടുള്ളവരാണ് ഈ പണ്ഡിതന്മാരെല്ലാം എന്ന പ്രസ്ഥാവനയിൽ നിന്നു മനസ്സിലാക്കേണ്ടത്?

    ReplyDelete
  13. < \ > പുതിയ നിയമം കുരിശുമരണത്തെ അംഗീകരിക്കുന്നവ മാത്രം ചേർത്ത് ഉണ്ടാക്കിയതെന്ന സാമാന്യ ബോധം സാജനറിയാമല്ലോ- < / >

    എന്ത് സാമാന്യ ബോധം. ഏതാണ് കുരിശു മരണത്തെ അംഗീകരിക്കാത്ത സുവിശേഷം? ബര്‍ണ്ണബാസിന്റെ സുവിശേഷം ആണ് കുരിശു മരണത്തെ അംഗീകരിക്കാത്തത്. (എന്റെ അറിവില്‍ ) അത് യഥാര്‍ത്ഥ ബര്‍ണ്ണബാസ് എഴുതിയ സുവിശേഷം ആണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? അങ്ങിനെ വിശ്വസിക്കുന്നുണ്ടോ? കുറഞ്ഞ പക്ഷം അതിലെ കുരിശു"മരണ"മാണ് ശരി എന്ന് കരുതുന്നുണ്ടോ? അത് ഇവിടെ പറയുന്നതില്‍ ബുദ്ധിമുട്ടുണ്ടോ? നമ്മള്‍ രണ്ടു പേരും അംഗീകരിക്കാത്ത കാര്യം നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യണ്ടല്ലോ? ബര്‍ന്നബാസിന്റെ സുവിശേഷം അല്ലാതെ ഏതാണ് താങ്കള്‍ ഉദ്ദേശിച്ച സുവിശേഷം(വ്യത്യസ്ത രീതിയില്‍ കുരിശു മരണം വിവരിച്ചിട്ടുള്ള സുവിശേഷം)?

    < \ > അപ്പോൾ അവയിൽ തന്നെ പുലർത്തുന്ന വൈരുദ്ധ്യങ്ങൾ എടുക്കുന്നത് ആരു പറഞ്ഞു എന്നതിനേക്കാൾ ബൈബിളിലെ പ്രസ്ഥാവനയുമായി ഒത്തു വരുന്നോ എന്നു പരിശോധിക്കുകയല്ലേ വേണ്ടത്. < / >

    അതിനു വേണ്ടിയും എനിക്ക് ഒരു ബ്ലോഗുണ്ട്.ഈ ലേബല്‍ അതിനു വേണ്ടിയാണ്. .അതില്‍ ഈ വൈരുദ്ധ്യവും വിശകലനം ചെയ്യും. അതില്‍ ആര് പറഞ്ഞു എന്ന് നോക്കാറില്ല. എന്ത് പറഞ്ഞു എന്നേ നോക്കാരുള്ളൂ. ഈ വിഷയവും അവിടെ വരും.

    < \ > ബൈബിൾ പണ്ഡിതർ പറയുന്നത് വിശ്വാസികൾക്ക് കൊള്ളാം. അല്ലാത്തവരെ സംബന്ധിച്ച് അത് വിമർശനപരമായും വിലയിരുത്തും. ഈ വൈരുദ്ധ്യങ്ങൾ അംഗീകരിക്കുന്നു എന്നെല്ലേ "ബൈബിളിലെ താങ്കള്‍ ചൂണ്ടിക്കാണിച്ചതുപോലുള്ള വൈരുധ്യങ്ങള്‍ വായിചിട്ടുള്ളവരാണ് ഈ പണ്ഡിതന്മാരെല്ലാം" എന്ന പ്രസ്ഥാവനയിൽ നിന്നു മനസ്സിലാക്കേണ്ടത്? < / >

    അതെന്തു സാമാന്യ ബോധമാണ് കാട്ടിപ്പരുത്തി? ഈ വൈരുദ്ധ്യങ്ങള്‍ വായിച്ചവര്‍ പോലും കുരിശു മരണം അംഗീകരിക്കുന്നു എന്ന് പറഞ്ഞാല്‍ താങ്കള്‍ അങ്ങിനെയാണോ മനസിലാക്കുക!!

    (തുടരും)

    ReplyDelete
  14. < / >ബൈബിളിന്റെ അടിസ്ഥാനത്തില്‍ യേശു കുരിശിലെറി എന്ന് കരുതുന്ന പണ്ഡിതന്മാര്‍ സംബന്ധിച്ചത്തോളം, യേശുകുരിശിലേറി, മരിച്ചു, മണ്ണടിഞ്ഞു, പിന്നെ തിരിച്ചു വരുകയോ, ശിഷ്യന്മാരെ കാണുകയോ ചെയ്തിട്ടില്ല, കണ്ടു എന്ന് ബൈബിള്‍ പറയുന്നത് കെട്ടിച്ചമച്ചതാണ് എന്നാണു വിശ്വാസം. < / >

    സുബൈര്‍ , താങ്കള്‍ പണ്ഡിതന്‍ എന്ന് വിശേഷിപ്പിച്ച BartEhrman ബൈബിള്‍ മാത്രമല്ല പരിശോധിച്ചത്. The crucifixion is independently attested in a wide array of sources. അതായത് ബൈബിളിന്റെ അടിസ്ഥാനത്തില്‍ അല്ല Bart Ehrman ഇക്കാര്യം പ്രസ്താവിച്ചത് എന്നര്‍ത്ഥം.

    < / > ഇനി കുരിശില്‍ മരിച്ചില്ല എങ്കില്‍, കല്ലറയില്‍ വെച്ച് മണ്ണിട്ട്‌ മൂടിയാല്‍ മരിച്ചിരിക്കും, അതുമില്ലഎങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വഭാവികമരണം വരിചിരിക്കും ഇതാണ് അവരുടെ നിലപാട്. < / >

    കുരിശു മരണം എന്ന് പറഞ്ഞാല്‍ "മണ്ണിട്ട്‌ മൂടിയാല്‍ മരിച്ചിരിക്കും" എന്നുള്ള നിലപാടാണ് BartEhrman എടുത്തത്‌ എന്നാണോ BartEhrman ന്റെ പുസ്തകങ്ങള്‍ വായിച്ച താങ്കള്‍ക്ക് മനസിലായത്? ഈ നിലപാട് BartEhrman പറഞ്ഞിട്ടുണ്ടെങ്കില്‍ അത് quote ചെയ്‌താല്‍ പരിശോധിക്കാമായിരുന്നു.


    < / > Bart Ehrman സുവിശേഷങ്ങള്‍ പൂര്‍ണമായും ചരിത്രപരമല്ല എന്ന് കരുതുന്ന ആളാണ്‌. < / >

    പുതിയ നിയമത്തെ കുറിച്ച് Bart Ehrman അങ്ങിനെ പറഞ്ഞിട്ടുണ്ടോ? കണ്ടാല്‍ കൊള്ളാം എന്നുണ്ട്.അത് ഓഫ് ടോപിക്‌ ആയി പരിശോധികാന്‍ .ഇവിടെ കുരിശു മരണത്തെ സംബന്ധിച്ച കാര്യം അദ്ദേഹം വടിവൊത്ത ഭാഷയില്‍ എഴുതിയിട്ടുണ്ട്. As we have seen , several aspects of the Gospel Passion narrates appear to be historically accurate.


    < / > ഏതായിരുന്നാലും കുരിശു മരണം എന്ന് നടന്നു എന്നത് പ്രാധാന്യ മുള്ള സംഭവം തെന്നയാണ്. ഒരു കൊലപാതകത്തിന് സാക്ഷിപറയാന്‍ രണ്ടു പേര്‍ കോടതിയില്‍ വന്നു എന്ന് സങ്കല്പിക്കുക. ഒരാള്‍ പറയുകയാണ് കൊല നടന്നത് ക്രിസ്തുമസിന്റെ അന്ന് രാവിലെയാണ് എന്ന്, മ്പോട്ടരാല്‍ പറയുകയാണ്‌ ക്രിസ്തുമസിന്റെ തലേന് ഉച്ചക്ക് ശേഷമാന്. താങ്കളാണ്‌ ജഡ്ജ് എങ്കില്‍ എന്ത് ചെയ്യും ? < / >

    താങ്കളാണെങ്കില്‍ എന്ത് ചെയ്യും? (സോറി, താങ്കളോട് ചോദ്യം ചോദിക്കാന്‍ പാടില്ലല്ലോ അല്ലേ. Answering Machine അല്ലല്ലോ ) കൊല നടന്നിട്ടില്ല എന്ന് താങ്കള്‍ വിധിക്കുമായിരിക്കും. മാത്രമല്ല കൊലപെട്ട ആള്‍ മരിച്ചിട്ടില്ല എന്ന് കൂടി പ്രഖ്യാപിക്കുമായിരിക്കും. എന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ടാണ്. മരണപെട്ട ആള്‍ എപ്പോഴാണ് മരിച്ചത് എന്ന് നോക്കും. എന്നിട്ട് അതിനു വിരുദ്ധമായ സാക്ഷി മൊഴി തള്ളും. അത്രയേ ഇപ്പോള്‍ നിലപാട് എടുക്കാന്‍ പറ്റുകയുള്ളൂ. കൂടുതല്‍ തെളിവുകള്‍ താങ്കള്‍ ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ പരിശോധിക്കാം.

    ReplyDelete
  15. < / > ഇവിടെ പറഞ്ഞ വിഷയത്തെ ക്കുറിച്ച് സാജന്‍ ഇനിയും അഭിപ്രായം വ്യക്തമാക്കിയില്ല എന്നും സൂചിപ്പിക്കട്ടെ. < / >
    ആമുഖം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ എന്നത് ആദ്യ കമന്റില്‍ തന്നെ ഞാന്‍ വ്യക്തമാക്കിയതാണ്. വിഷയത്തിലേക്ക് കടക്കും മുമ്പ്‌ ചില കാര്യങ്ങള്‍ താങ്കളറിയണം. അതു പറഞ്ഞു കഴിഞ്ഞു നമുക്ക്‌ വിഷയത്തിലേക്ക് കടക്കാം.

    ഞാന്‍ എന്തിനാണ് Bart Ehrman നെ ഇവിടെ കൊണ്ട് വന്നത് എന്നറിയാമോ?

    സഖറിയ ഊമയായത് എങ്ങിനെ എന്ന ബ്ലോഗില്‍ താങ്കള്‍ കൊണ്ട് വന്ന ഓഫ് ടോപിക്‌ വിഷയങ്ങള്‍ ഇതാ.
    --- സുവിശേഷത്തിന്റെ പഴക്കം
    --- ലൂക്കോസിന്റെ സുവിശേഷത്തിന്റെ ആധികാരികത. ആരെഴുതി(anonymous ) ?
    ---- സുവിശേഷത്തിന്റെ ചരിത്ര പരമായ സത്യസന്ധത
    ---- എന്തുകൊണ്ടാണു നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്?
    ---- സമാന്തര സുവിശേഷങ്ങള്‍ , ഈച്ച കോപ്പി
    --- യേശു ജീവിച്ചിരുന്നോ?
    --- ആദ്യ തലമുറയിലെ "ക്രിസ്ത്യാനി."
    ---- ഒരു കവിളത്തടിച്ചാല്‍ മറ്റേ കാവിള്‍ കാണിച്ചു കൊടുക്കണം
    --- അവസാനം Bart Ehrman ന്റെ സാക്ഷി പത്രം !!
    ---- ഇന്ന് ജീവിച്ചിരിക്കുന്നത്തില്‍ ഏറ്റവും പ്രഗത്ഭനായ ഒരു ബൈബിള്‍ പണ്ഡിതനാണ് അദ്ദേഹം. എന്ന പരിച്ചയപെടുതല്‍

    അതിനു മറുപടി പറയുക മാത്രമല്ല ചെയ്തത്. തിരിച്ചും ചോദിച്ചു. നബിയുടെ ചരിത്രപരമായ കൃത്യത ( വിത്ത് ഉദാഹരണം ) സഖറിയയുടെ ഊമ കഥ മറ്റൊരു തരത്തില്‍ ഖുര്‍ആനില്‍ ഉണ്ടെന്നു ആരും പറഞ്ഞിട്ടില്ല എന്നതാണ് താങ്കള്‍ ആകെ കൂടി പറഞ്ഞത്. ലൂക്കയുടെ സുവിശേഷത്തില്‍ സഖറിയയുടെ ഊമ കഥ മറ്റൊരു തരത്തില്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടോ എന്നതിനും താങ്കള്‍ ഉത്തരം പറഞ്ഞില്ല. വാമൊഴിയായി വന്ന ലൂക്കായുടെ സുവിശേഷം തെറ്റാമെങ്കില്‍ ഖുര്‍ആന്‍ പിന്നെ വാമൊഴിയായല്ലേ വന്നത് എന്ന ചോദിച്ചിരുന്നു.

    എന്തിനെങ്കിലും താങ്കള്‍ മറുപടി പറഞ്ഞുവോ? ഓഫ് ടോപിക്കില്‍ കിടന്നു ഉരുണ്ടു കളിക്കുകയായിരുന്നില്ലേ?അപ്പോള്‍ തോന്നാത്ത വിഷമം ഇപ്പോള്‍ തോന്നുന്നുണ്ടോ?

    ReplyDelete
  16. Bart Ehrman ന്റെ കണ്ടുപിടുത്തങ്ങള്‍ താങ്കള്‍ ഇതിനു മുമ്പും ചര്‍ച്ച ചെയ്തിരുന്നു. ഇവിടെ . ഇദ്ദേഹം ബൈബിള്‍ വിരോധിയാണ് അതുകൊണ്ട് അദ്ദേഹത്തെ എതിര്‍ക്കുന്നു എന്നല്ലലോ ഞാന്‍ പറഞ്ഞത്. മറിച്ച് നെറ്റില്‍ നിന്ന് മറുവാദങ്ങള്‍ കൊണ്ട് വന്നു. അതോട് കൂടി ആ ടോപിക്‌ അവസാനിച്ചു. ഇവിടെ താങ്കള്‍ എന്ത് ചെയ്തു. വിശ്വാസത്തിന്റെ പുറത്ത്‌ Bart Ehrman ന്റെ വാദങ്ങളെ തള്ളി കളഞ്ഞു. ഓര്‍ക്കണം Bart Ehrman യേശുവിന്റെ കുരിശുമരണം സ്ഥിതീകരിച്ചത് ബൈബിള്‍ ഇതര
    എഴുത്തുകളും വച്ച് കൊണ്ടാണ്. ഖുറാന്‍ ഇതര പുസ്തകങ്ങള്‍ വച്ച് കൊണ്ട് കുരിശു മരണം നടന്നിട്ടില്ല എന്ന് താങ്കള്‍ക്ക് സ്ഥാപിക്കുവാന്‍ പറ്റുമോ?ചരിത്രപരമായ കൃത്യത അങ്ങിനെയാണ് തെളിയിക്കുക.അല്ലെങ്കില്‍ പോട്ടെ ചെറിയ വിഷയം എടുക്കാം. അബ്രാഹം പണിത കബയും സോളമന്‍ പണിത ജറൂസലം ദേവാലയവും തമ്മില്‍ എത്ര വര്‍ഷത്തെ ഇടവേള ഉണ്ട് എന്ന് തെളിയിച്ചാലും മതി. അതിനു കഴിഞ്ഞില്ലെങ്കില്‍ താങ്കള്‍ നബി പറഞ്ഞത് മുഴുവന്‍ തള്ളി കളയുമോ?

    അവയെല്ലാം പോട്ടെ. മാര്‍ക്കൊസും യോഹന്നാനും യേശുവിന്റെ മരണം വെള്ളിയാഴ്ച നടന്നു എന്നാണു പറഞ്ഞതെന്ന് ബൈബിള്‍ പ്രകാരം "ഞാന്‍ " തെളിയിച്ചാല്‍ കുരിശു മരണം നടന്നു എന്ന് താങ്കള്‍ ഉറപ്പാക്കുമോ? ഒരു ചര്‍ച്ചയില്‍ മറ്റുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ എളുപ്പമാണ് സുബൈര്‍ . ഒപ്പം വരുന്ന ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞും ശീലിക്കൂ. പ്രത്യേകിച്ചും താങ്കളുടെ വിശ്വാസ ഗ്രന്ഥമായ ഖുര്‍ആനിനെ പറ്റിയാകുമ്പോള്‍ . ഒളിച്ചോടരുത്.

    കുരിശു മരണം ഒരു കെട്ടുകഥ എന്ന പേരില്‍ ആലിക്കോയ ഒരു ബ്ലോഗ്‌ തുടങ്ങിയിരുയുന്നു. 18 വൈരുദ്ധ്യങ്ങളാണ് അവിടെ നിരത്തിയത്. (അതൊക്കെ സ്വന്തം കണ്ടു പിടുത്തമാണ് എന്ന് അവകാശപെടുകയും ചെയ്തു എന്നാണു തോന്നുന്നത്) . ആറോ അതോ എട്ടോ വൈരുദ്ധ്യങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോഴേക്കും അലിക്കൊയയ്ക്ക് മടുത്തു. പിന്നെ കാളിദാസന്റെ പേരും
    പറഞ്ഞു മോഡറേഷനും വച്ചു എന്ന് തോന്നുന്നു). ചര്‍ച്ച തുടര്‍ന്നാല്‍ എല്ലാ സാക്ഷിമൊഴികളും ഒരേ കാര്യമാണ് പറയുന്നത് എന്ന് ബോധ്യപെടും എന്ന് അദ്ദേഹത്തിന് മനസിലായി കാണും. പിന്നെ ആകെ ഓപ്ഷന്‍ ഉണ്ടാകുക ഖുര്‍ആന്‍ തെറ്റാണെന്ന് സമ്മതിക്കലാകും. അലിക്കോയയ്ക്ക് ചിന്തിക്കാന്‍ പറ്റുന്ന കാര്യമാണോ ?

    ഓഫ് ടോപിക്‌ :
    തൊട്ടു മുമ്പിലെ ബ്ലോഗില്‍ സുബൈര്‍ ഒഴിഞ്ഞു മാറിയ ചോദ്യം കാട്ടിപ്പരുത്തിയോടും ചോദിക്കാം. ഖുര്‍ആനിന്റെ വിശ്വാസ്യത നബിയുടെ വിശ്വാസ്യത ആശ്രയിച്ചിരിക്കും. നബി നുണ പറഞ്ഞു അല്ലെങ്കില്‍ സത്യസന്ധനല്ല എന്ന് "ഞാന്‍ " തെളിയിക്കാം. താങ്കള്‍ കേള്‍ക്കാന്‍ തയ്യാറാണോ? ഇവിടെ വേണ്ട. ഞാന്‍ ഒരു ബ്ലോഗ്‌ എഴുതാം. നബി സത്യസന്ധന്‍ ആണ് , എപ്പോഴും വിശ്വസ്തന്‍ ആയിരുന്നു എന്ന് താങ്കള്‍ക്ക് തെളിയിക്കാന്‍ ഒരവസരം. അപ്പോള്‍ ചോദ്യം ചോദിച്ചത് മിഷനറി വെബ് സൈറ്റില്‍ നിന്ന് കിട്ടിയതല്ലേ , അവിടുന്നല്ലേ ഇവിടുന്നല്ലേ എന്നൊന്നും ചോദിച്ചു കളയരുത്. ഖുറാനും ഹദീസുകളും മാത്രമേ ഞാന്‍ ഉപയോഗിക്കൂ. തയ്യാറുണ്ടോ? ബൈബിളിന്റെ ആധികാരികത ചര്‍ച്ച ചെയ്യാന്‍ വരുന്നവര്‍ ഖുര്‍ആനിന്റെ ആധികാരികതയും ചര്‍ച്ച ചെയ്യുവാന്‍ തയ്യാറാകണം.

    ReplyDelete
  17. ആദ്യം ഓഫ് ടോപിക്- സാജനു ഖുർ‌ആനിന്റെ ആധികാരികത ചോദ്യം ചെയ്യാൻ എന്റെ സമ്മതപത്രമാവശ്യമില്ലല്ലോ? വെല്ലുവിളിയുടെയും ആവശ്യമില്ല/ ഇതിന്നു മുമ്പും സാജൻ ചോദ്യം ചെയ്തിട്ടുണ്ടല്ലോ? ഇനി മിഷിനറി സൈറ്റിൽ നിന്നു കിട്ടിയത് ഉപയോഗിക്കരുത് എന്നും നിയമമൊന്നുമില്ല, അതിനാൽ എന്നെ വെല്ലുവിളിച്ച് തുടങ്ങേണ്ട കാര്യമൊന്നുമില്ല. എനിക്ക് സൌകര്യവും മറുപടിയുമുണ്ടെങ്കിൽ ഞാൻ പ്രതികരിച്ചെന്നു വരും, ഇല്ലെന്നും വരും

    ReplyDelete
  18. ബർണബാസിന്റെ സുവിശേഷമല്ല , ഒരു സുവിശേഷവും പൂർണ്ണമായി യേശുവിന്റെ സുവിശേഷമല്ല. അതിൽ പർസ്പരം യോജിക്കാത്ത പല കാര്യങ്ങളുമുണ്ട്.നിക്കിയാ കൌൺസിലിന്റെ മുമ്പ് നിലനിന്നിരുന്ന നിരവധി ചുരുളുകളും സുവിശേഷങ്ങളും ഇന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ നിക്കിയാ കൌൺസിൽ അംഗീകരിച്ച യേശുവിന്റെ കുരിശുമരണമം‌ഗീകരിക്കുന്ന സുവിശേഷങ്ങൾ തന്നെ അതിന്റെ വിവരണങ്ങളിൽ കാണിക്കുന്ന അബദ്ധങ്ങൾ ചർച്ച ചെയ്യുമ്പോൾ അത് തെലിവിനെടുക്കുന്നതിനു മുമ്പ് അതിലെ മുഴുവൻ കാര്യവും വിശ്വസിക്കണമെന്നു വാദിക്കരുത്. നിങ്ങളുടെ തെളിവുകളിൽ തന്നെ വരുന്ന അബദ്ധങ്ങൾ ചൂണ്ടി ക്കാണിക്കുകയാണിവിടെ ചെയ്യുന്നത്.

    ReplyDelete
  19. @Nasiyansan

    യേശുകുരിശില്‍ മരിച്ചില്ല എന്ന് കരുതുന്ന സെക്യുലര്‍ പണ്ഡിതരും ഉണ്ട്. പക്ഷെ അത്തരം വിഷയത്തിലേക്ക് വരുന്നതിന് മുമ്പ് ഇവിടെ ഞാന്‍ സൂചിപ്പിച്ച വൈരുധ്യത്തെ ക്കുറിച്ച് താങ്കളുടെ അഭിപ്രായം പറഞ്ഞാല്‍ നന്നായിരിന്നു. അതെ പോലെ തെന്നെ അത് കുരിശു മരണ വിവരണത്തിന്‍റെ ആധികാരികതെയെ എങ്ങിനെ ബാധിക്കുന്നു എന്നതില്‍ താങ്കളുടെ വീക്ഷണവും.

    ReplyDelete
  20. സാജന്‍, താങ്കള്‍ ഇപ്പോഴും Bart Ehrman ല്‍ കെട്ടി തിരിയുകയാണ്.ഈ പോസ്റ്റ് സ്വതന്ത്രമായിട്ട്‌ എഴുതിയതാണ് എന്നും ഒരേ വിഷയം രണ്ടു പേര്‍ എഴുതുമ്പോള്‍ ഉണ്ടാകുന്ന സാമ്യതയില്‍ കവിഞ്ഞ് അദ്ധേഹവുമായി പ്രത്യേക ബന്ധമോന്നുമില്ല എന്ന് ഞാന്‍ മുമ്പേ വ്യക്തമാക്കിയതാണ്.

    മുമ്പ് ഞാന്‍, ബൈബിളിലെ തിരുത്തലുകള്‍ എന്ന പോസ്റ്റില്‍ ചര്‍ച്ച ചെയ്തത് Bart Ehrman ന്‍റെ കണ്ടു പിടിത്തങ്ങള്‍ അല്ല. ഇന്ന് പൊതുവേ എല്ലാവരും (അപൂര്‍വം ചില അപോലജിസ്ടുകള്‍ ഒഴികെ) അംഗീകരിക്കുന്ന കാര്യമാണ്. Bruce Metzger (ഇദ്ദേഹം പല ബൈബിള്‍ കമ്മിറ്റികളിലും ഉണ്ടായിരുന്നയാളാണ്, അതായത് പല ബൈബിളുകളിലും എന്ത് വേണ്ട ഉള്‍പെടുത്തണം എന്ന് തീരുമാനിച്ചിരുന്നയാള്‍) പോലെയുള്ള പണ്ഡിതരെയും, NAB, NIV, NRSV പോലെയുള്ള ബൈബിലുകളും ഞാന്‍ ഉദ്ധരിക്കുകയും ചെയ്തിരിന്നു. ആ ചര്‍ച്ചയില്‍ Bart Ehrman നെ ഉദ്ധരിക്കാന്‍ കാരണം തെന്നെ അദ്ദേഹം ഇത് എല്ലാ പണ്ഡിതന്‍മാരും പറയുന്ന കാര്യമാണ് എന്ന് പറഞ്ഞത് കാണിക്കാനായിരുന്നു.

    ഏതായിരുന്നാലും ഇവിടെ Bart Ehrman കൊണ്ട് വരാന്‍ സാജന്‍ പറഞ്ഞ കാരണം, ഉന്നത നിലവാരം പുലര്‍ത്തേണ്ട മതസംബന്ധമായ ചര്‍ച്ചയില്‍ ഒരു നിലക്കും ന്യായീകരിക്കാവുന്നതല്ല. സാജന്‍ പറഞ്ഞത്, ഞാന്‍ സാജന്‍റെ ബ്ലോഗില്‍ വിഷയത്തിന് പുറത്തുള്ള കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് അത് സാജന്‍ ഇവിടെയും ചെയ്യുന്നു എന്നാണ്. സാജന്‍റെ ബ്ലോഗില്‍ ഞാന്‍ വിഷയം വഴി തെറ്റിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ല, സാജന്‍ അങ്ങിനെ ആരോപിക്കുകയും ചെയ്തിട്ടില്ല. ഏതായാലും അതിന്റെ ന്യായാന്യയതകള്‍ നാക്ക്‌ അവിടെ ചര്‍ച്ചചെയ്യാം. പക്ഷെ ഞാന്‍ അവിടെ വിഷയത്തെ വഴിതെറ്റിച്ചാല്‍ തെന്നെ, സാജന് ഇവിടെ വിഷയം വഴി തെറ്റിക്കാന്‍ അത് ന്യായീകരണം ആകില്ല.

    എന്തായിരുന്നാലും, രണ്ടു പേരും Bart Ehrman പറഞ്ഞതിനെ ക്കുറിച്ച് ഒരു വട്ടം അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് ഇനി നമ്മുക്ക്, ഈ സ്റ്റാറ്റസ് കോ തല്‍കാലത്തേക്ക് നിലനിര്‍ത്തി നമ്മുടെ വിഷയത്തിലേക്ക് വരാം എന്നാണ് ഞാന്‍ കരുതുന്നത്. ഈ വിഷയം അവസാനിപ്പിച്ച ശേഷം Bart Ehrman ന്‍റെ ക്രൂശീകരനത്തെ ക്കുറിച്ചുള്ള വീക്ഷണങ്ങളെ താങ്കള്‍ പ്രകടിപ്പിച്ച അഭിപ്രായത്തിന് എന്റെ മറുപടി പറയാം.

    ReplyDelete
  21. മാര്‍ക്കൊസിനെയും ജോണിനെയും കോടതിയില്‍ കൊണ്ടുവന്നു ...രണ്ടു പേരും യേശു കുരിശില്‍ മരിച്ചു എന്ന് നുണ പറഞ്ഞു ...താങ്കളാണ്‌ ജഡ്ജ് എങ്കില്‍ എന്ത് ചെയ്യും ?
    =================


    Nasiyansan, രണ്ടു സുവിശേഷകരും ബോധപൂര്‍വം നുണ പറഞ്ഞതാവണം എന്നില്ല. യോഹന്നാനും മാര്കൊസും രണ്ടു കാലഘട്ടത്തില്‍, രണ്ടു വിത്യസ്ത സമൂഹങ്ങളില്‍ പ്രചരിച്ചിരുന്ന സുവിശേഷങ്ങള്‍ ആണ്. അന്ന് യേശുവിനെ ക്കുറിച്ച് നിലനിന്നിരുന്ന വാമൊഴിയായി നിലന്നിരുന്ന കാര്യങ്ങള്‍ അവര്‍ എഴുതി വച്ചതാണ്. അന്ന് പ്രചരിച്ചിരുന്ന കഥകളില്‍ സത്യവും മിത്തുകളും ഉണ്ടായിരുന്നിരിക്കാം എന്നാണ് എന്റെ നിലപാട്.

    ReplyDelete
  22. അവയെല്ലാം പോട്ടെ. മാര്‍ക്കൊസും യോഹന്നാനും യേശുവിന്റെ മരണം വെള്ളിയാഴ്ച നടന്നു എന്നാണു പറഞ്ഞതെന്ന് ബൈബിള്‍ പ്രകാരം "ഞാന്‍ " തെളിയിച്ചാല്‍ കുരിശു മരണം നടന്നു എന്ന് താങ്കള്‍ ഉറപ്പാക്കുമോ
    ===============


    ഇതൊന്നും ഞാന്‍ കൊണ്ട് വന്ന വിഷയമേ അല്ലല്ലോ സാജന്‍.

    മാര്‍കോസ് പ്രകാരം യേശു ക്രൂഷിക്കപെടുന്നത് പെസഹയുടെ അന്ന് രാവിലെ ഒമ്പത് മണിക്കാണ്. എന്നാല്‍ യോഹന്നാന്‍ പ്രകാരം പെസഹയുടെ തലേന്നാള്‍ ഉച്ചക്ക് യേശുവിനെ ശിക്ഷ വിധിക്കുന്നെയുള്ളൂ. ഇതാണ്, ഇത് മാത്രമാണ് ഇപ്പോള്‍ നമ്മുടെ മുമ്പില്‍ ഉള്ള വിഷയം.

    സുബൈര്‍:/ > ഏതായിരുന്നാലും കുരിശു മരണം എന്ന് നടന്നു എന്നത് പ്രാധാന്യ മുള്ള സംഭവം തെന്നയാണ്. ഒരു കൊലപാതകത്തിന് സാക്ഷിപറയാന്‍ രണ്ടു പേര്‍ കോടതിയില്‍ വന്നു എന്ന് സങ്കല്പിക്കുക. ഒരാള്‍ പറയുകയാണ് കൊല നടന്നത് ക്രിസ്തുമസിന്റെ അന്ന് രാവിലെയാണ് എന്ന്, മ്പോട്ടരാല്‍ പറയുകയാണ്‌ ക്രിസ്തുമസിന്റെ തലേന് ഉച്ചക്ക് ശേഷമാന്. താങ്കളാണ്‌ ജഡ്ജ് എങ്കില്‍ എന്ത് ചെയ്യും ? < / >

    സാജനന്‍:താങ്കളാണെങ്കില്‍ എന്ത് ചെയ്യും? (സോറി, താങ്കളോട് ചോദ്യം ചോദിക്കാന്‍ പാടില്ലല്ലോ അല്ലേ. Answering Machine അല്ലല്ലോ ) കൊല നടന്നിട്ടില്ല എന്ന് താങ്കള്‍ വിധിക്കുമായിരിക്കും. മാത്രമല്ല കൊലപെട്ട ആള്‍ മരിച്ചിട്ടില്ല എന്ന് കൂടി പ്രഖ്യാപിക്കുമായിരിക്കും. എന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ടാണ്. മരണപെട്ട ആള്‍ എപ്പോഴാണ് മരിച്ചത് എന്ന് നോക്കും. എന്നിട്ട് അതിനു വിരുദ്ധമായ സാക്ഷി മൊഴി തള്ളും. അത്രയേ ഇപ്പോള്‍ നിലപാട് എടുക്കാന്‍ പറ്റുകയുള്ളൂ. കൂടുതല്‍ തെളിവുകള്‍ താങ്കള്‍ ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ പരിശോധിക്കാം.
    ===========


    സാജന്‍, ആകെയുള്ള സാക്ഷിമൊഴികള്‍ വിശ്വസനീയമല്ല എങ്കില്‍ കൊല നടന്നു എന്ന് തെന്നെ താങ്കള്‍ എങ്ങിനെ ഉറപ്പിക്കും. പ്രത്യേകിച്ചും കൊലചെയ്യപ്പെട്ടു എന്ന് പറയുന്ന ആളെ, ആ സംഭവത്തിന്‌ ശേഷവും ജീവനോടെകണ്ടു എന്ന് പറയുമ്പോള്‍.

    ReplyDelete
  23. < / > നിക്കിയാ കൌൺസിലിന്റെ മുമ്പ് നിലനിന്നിരുന്ന നിരവധി ചുരുളുകളും സുവിശേഷങ്ങളും ഇന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. < / >

    അതില്‍ ഏതു ചുരുള്‍ വച്ചാണ് താങ്കള്‍ എന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്തത് എന്നാണു ഞാന്‍ ചോദിച്ചത്. ആ ചുരുളിനു ഒരു പേരുണ്ടാകും. അത് എന്താണ് എന്നാണ് ചോദിച്ചത്.

    < / > അബദ്ധങ്ങൾ ചർച്ച ചെയ്യുമ്പോൾ അത് തെലിവിനെടുക്കുന്നതിനു മുമ്പ് അതിലെ മുഴുവൻ കാര്യവും വിശ്വസിക്കണമെന്നു വാദിക്കരുത്. < / >

    അങ്ങിനെ ഒരു വാദവും ഇല്ല. തെളിയിച്ചു കഴിഞ്ഞാല്‍ വിശ്വാസം വരുമോ എന്നാണു ചോദിച്ചത്?


    < \ > എനിക്ക് സൌകര്യവും മറുപടിയുമുണ്ടെങ്കിൽ ഞാൻ പ്രതികരിച്ചെന്നു വരും, ഇല്ലെന്നും വരും < / >

    അത് മതി. മറുപടി ഉണ്ടോ എന്ന് അറിഞ്ഞാല്‍ മതി.


    < / > സാജനു ഖുർ‌ആനിന്റെ ആധികാരികത ചോദ്യം ചെയ്യാൻ എന്റെ സമ്മതപത്രമാവശ്യമില്ലല്ലോ? വെല്ലുവിളിയുടെയും ആവശ്യമില്ല/ ഇതിന്നു മുമ്പും സാജൻ ചോദ്യം ചെയ്തിട്ടുണ്ടല്ലോ? < / >

    ശരിയാണ് . താങ്കളുടെ സമ്മത പത്രം ആവശ്യമില്ല. മുമ്പും ഞാന്‍ ഖുരാനിനെ സംബന്ധമായ ബ്ലോഗ്‌ എഴുതിയിട്ടുണ്ട്. അതിലൊന്നും നബിയുടെ സത്യസന്ധത " ഞാന്‍ " ചോദ്യം ചെയ്തിട്ടില്ല. മറവിയെയാണ് ഞാന്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നത്. "എന്റെ " പ്രവാചകന്‍ സത്യസന്ധന്‍ ആണ് എന്ന് ഉത്തമ ബോധ്യവും ഉറപ്പും ഉള്ളവര്‍ കേള്‍ക്കാന്‍ , മറുപടി പറയാന്‍ തയ്യാറുണ്ടാങ്കിലെ അവരുടെ മുമ്പിലേ ഞാന്‍ ആ ബ്ലോഗ്‌ ചെയ്യുകയുള്ളൂ. സ്വന്തം പ്രവാചകന്‍ സത്യസന്ധന്‍ ആണോ അല്ലയോ എന്ന് സ്വയം സംശയമുള്ളവരോട് ഇതൊക്കെ പറയേണ്ട വല്ല കാര്യവും ഉണ്ടോ? സാക്ഷിയുണ്ടെങ്കില്‍ അല്ലേ കേസുള്ളൂ. ( അല്ലേ സുബൈര്‍ ?). താങ്കള്‍ക്കെങ്ങിനെ ഉറപ്പില്ലേ ? ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ ബ്ലോഗ്‌ ചെയ്യേണ്ട കാര്യം വരുന്നുള്ളൂ.


    < \ > ഈ വിഷയം അവസാനിപ്പിച്ച ശേഷം Bart Ehrman ന്‍റെ ക്രൂശീകരനത്തെ ക്കുറിച്ചുള്ള വീക്ഷണങ്ങളെ താങ്കള്‍ പ്രകടിപ്പിച്ച അഭിപ്രായത്തിന് എന്റെ മറുപടി പറയാം. < / >

    അതായത് ഞാന്‍ എപ്പോഴും മറുപടി പറഞ്ഞു കൊണ്ടിരിക്കണം എന്ന്. എന്താ സുബൈര്‍ ഇത്. എന്നെ ഒരു Answering machine ആക്കുകയാണോ?

    < / > സാജന്‍, ആകെയുള്ള സാക്ഷിമൊഴികള്‍ വിശ്വസനീയമല്ല എങ്കില്‍ കൊല നടന്നു എന്ന് തെന്നെ താങ്കള്‍ എങ്ങിനെ ഉറപ്പിക്കും. പ്രത്യേകിച്ചും കൊലചെയ്യപ്പെട്ടു എന്ന് പറയുന്ന ആളെ, ആ സംഭവത്തിന്‌ ശേഷവും ജീവനോടെകണ്ടു എന്ന് പറയുമ്പോള്‍. < / >

    അപ്പോള്‍ അങ്ങിനെയാണ് സംഭവം. ഇപ്പോള്‍ നബി ബൈബിള്‍ എങ്ങിനെയാണ് മനസിലാകിയത് എന്ന് എനിക്ക് മനസിലായി വരുന്നു. ഉയിര്‍ത്തു എന്ന് പറഞ്ഞപ്പോള്‍ അത് അല്ലാഹുവിങ്കല്‍ ഉയിര്‍ത്തു എന്ന് വേണം താനും , പിന്നീട് കണ്ടവരുണ്ട് എന്ന് മനസിലാക്കിയപ്പോള്‍ യേശു മരിക്കാനും പാടില്ല. ആ ജഡ്ജിയുടെ യുക്തി വളരെ വളരെ ശരിയാണ്. മനപ്പൂര്‍വ്വമല്ല, മനസിലാക്കിയതിന്റെ കുഴപ്പമാണ്. അപ്പോള്‍ അതുകൊണ്ടാണ് സാക്ഷികളെ ജഡ്ജി തള്ളി അപ്പാടെ പറഞ്ഞത്. തികച്ചും ന്യായം. ഈ ജഡ്ജിക്ക് നേരെ ചൊവ്വേ ബൈബിള്‍ പറഞ്ഞു കൊടുക്കാത്തവനെ വേണം അടിക്കാന്‍ .


    അപ്പോള്‍ ഇനി പതുക്കെ വിഷയത്തിലേക്ക് കടക്കാം.

    < / > മാര്‍കോസ് പ്രകാരം യേശു ക്രൂഷിക്കപെടുന്നത് പെസഹയുടെ അന്ന് രാവിലെ ഒമ്പത് മണിക്കാണ്. എന്നാല്‍ യോഹന്നാന്‍ പ്രകാരം പെസഹയുടെ തലേന്നാള്‍ ഉച്ചക്ക് യേശുവിനെ ശിക്ഷ വിധിക്കുന്നെയുള്ളൂ. ഇതാണ്, ഇത് മാത്രമാണ് ഇപ്പോള്‍ നമ്മുടെ മുമ്പില്‍ ഉള്ള വിഷയം. < / >

    അത്രയുള്ളൂ... ഞാന്‍ പരിധി വിട്ടു കുറേ ചിന്തിച്ചു കൂട്ടി. ഞാന്‍ തെറ്റായിയാണ് താങ്കളുടെ ചോദ്യം മനസിലാകിയത് എന്ന് തോന്നുന്നു. താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൂടുതല്‍ മനസിലാക്കുവാന്‍ ചോദിക്കട്ടെ .

    യേശു കുരിശില്‍ കയറിയത് രാവിലെ ഒമ്പത് കാണിക്കാണ് എന്ന് താങ്കള്‍ക്ക് എങ്ങിനെ മനസിലായി?
    എപ്പോഴാണ് യഹൂദര്‍ ബലിമൃഗത്തെ ബലിയര്‍പ്പിക്കുന്നത് ? (ബ്ലോഗില്‍ അത് വ്യക്തമായില്ല)
    എത്ര ദിവസം നീളും പെസഹാ തിരുന്നാള്‍ ?
    എന്ന് കൂടി വിശദമാക്കാമോ (നിസാന്‍ കണക്കില്‍ ആയാല്‍ നന്ന് (സമയത്തോടൊപ്പം) അതല്ലെങ്കില്‍ നമ്മുടെ ബുധന്‍ വ്യാഴം വെള്ളി എന്ന കണക്കില്‍ ആയാലും മതി)

    ReplyDelete
  24. സാജന്‍, അനാവശ്യ കമ്മന്റുകളും വെല്ലുവിളികളും ഒഴിവാക്കുക എന്ന് വീണ്ടും അപേക്ഷിക്കുന്നു.

    സാജന്‍റെ വിമര്‍ശനങ്ങള്‍ അത് എന്ത് തെന്നെയായിരുന്നാലും സാജന് സാജന്‍റെ ബ്ലോഗില്‍ എപ്പോഴും ചെയ്യുന്ന പോലെ കൊടുക്കാം, സമയും സൌകര്യവും വിഷയത്തില്‍ അറിവും ഉണ്ടെങ്കില്‍ ഞാനും ചര്‍ച്ചയില്‍ പന്കെടുത്തെക്കാം.

    യേശു കുരിശില്‍ കയറിയത് രാവിലെ ഒമ്പത് കാണിക്കാണ് എന്ന് താങ്കള്‍ക്ക് എങ്ങിനെ മനസിലായി?
    എപ്പോഴാണ് യഹൂദര്‍ ബലിമൃഗത്തെ ബലിയര്‍പ്പിക്കുന്നത് ? (ബ്ലോഗില്‍ അത് വ്യക്തമായില്ല)
    എത്ര ദിവസം നീളും പെസഹാ തിരുന്നാള്‍ ?
    എന്ന് കൂടി വിശദമാക്കാമോ (നിസാന്‍ കണക്കില്‍ ആയാല്‍ നന്ന് (സമയത്തോടൊപ്പം) അതല്ലെങ്കില്‍ നമ്മുടെ ബുധന്‍ വ്യാഴം വെള്ളി എന്ന കണക്കില്‍ ആയാലും മതി)
    =================


    എന്‍റെ പരിമിതമായ അറിവിന്‍റെ അടിസ്ഥാനത്തില്‍ വിഷയം പഠിച്ചാണ് ഞാന്‍ ഈ പോസ്റ്റ് തയ്യാറാക്കിയത്. സാജന്‍ പറഞ്ഞു, ഒരു ബൈബിള്‍ പണ്ഡിതന്‍ രചിച്ച പുസ്തകത്തിലും ഇത് പറയുന്നുണ്ട്. സ്വാഭാവികമായും എന്താണ് പറഞ്ഞ കാര്യം എന്ന് സാജന് പിടികിട്ടിയിട്ടുണ്ട്.

    സാജന് മുകളില്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങള്‍, ഞാന്‍ ഉന്നയിച്ച പ്രശ്നത്തിന് ഏതെന്കിലും പരിഹാരമാകും എങ്കില്‍ സാജന് തെന്നെ അത് വിശദീകരിക്കാവുന്നതാണ്. എനിക്ക് അതിനോട് പറയാനുള്ളത് ഞാനും പറയും, രണ്ടു പേരും സ്വന്തം അഭിപ്രായങ്ങള്‍ വ്യക്തമാക്കിയാല്‍ വിഷയം അവസാനിപ്പിക്കുകയുംചെയ്യും. അതുലുപരി ജയിക്കാനും തോല്‍പ്പിക്കാനും വേണ്ടിയുള്ള ഒരു സംവാദശൈലിയില്‍ എനിക്ക് ഇവിടെ താല്പര്യമില്ല, അതുകൊണ്ട് ഇത്തരം താര്‍ക്കിക ചിദ്യങ്ങള്‍ ഒഴിവാക്കുക.

    ReplyDelete
  25. This comment has been removed by a blog administrator.

    ReplyDelete
  26. This comment has been removed by a blog administrator.

    ReplyDelete
  27. ഇതൊരു ചക്കളത്തി പോരാക്കാന്‍ ഉദ്ദേശം ഇല്ലാത്തതിനാല്‍ വിഷയവും ആയി ബന്ധമില്ലാത്ത, സാജന്‍റെ അവസാനത്തെ രണ്ടു കമ്മന്റുകളും ഡിലീറ്റ് ചെയ്യുന്നു.

    ReplyDelete
  28. അതുപോലെ താങ്കളും മറ്റുള്ളവരുടെ ബ്ലോഗുകള്‍ സ്വന്തം പോലെ കണക്കാക്കി വൃത്തിയായി സൂക്ഷിക്കും എന്ന് വിചാരിക്കുന്നു. എന്തായാലും എന്റെ കമന്റ് ഡിലീറ്റ്‌ ചെയ്യിന്നിടത് എന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. താങ്കള്‍ക്കുള്ള മറുപടി ഇവിടെ കൊടുത്തിട്ടുണ്ട്‌ . അത് തന്നെയാണോ ഉദ്ദേശിച്ചത് എന്ന് എനിക്കറിയില്ല.unsubscribed

    ReplyDelete
  29. സാജന്‍റെ പോസ്റ്റ്‌ വായിച്ചു.

    1.കുരിശു മരണം വ്യാഴാഴ്ചയോ എന്നാണു തലക്കെട്ട്‌. കുരിശു മരണം വ്യാഴാഴ്ചയാണ് എന്ന് സുവിശേഷങ്ങള്‍ പറയുന്നു എന്ന് ഞാന്‍ വാദിച്ചിട്ടില്ല.

    2. സാജന്‍ പറഞ്ഞതിന്‍റെ ചുരുക്കം , പെസഹയുടെ ഒരുക്കനാളിലാണ് (നിസാന്‍ 14), യേശു കുരിശില്‍ ഏറിയത് എന്നാണ്. അഥവാ സമാന്തര സുവിശേഷങ്ങളില്‍ യേശു പെസഹ ഒരുക്കാന്‍ പറഞ്ഞെങ്കിലും കഴിചത്ത്‌ പെസഹയെല്ലായിരുന്നുവെന്നും മറ്റേതെങ്കിലും തരം അത്താഴം ആയിരിക്കും എന്നും. എന്നാല്‍ സമാന്തര സുവിശേഷങ്ങളില്‍ നിന്നും സാജന്‍ ഉദ്ധരിക്കുന്നത് സാജന്‍ തെന്നെ പറയുന്നതിന് വിരുദ്ധമാണ്.

    സാജന്‍ ഉദ്ധരിച്ചു:

    MARK 14:12 12. പെസഹാബലി അർപ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യൻമാർ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങൾ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?

    ഇത് ഏത് ദിവസമാണ്?. സാജന്‍ തെന്നെ പറയുന്നു.

    "നിസാന്‍ 14 തുടങ്ങുന്ന രാത്രിയാണ് ഒന്നാം ദിവസം ആരംഭിക്കുന്നത്. പുളിപ്പിലാത്ത അപ്പത്തിന്റെ പെരുന്നാള്‍ ആരംഭിക്കുന്നു. നിസാന്‍ 14 അവസാനിക്കുന്ന പകല്‍ ആണ് ആടിനെ അറക്കുന്നത്.അതായത് നിസാന്‍ 13 സായാഹ്നതിനും നിസാന്‍ 14 സായാഹനതിനും ഇടയ്ക്കുള്ള സമയം"

    അഥവാ പെസഹാ ബലി അര്‍പ്പിക്കുന്ന ദിവസം നിസാന്‍ പതിനാല് ഉച്ചക്ക് ശേഷമാണ്.

    സാജന്‍ തെന്നെ വീണ്ടും ഉദ്ധരിക്കുന്നു.

    Luke 22: 7. പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേർന്നു.

    ഇത് ഏത് ദിവസമാണ് ? സാജന്‍ തെന്നെ പറഞ്ഞതനുസരിച്ച് നിസാന്‍ 14 തെന്നെ!. പിറ്റേന്ന് രാവിലെയാണ് യേശുവിനെ കുരിശിലെറ്റുന്നത് അതായത് നിസാന്‍ 15 ന്. ഇത്രയും പറഞ്ഞത് സമാന്തര സുവിശേഷങ്ങള്‍ പ്രകാരം.

    സമാന്തര സുവിശേഷങ്ങള്‍ പ്രകാരം യേശു പെസഹ ഭക്ഷിച്ചു എന്നുള്ളത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. സാജന്‍ തെന്നെ നിര്‍മിച്ച ബൈബിള്‍ വെബ്സൈറ്റ് ആണ് താഴെ കൊടുക്കുന്നത്.

    http://kcbcbible.blogspot.com/2010/12/26.html

    ഈ കെ സി ബി ബൈബിളില്‍, അവസാനത്തെ അത്താഴം കഴിക്കുന്ന ആ വചനങ്ങള്‍ക്ക്‌ കൊടുത്ത തലക്കെട്ട് പെസഹാ ആചരിക്കുന്നു എന്നാണു

    ഇനി യോഹന്നാനിലോ, സാജന്‍ തെന്നെ പറയട്ടെ.

    "അതായത് യോഹന്നാന്‍ പറയുന്നത് പ്രകാരം യേശു മരിച്ചത് നിസാന്‍ 15 നു മുമ്പ്‌ "(സാജന്‍റെ പോസ്റ്റില്‍ നിന്ന്)

    നോക്കൂ, സാജന്‍ പറഞ്ഞത് പ്രകാരം തെന്നെ ഇവിടെ വൈരുധ്യം ഉണ്ട്.

    ReplyDelete
  30. ഇനി യോഹന്നാന്‍ ആറാം മണിക്കൂര്‍ എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് ആറുമണി എന്നായിരിന്നോ ? പുതിയ നിയമത്തില്‍ ഒരു ദിവസത്തെ, സൂര്യോദയം മുത്തം അസ്തമയം വരെ, പന്ത്രണ്ടു മണിക്കൂറുകളായി വിഭാചിച്ചു ഇത്രാം മണിക്കൂര്‍ എന്ന് പറയുന്ന രീതിയാണ് ഉള്ളത്. ഇത്തരത്തില്‍ പറയുന്ന അനേകം വചനങ്ങള്‍ ഉണ്ട്. ഇതില്‍ ഇവിടെ മാത്രം ആറാം മണിക്കൂര്‍ എന്ന് പറയുന്നത് ആറു മണിയാണ് എന്ന് പറയുന്നത് ദുര്‍വ്യാഖാനമാണ്.

    ചില വചനങ്ങള്‍ നോക്കൂ.

    മത്തായി 20

    3 മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്‌ഥലത്ത്‌ അലസരായി നില്‍ക്കുന്നതുകണ്ട്‌ അവരോടു പറഞ്ഞു:
    ..

    5 ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെ ചെയ്‌തു.

    6 ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട്‌ അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്‌?

    ഇവിടെയെല്ലാം ഇത്രാം മണിക്കൂര്‍ എന്ന് പറയുമ്പോള്‍ ഇത്ര മണി എന്നാണോ ഉദ്ദേശിക്കുന്നത്.

    ഇനി യോഹന്നാനില്‍ തെന്നെ നോക്കൂ.

    യാക്കോബിന്റെ കിണര്‍ അവിടെയാണ്. യാത്രചെയ്തു ക്ഷീണിച്ച യേശു ആ കിണറിന്റെ കരയില്‍ ഇരുരുന്നു അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു(യോഹന്നാന്‍ 4:6)

    യോഹന്നാന്‍ ഇവിടെ പറഞ്ഞ ആറാം മണിക്കൂര്‍, രാവിലെ ആറു മണിയാണോ ?

    അപോസ്തല പ്രവൃത്തികളിലും മറ്റും ഇത് പോലെ തെന്നെയാണ് ഈ വാക്ക് ഉപയോഗിച്ചിട്ടുള്ളത്.

    ReplyDelete
  31. മറ്റൊരു കാര്യം, പല പുരാതന പകര്‍പ്പെഴുതുകാര്‍ക്കും, യോഹന്നാനും സമാന്തര സുവിശേഷങ്ങളും സമയത്തിന്‍റെ കാര്യത്തില്‍ ഉള്ള ഈ വൈരുധ്യം അറിയാമായിര്‍ന്നു എന്നാണു. അതുകൊണ്ട് തെന്നെ ചില കയ്യെഴുത്ത് പ്രതികള്‍ ഈ വൈരുദ്ധ്യം പരിഹരിക്കുന്നതിന് വേണ്ടി, യോഹന്നാനില്‍ ഉള്ള ആറാം മണിക്കൂര്‍ എന്ന് തിരുത്തി, സമാന്തര സുവിശേഷങ്ങളിലേത് പോലെ മൂന്നാം മണിക്കൂറില്‍ എന്ന് തിരുത്തിയിട്ടുണ്ട്. അവരാരും ഇവിടെ ആറാം മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ ആറു മണിയാണ്
    എന്ന് മനസിലാക്കിയുന്നില്ല എന്നര്‍ത്ഥം.

    Bure Metzger പറയുന്നത് നോക്കൂ.

    Instead of “about the sixth hour” several witnesses (ac Dsupp L Xtxt D Y 053 72 88 123*mg 151 Eusebius Nonnus) read “about the third hour” (w[ra … w`j tri,th), an obvious attempt to harmonize the chronology with that of Mk 15.25

    (ഇതേ പോലെ തിരിച്ചു യോഹന്നാന് അനുസൃതമായി മാര്കൊസും തിരുത്തിയിട്ടുണ്ട് - ചില കയ്യെഴുത്ത് പ്രതികളില്‍)

    ReplyDelete
  32. sajan jcb പറഞ്ഞു...
    യേശു മാനവരാശിയെ രക്ഷിച്ചതിന്റെ അടയാളമായി പുതിയ പെസഹ സ്ഥാപിക്കുകയാണ് വ്യാഴാഴ്ച്ച രാത്രി (യഹൂദര്‍ക്ക്‌ വെള്ളിയ്യാഴ്ച തുടങ്ങുന്ന രാത്രി)


    ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ കൃസ്ത്യാനികള്‍ പെസഹ ഭക്ഷിക്കുന്നത് വ്യാഴച്ചയിലും യഹൂദര്‍ വെള്ളിയാഴ്ചയിലും ആണ്.

    1. അങ്ങനെയെങ്കില്‍ സാജന്‍ Luke 22:15 പരാമര്‍ശിച്ച് "യേശു പറയുന്നത് പെസഹഭക്ഷണം കഴിക്കണമെന്ന് അതിയായി ആഗ്രഹിച്ചു" എന്ന് മാത്രമാണ് (കഴിച്ചത് പെസഹയല്ല) എന്ന് വിശദീകരിച്ചത് എന്തിനാണ്?

    ഇങ്ങനെ വ്യാഖ്യാനിക്കാന്‍ സാജന്‍ നല്‍കിയ പരിഭാഷ താഴെ കൊടുക്കുന്നു.

    LUKE 22:15 "And he said to them: 'I have longingly desired[epithumia epethumesa] to eat this Passover with you before my suffering; 16 however, I tell you that I shall not eat of it, until it can be administered in the Kingdom of God.'" (The Holy Bible in Modern English)

    പ്രസ്തുത സൂക്തത്തിന്റെ മറ്റു നിരവധി പരിഭാഷകളില്‍ ചിലത് താഴെ നല്‍കുന്നു.

    14-16When it was time, he sat down, all the apostles with him, and said, "You've no idea how much I have looked forward to eating this Passover meal with you before I enter my time of suffering. It's the last one I'll eat until we all eat it together in the kingdom of God." Luke 22:15-16 (The Message)

    15 Jesus said, “I have been very eager to eat this Passover meal with you before my suffering begins. 16 For I tell you now that I won’t eat this meal again until its meaning is fulfilled in the Kingdom of God.” Luke 22:15-16 (New Living Translation)

    15he said to them, "I have very much wanted to eat this Passover meal with you before I suffer. 16I tell you that I will not eat another Passover meal until it is finally eaten in God's kingdom." Luke 22:15-16 (Contemporary English Version)

    2. എന്തുകൊണ്ട് യോഹന്നാന്‍ മാത്രം യേശു (PBUH) പുതിയ പെസഹ സ്ഥാപിച്ച വിവരം അറിഞ്ഞില്ല?

    ReplyDelete
  33. ഞാന്‍ മനസ്സിലാക്കുന്നത്, യഹൂദരും കൃസ്ത്യാനികളും വ്യത്യസ്ഥത ദിവസങ്ങളിലാണ് പെസഹ ഭക്ഷിക്കുന്നതെങ്കിലും പെസഹാബലി അര്‍പ്പിക്കുന്ന ദിവസമായി കണക്കാക്കുന്നത് ഒരേ ദിവസത്തെ തന്നെയാണ് (വെള്ളിയാഴ്ച). അപ്പോള്‍ താഴെ നല്‍കുന്ന സൂക്തങ്ങളില്‍ വിശദീകരിക്കുന്ന "പെസഹാബലി അര്‍പ്പിക്കുന്ന ദിവസം" ഏതാണ്? വ്യഴായ്ച്ചയോ അതോ വെള്ളിയാഴ്ചയോ?

    പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: (മാര്‍കോസ് 14:12)

    പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു. (Luke 22:7)

    ഒറ്റവാക്കില്‍ ഒത്തരം നല്‍കാവുന്ന വ്യക്തത ചോദ്യത്തിന് ഉണ്ടെന്നു കരുതുന്നു.

    ReplyDelete
  34. ഇനി ഇതിലൊന്നും പെടാത്ത മറ്റൊരു പ്രശ്നം കൂടിയുണ്ട്. യേശു (PBUH) വിന്‍റെ പ്രവചനപ്രകാരം അദ്ദേഹം മൂന്ന് നാള്‍ ഭൂമിക്കടിയില്‍ കഴിയേണ്ടതുണ്ട് (യോനാപ്രവാചകന്‍റെ അടയാളം - മത്തായി 12:40, മത്തായി 16:4, മര്‍ക്കോസ്‌ 3: 11-12, ലൂക്കാ 11: 16, ലൂക്കാ 11:29-32, യോന 1:17). സാജന്‍ പറയുമ്പോലെ വെള്ളിയാഴ്ചയാണ് ക്രൂശീകരിച്ചതെങ്കില്‍ ഈ പ്രവചനം ഇതുവരെ സംഭവിച്ചിട്ടില്ല.

    യോനാപ്രവാചകന്‍റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിഌ നല്‍കപ്പെടുകയില്ല. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്‍റെ ഉദരത്തില്‍ കിടന്നതുപോലെ മഌഷ്യപുത്രഌം മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും. (മത്തായി 12:40)

    ഈ വൈരുദ്ധ്യം പരിഹരിക്കുന്നതിനായി ക്രൂശീകരണം നടന്നത് ബുധനാഴ്ചയോ[1] വ്യാഴ്ചയോ[2] ആകാം എന്നഭിപ്രായപ്പെടുന്നവരും ഉണ്ട്.


    1. Coulter, FR (2006). A Harmony of the Gospels in Modern English - The Life of Jesus Christ. Hollister, CA: York. pp. 1256–258

    2. Christ our passover

    ReplyDelete
  35. പെസഹ ബലിയറുക്കെണ്ടത് യഹൂദ കലണ്ടറിലെ നിസാന്‍ മാസത്തിലെ 14 ന് ഉച്ചകഴിഞ്ഞാണ്. നിസാന്‍ 14 സ്വാഭാവികമായും ആഴ്ചയിലെ ഏത് ദിവസവും ആകാം. എന്നാല്‍, സമാന്തര സുവിശേഷങ്ങള്‍ പ്രകാരം യേശു ഭക്ഷിച്ച അവസാനത്തെ പെസഹ വ്യാഴാഴ്ച രാത്രിയായിരുന്നു (യഹൂദ മുസ്ലിം കണക്ക് പ്രകാരം വെള്ളിയാഴ്ച രാത്രി), അതുകൊണ്ട് ആ പെസഹയെ ക്കുറിക്കാന്‍ പെസഹ വ്യാഴം എന്ന് പറയുന്നു.

    എന്നാല്‍ യോഹന്നാന്‍ പ്രകാരം ഇത് പെസഹവ്യാഴം ആയിരുന്നില്ല. കാരണം യോഹന്നാന്‍ പ്രകാരം യേശുവിനെ ക്രൂഷിക്കുംപോഴും പെസഹ ഭക്ഷിക്കാനുള്ള സമയം ആയിട്ടില്ല. യോഹന്നാന്‍ പ്രകാരം യേശുവിനെ ക്രൂശിക്കുന്ന വെള്ളിയാഴ്ച പെസഹയുടെ ഒരുക്ക നാളാണ് (നിസാന്‍ 14), യോഹന്നാനില്‍ "പെസഹ വെള്ളിയാണ്".

    ഈ വൈരുധ്യം ആണ് ഇവിടെ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്.

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. കൈചൂണ്ടി:

    <>

    സാജനും, നസിയാന്സനും കൊടുത്ത ഉപദേശം സ്വന്തം കാര്യത്തില്‍ പാലിക്കെണ്ടതില്ലേ കൈചൂണ്ടി ?? എന്‍റെ പോസ്റ്റിനു മറുപടി പറയുന്നത് യുക്തി ഹീനമാണ് എന്ന് പറഞ്ഞു വെച്ചിട്ട്, എന്നെ അഭിസംബോധന ചെയ്തിട്ടല്ല എങ്കില്‍ പോലും., എന്‍റെ പോസ്റ്റിന് ദീര്‍ഘമായി മറുപടി എഴുതിയിരിക്കുന്നു താങ്കള്‍ !. കൈചൂണ്ടി, വിത്യസത വീക്ഷണങ്ങള്‍ വെച്ച് പുലര്‍ത്തുന്നവര്‍ തമ്മിലുള്ള മാന്യമായ സംവാദങ്ങളും ചര്‍ച്ചകളും ആണ് ഈ ബ്ലോഗ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ആരെയും തോല്‍പ്പിക്കാനോ വാദിച്ചു ജയിക്കാനോ ഒന്നുമല്ല. താങ്കള്‍ക്ക് താങ്കളുടെ വിമര്‍ശനള്‍ ഇനിയും പങ്കുവെക്കാം, വായനക്കാര്‍ക്ക്‌ സത്യം മനസ്സിലാക്കാന്‍ ഒരു പക്ഷെ അത് ഉപയോഗപ്പെട്ടെക്കാം, അല്ലാതെയുള്ള വൈകാരികപ്രകടനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

    താങ്കള്‍ പറഞ്ഞു:

    "അനുസരിച്ച് സാക്ഷി പറയും എന്ന് ഏതു പൊട്ടനും സമ്മതിക്കും. ഒരു മുക്കുവനും ഒരു ഡോക്ടറും ഒക്കെയാണ് സാക്ഷികള്‍ എങ്കില്‍ രണ്ടുപേരും തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ ആണോ സാക്ഷി പറയുക? അങ്ങനെയെങ്കില്‍ ആ സാക്ഷികളെ ഏതെങ്കിലും കോടതി അംഗീകരിക്കുമോ?."

    ശരിയാണ് ഒരു വിഷയത്തെ ക്കുറിച്ച് നാല് പേര്‍ സ്വതന്ത്രമായിട്ടു എഴുതിയാല്‍ വിത്യസ്ത, വാക്കുകള്‍ ഉപയോഗിച്ച് വിത്യസ്ത വീക്ഷണകോണില്‍ കൂടിയാകും അവര്‍ സംഭവം അവതരിപ്പിക്കുക. ഈ മാനദണ്ഡമനുസരിച്ചു, ആദ്യത്തെ മൂന്നു സുവിശേഷങ്ങള്‍ പരിശോധിച്ചാല്‍ , മത്തായിയും ലൂക്കോസും, മാര്‍കോസിനെ താങ്കള്‍ പറഞ്ഞ രീതിയില്‍ "തമ്മ പൂച്ച പൂച്ച" എന്ന രീതിയില്‍ പകര്‍ത്തുകയായിരുന്നു എന്ന് കാണാന്‍ കഴിയും. അതായത്‌ ലൂകൊസും, മത്തായിയും സ്വതന്ത്രമായി എഴുതപ്പെട്ടല്ല, മറിച്ച് അതിനു മുമ്പ് എഴുതപ്പെട്ട മാര്‍കോസിനെ അടിസ്ഥാനമാക്കി എഴുതിയയതായിരുന്നു. മാര്‍കോസില്‍ നിന്നും പകര്‍ത്തി എഴുതുമ്പോള്‍, ദൈവശാസ്ത്ര പരമായ അവശ്യങ്ങള്‍ക്കായി മത്തായിയിയും ലൂകൊസും തങ്ങളുടെ സോഴ്സിനെ പല സ്ഥലങ്ങളിലും തിരുത്തുകയും, വിപുലീകരിക്കുകയും ചെയ്തതതിനാലാണ് അവ ഇവ മൂന്നും തമ്മില്‍ വൈരുധ്യങ്ങള്‍ ഉള്ളത്. അഥവാ സമാന്തര സുവിശേഷങ്ങളെ മൂന്ന് വിത്യസ്ത "സാക്ഷികളായി" കാണാന്‍ കഴിയില്ല.

    പിന്നേയുള്ളത് യോഹന്നാന്റെ സുവിശേഷമാണ്. ഏറ്റവും അവസാനം എഴുതപ്പെട്ട ഈ സുവിഷേശ മാകട്ടെ, യേശുവിനെ ജീവിതത്തെ ക്കുറിച്ചും, അധ്യാപനങ്ങളെ ക്കുറിച്ചും, സമാന്തര സുവിശേഷങ്ങളില്‍ നിന്നും തികച്ചും വിത്യസ്തവും വിരുദ്ധവുമായ ഒരു ചിത്രമാണ് നല്‍കുന്നത് (അത്തരത്തില്‍പ്പെട്ട വളരെ അടിസ്ഥാനപരമായ ഒരു വൈരുധ്യമാണ് ഈ പോസ്റ്റിലെ വിഷയം).
    യേശു രംഗം വിട്ടതിനു വളരെ കാല ശേഷം, അജ്ഞാതരായ ചില ആളുകള്‍, അന്ന് വാമൊഴിയായി പ്രചരിച്ചിരുന്ന ചില കഥകളെ അടിസ്ഥാനമാക്കി എഴുതുകയും, പില്‍കാലത്ത്‌ മത്തായിയുടെയും ലൂഒകൊസിന്റെയും എല്ലാം പേരില്‍ വരികയും ചെയ്തതാണ് സുവിശേഷങ്ങള്‍ എന്നും കൂടെ ഇതോടൊപ്പം മനസിലാക്കുക.
    cont.

    ReplyDelete
  38. ഇവിടെത്തെ വിഷയം ഒരേ കാര്യം മാര്കൊസും യോഹന്നാനും വൈവിധ്യമാര്‍ന്ന രീതിയില്‍ അവതരിപ്പിച്ചതല്ല, മറിച്ച് മറിച്ച് വിവരണങ്ങളില്‍ വൈരുധ്യം പുലര്‍ത്തിയതാണ്. ഇത് വിശദീകരിക്കാന്‍ താങ്കള്‍ പറഞ്ഞ ഉദാഹരണം തെന്നെയെടുക്കാം.

    താങ്കള്‍ വാചകങ്ങള്‍

    "ഉദാഹരണത്തിന് ഒരു അപകടം നടന്നു എന്ന് വിചാരിക്കുക അത് കണ്ടുകൊണ്ട് കടന്നു വന്ന നാലുപേര്‍ ഒരേ തരത്തിലാണോ ആ അപകടത്തെ കുറിച്ച് സാക്ഷി പറയുക. അതും വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ഉള്ളവര്‍. ഓരോരുത്തരും അവരവരുടെ വിദ്യാഭ്യാസത്തിനും അവര്‍ വളര്‍ന്നു വന്ന ജീവിത സാഹചര്യങ്ങള്‍ക്കും അനുസരിച്ച് സാക്ഷി പറയും എന്ന് ഏതു പൊട്ടനും സമ്മതിക്കും"

    ശരി, പക്ഷെ ഈ സാക്ഷികളില്‍ ഒരാള്‍ പറയുകയാണ്‌ സംഭവം നടന്നത്‌ ക്രിസ്തുമസ്സിന്റെ തെലെന്ന് ഉച്ചക്കാണ് എന്ന്. മറ്റൊരാള്‍ പറയുന്ന അല്ല ക്രിസ്തുമസ് ആഘോഷിച്ചതിന് ശേഷം പിറ്റേന്നു രാവിലെയാണ് അപകടം സംഭവിച്ചത്‌ എന്ന്. ഇങ്ങെയാണ് അവസ്ഥ എങ്കില്‍ കോടതി എന്തായിരിക്കും ചെയ്യുക ? രണ്ടു സാക്ഷി മൊഴികളും വിശ്വസനീയമല്ല എന്നും, ഇവര്‍ സംഭവത്തിന്‌ സാക്ഷികളല്ലാ എന്നുമാവില്ലേ കോടതിയുടെ തീരുമാനം ?

    ഇതേ പോലെയാണ് ഇവിടെത്തെ വിഷയം. യോഹന്നാന്‍ പറയുന്നു ക്രിസ്തു ക്രൂശിക്കപ്പെട്ടത് പെസയുടെ തെലെന്ന് അതായത്‌ നിസാന്‍ മാസം 14 ന് ഉച്ചക്കാണ് എന്ന്. എന്നാല്‍ മാര്‍കോസ് പറയുന്നു യേശു ക്രൂശിക്കപ്പെടുന്നത് പെസഹയുടെ അന്ന്(നിസാന്‍ 15) നു രാവിലെ ഒമ്പത്‌ മണിക്കാണ് എന്ന്. ഇതില്‍ ഏത്‌ "സാക്ഷി" മൊഴി വിശ്വാസത്തിലെടുക്കും, ഏത്‌ സാക്ഷി മൊഴി തള്ളും ? ഇതാണ് ചോദ്യം.

    പിന്നെ ഖുറാനും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍. ഇവിടെത്തെ വിഷയം അതല്ല എങ്കിലും ഏതാനും കാര്യങ്ങള്‍ പറയാം.

    ഇസ്ലാമിക, ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം ഒരു പ്രവാചകന്‍ മരണപ്പെടുക എന്നതോ വധിക്കപ്പെടുക എന്നതോ ഒരു തിയോളജികല്‍ പ്രശ്നമെയല്ല. ഒരുപാട് പ്രവാചകന്‍മാര്‍ അവരുടെ ജനങ്ങളാല്‍ വധിക്കപ്പെട്ടിട്ടുണ്ട് എന്ന് ഖുറാനും ബൈബിളും പറയുന്നുണ്. അതിനാല്‍ തെന്നെ യേശു എന്ന പ്രവാചകന്‍ കുരിശില്‍ മരിക്കുക എന്നത് ഇസ്ലാമിക തിയോളജിയില്‍ ഒരു പ്രശ്നമല്ല. ഖുര്‍ആന്‍ യേശുവിനെ കുരിശില്‍ തറച്ചു കൊന്നു എന്ന യഹൂദരുടെ വാദത്തെ ഖുറാന്‍ ഖണ്ഡിക്കുന്നു എന്ന് മാത്രം. യേശുവിനെ വധിക്കാന്‍ അവര്‍ക്കായില്ല എന്നും ഖുര്‍ആന്‍ ഖണ്ഡിതമായി പറയുന്നുണ്ട്, അതില്‍ കൂടുതല്‍ ഈ വിഷയത്തെ ക്കുറിച്ച് ഖുറാന്‍ വിശദീകരിക്കുന്നില്ല.

    എന്നാല്‍ യേശുവിന്‍റെ കുരിശുമരണവും മരണം ഉയര്ത്തെഴുന്നെല്പ്പും ക്രിസ്ത്യാനിറ്റിയുടെ ആണിക്കല്ല് തെന്നെയായി മാറാന്‍ കാരണം, യേശുവിനോ പൂര്‍വ പ്രവാചകന്‍മാര്‍ക്കോ പരിചയമില്ലാത്ത, പൌലോസ്‌ പടച്ചുണ്ടാക്കിയ ആദിപാപം എന്ന സിദ്ധാന്തമാണ്. യേശുവിന്‍റെ മരണം ഈ പാപ തിനുള്ള പരിഹാര ബലിയായിട്ടാണ് പൌലോസ് പഠിപ്പിക്കുന്നത്‌. യേശു ഉയരത്തെഴുന്നെറ്റിട്ടില്ല എങ്കില്‍ ഞങള്‍ പറയുന്നതെല്ലാം വ്യര്‍ത്ഥമെന്നു പൌലോസ്‌ പറയുന്നത് ഇതിനാലാണ്. എന്നാല്‍ മോശക്ക് ശേഷം, നൂറ്റാണ്ട്കളോളം തോറ വായിച്ചിട്ടും, യഹൂദര്‍ ഒരു കാലത്തും മനസ്സിലാക്കാത്ത കാര്യമാണ്, പോലോസു അവരുടെ വേദപുസ്തകത്തില്‍ നിന്ന് മനസ്സിലാക്കിത്. അതുപയോഗിച്ചാണ് അദ്ദേഹം ഒരു പുതിയ മതശാസ്ത്രം യേശുവിന്‍റെ പേരുപയോഗിച്ച് നിര്‍മിച്ചതും.

    ReplyDelete
    Replies
    1. യേശുവിനെ കുരിശില്‍ തറച്ചു കൊന്നു എന്നതിന്റെ തെളിവാണ് ടൂറിനിലെ കച്ചയിയിലെ ത്രിമാന ഹോളോഗ്രാഫിക് ചിത്രം. നാസയിലെയും ലോസ് അലമോസിലെയും ശാസ്ത്രഞ്ജന്മാര്‍ 150000 മണിക്കൂറുകള്‍ ചെലവഴിച്ചിട്ടും ഇന്നും വിശദീകരണം കണ്ടു പിടിയ്ക്കാന്‍ സാധിയ്ക്കാത്ത ഒരു മഹാ രഹസ്യമായി ഇന്നും അവശേഷിയ്ക്കുന്നു. യേശുവിന്റെ ഉദ്ധാനം തന്നെ ആണ് യേശുവിന്റെ മരണത്തിന്റെ തെളിവ്. മരിച്ചതിനു ശേഷവും ഇന്നും യേശുവിന്റെ ശത്രുക്കള്‍ ബഹ്യപ്പെടുന്നത് യേശുവിന്റെ മരണമാണ് എന്ന് ഓര്‍ക്കണം.
      യേശുവിന്റെ കുരിശു മരണം നിഷേധിയ്ക്കാന്‍ ഖുരാന് എന്ത് ആധികാരികത ആണ് ഉള്ളത്. യേശു മരിച്ചതിനു ശേഷം വളരെ അടുത്ത കാലഘട്ടത്തില്‍ എഴുതപ്പെട്ട സുവിശേഷത്തിന് ശേഷം 600 വര്‍ഷങ്ങള്‍ക്കു ശേഷം എഴുതപ്പെട്ട ഖുറാന്‍ വെറും ഒരു കെട്ടുകഥ ആണ് എന്നത്കൊണ്ട് അതിനു യാതൊരു ആധികാരികതയും ഈ വിഷയത്തില്‍ ഇല്ല.

      Delete
    2. ഈ പോസ്റ്റിലെ വിഷയം, യേശു കുരിശില്‍ മരിച്ചോ എന്നുള്ളതല്ല, മറിച്ച് ക്രൂശീകരണം എന്ന് നടന്നു എന്ന് പറയുന്നതില്‍ യോഹന്നാനും, മാര്‍കോസും പുലര്‍ത്തുന്ന വൈരുധ്യമാണ്. ഈ വിഷയത്തെ ക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് സ്വാഗതം, മറ്റു വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

      Delete
  39. This comment has been removed by the author.

    ReplyDelete

  40. ചോദ്യം ഇത്രയേ ഉള്ളൂ? എവിടെയാണ് വായിച്ചത് എന്ന് നല്ല ഓര്മ്മ ഇല്ല. എങ്കിലും പറയാം. യേശു ക്രിസ്തുവിനെ കുരിശിൽ തറക്കാൻ പറഞ്ഞ ഒരു പ്രധാന കാരണം തന്നെ ഒരു ദിവസം നേരത്തെ പെസഹാ ഭക്ഷിച്ചു എന്നുള്ളതാണ്. ഇത് ഗലീലിയർക്കയി വളരെ മുൻപ് തന്നെ നല്കിയിരുന്ന ഒരു ആനുകൂല്യം ആയിരുന്നു എങ്കിലും വളരെ കാലമായി ആരും തന്നെ ഉപയോഗ പെടുത്തിയിരുന്നില്ല. തിരുന്നാളിന് വിവിധ നാട്ടില നിന്ന് വരുന്നവര്ക്ക് ആതിഥ്യം നൽകുമ്പോൾ ശരിയായി പെസഹ ഭക്ഷിക്കാൻ ഗലീലിയർക്കു നല്കിയിരുന്ന ആനുകൂല്യം ആയിരുന്നു ഇത്.

    ReplyDelete
    Replies
    1. >>ഇത് ഗലീലിയർക്കയി വളരെ മുൻപ് തന്നെ നല്കിയിരുന്ന ഒരു ആനുകൂല്യം ആയിരുന്നു എങ്കിലും വളരെ കാലമായി ആരും തന്നെ ഉപയോഗ പെടുത്തിയിരുന്നില്ല. തിരുന്നാളിന് വിവിധ നാട്ടില നിന്ന് വരുന്നവര്ക്ക് ആതിഥ്യം നൽകുമ്പോൾ ശരിയായി പെസഹ ഭക്ഷിക്കാൻ ഗലീലിയർക്കു നല്കിയിരുന്ന ആനുകൂല്യം ആയിരുന്നു ഇത്<<

      ബോബ്സ്‌,എന്തിനാ ഗലീയക്കാര്‍ ആഥിത്യം അരുളുന്നത്, പെസഹ ആചരിക്കാന്‍ വരുന്നവര്‍ ജെറുസലെമിലക്കല്ലേ വരിക ?

      Delete
    2. തീര്ച്ചയായും അത് നല്ല സംശയമാണ്. ഇത് എല്ലാ ഗലീളിയര്ക്കും ഉള്ളതായിരുന്നോ അതോ ജെറുസലേമിൽ താമസമാക്കിയ ഗലീളിയര്ക്കുള്ള ആനുകൂല്യം ആയിരുന്നോ എന്ന് വ്യക്തമല്ല. ജെറുസലേമിൽ നിന്നും ഏറ്റവും അകലെ നിന്നും വരുന്ന ഗലീളിയരെ സ്വീകരിക്കേണ്ടത് അവിടെ നിന്നുള്ള ജറുസലേം നിവാസികൾ ആയതിനാൽ അവര്ക്കുള്ള ആനുകൂല്യം ആയിരിക്കണം. എന്തായാലും യേശു ക്രിസ്തു നിയമം ലംഘിക്കാൻ ശ്രമിക്കുക ഇല്ല എന്നതിനാലും (നിയമത്തെ പൂര്ത്തിയാക്കാനാണ് വന്നത് എന്ന് പറഞ്ഞതിനാൽ ) സുവിശേഷകന്മാർ യഹൂദ നിയമങ്ങൾ അറിവില്ലാത്തവർ അല്ലാത്തതിനാലും ഞാൻ ഇതിൽ വൈരുധ്യം കാണുന്നില്ല

      Delete
    3. >>ഇത് എല്ലാ ഗലീളിയര്ക്കും ഉള്ളതായിരുന്നോ അതോ ജെറുസലേമിൽ താമസമാക്കിയ ഗലീളിയര്ക്കുള്ള ആനുകൂല്യം ആയിരുന്നോ എന്ന് വ്യക്തമല്ല. ജെറുസലേമിൽ നിന്നും ഏറ്റവും അകലെ നിന്നും വരുന്ന ഗലീളിയരെ സ്വീകരിക്കേണ്ടത് അവിടെ നിന്നുള്ള ജറുസലേം നിവാസികൾ ആയതിനാൽ അവര്ക്കുള്ള ആനുകൂല്യം ആയിരിക്കണം. <<

      1. ഇത് ജെറുസലേമില്‍ താമസമാക്കിയവര്‍ക്കുള്ള ആനുകൂല്യം ആയിരുന്നുവെങ്കില്‍, യേശു വെങ്ങിയാണ് അതിനര്‍ഹനാകുക ? യേശു ജെറുസലേമില്‍ താമസമാക്കിയുന്നയളാണോ ?

      2. ഇങ്ങനെ ഒരു ആനുകൂല്യം ഉള്ളതായിപ്പറഞ്ഞിട്ടുള്ളത് എവിടെയാണ് ?

      Delete
    4. വളരെ കാലം മുൻപ് വായിചിരുന്നതാണ്. ഏതു പുസ്തകം എന്ന് നല്ല ഓര്മ്മ ഇല്ലാതെ പോയി. ഇങ്ങിനെ ഒരു ആവശ്യം വരും എന്ന് അന്ന് ഓര്ത്തില്ല. എന്റെ ഓർമയിൽ വന്നിരുന്ന കാര്യങ്ങൾ ആണ് പറഞ്ഞത്. ഏതായാലും ബൈബിളിൽ അല്ല എന്ന് ഉറപ്പാണ്‌. വീണ്ടും ആ പുസ്തകം കയ്യിൽ വന്നാൽ തീര്ച്ചയായും ഇവിടെ വരാം. എന്തായാലും അങ്ങിനെ ഒരു സാധ്യത ഉണ്ടെന്നു സൂചിപ്പിക്കാൻ മാത്രമായി ഈ കുറിപ്പ് സ്വീകരിക്കുക. പല നാടുകൾ ചുറ്റി നടന്ന യേശുവിനു ജെരുസേലെമിൽ വീട് ഉണ്ടായിരുന്നോ എന്നുള്ള കാര്യം എനിക്ക് ഉറപ്പിക്കാൻ എനിക്കാവില്ല. പിന്നെയുള്ള ഒരു സാധ്യത യേശു പ്രവാചകന ആയിരുന്നു എന്നുള്ളതാണ്. ദൈവാലയത്തെ പ്രവാചക ഭവനമായി കണ്ടിരുന്നോ എന്നുള്ളതും പരിശോടിക്കേണ്ടത് ആണ്.

      Delete
    5. വീണ്ടും കുറെ അന്വേഷണങ്ങൾക്ക് ശേഷം "THE DOLOROUS PASSION OF
      OUR LORD JESUS CHRIST " എന്ന സിസ്റ്റർ എമിരിചിന്റെ പുസ്തകത്തിൽ ( THE PASSION OF THE CHRIST എന്ന സിനിമക്ക് ആധാരമായ പുസ്തകം) ഈ പരാമർശം ഉണ്ട് എന്ന് ഒരു സുഹൃത്ത് വഴി അറിഞ്ഞു. ഇതിൽ എല്ലാ ഗലീളിയര്ക്കും നല്കിയ ആനുകൂല്യം ആയി ആണ് പറയുന്നത്. പെസഹ കുഞ്ഞാടിനെ ദേവാലയത്തിൽ കൊണ്ടുവന്നു ബലി അർപ്പീക്കനായി ഇസ്രായേലിലെ ഓരോ കുടുംബവും ജെറുസലേമിൽ എത്തെണ്ടാതുണ്ടായിരുന്നു. എല്ലാവര്ക്കും സ്വസ്ഥമായി ബലി അര്പ്പിക്കാൻ വേണ്ട സമയം തികയാതെ വന്നതിനാൽ നടത്തിയ ക്രമീകരണം ആയിരുന്നു ഇത്. ബാബിലോണ്‍ പ്രവാസ കാലത്തിനു ശേഷം ഇത് ആരും തന്നെ ഉപയോഗപ്പെടുത്തിയിരുന്നില്ല, എങ്കിലും അതിന്റെ സാധുത നഷ്ടമായിരുന്നില്ല.

      Delete
    6. THE DOLOROUS PASSION OF OUR LORD JESUS CHRIST നെറ്റില്‍ ലഭ്യമാണ്. യേശു ഒരു ദിവസം മുമ്പാണ് പെസഹ ആചരിച്ചത് (നിസാന്‍ 13)എന്നല്ലാതെ, ഗലീലിയക്കാര്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യം നല്‍കിയിരുന്നതായി ആ പുസ്തകത്തില്‍ പറയുന്നത് കണ്ടില്ല. ആ ഭാഗം ഉദ്ധരിക്കാമോ ?

      സമാന്തര സുവിശേഷങ്ങള്‍ മൂന്നും കൃത്യമായും പറയുന്നത് "പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം" എന്നാണ്. സ്വാഭാവികമായും യേശുവും ശിഷ്യന്മാരും മാത്രം, പെസഹക്ക് ഒരു ദിവസം മുമ്പ് പെസഹ ആചരിച്ചു എന്നത് ബൈബിളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയില്ല. സമാന്തര സുവിശേഷങ്ങളില്‍ യേശു ഭക്ഷിച്ചത് പെസഹയാണ് എന്നും പെസയുടെ ഒരുക്ക നാള്‍ യേശുവും ശിഷ്യന്മാരും പെസഹ ഒരുക്കി എന്നും പറയുന്നുണ്ട്. എന്നാല്‍ യോഹന്നാന്‍ യേശുവിന്‍റെ അവസാനത്തെ അത്താഴം പെസഹായിരുന്നുവെന്നു പറയുന്നേയില്ല.

      വിശ്വാസികള്‍ ഈ പ്രശനത്തെ വിത്യസ്ത രീതിയില്‍ വ്യാഖാനിച് വൈരുദ്ധ്യം ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവയില്‍ ചിലത് കാത്തലിക്‌ എന്‍സൈക്ലോപീഡിയയില്‍ വായിക്കാം.

      http://www.newadvent.org/cathen/14341a.htm

      പക്ഷെ അവിടെയും "ഗലീയലിയക്കാര്‍ക്ക് കൊടുത്ത ആനുകൂല്യം" എന്ന വ്യാഖാനം കാണാന്‍ കഴിയില്ല.

      എന്നെ സംബന്ധിച്ചിടത്തോളം,ഈ വൈരുദ്ധ്യത്തിനുള്ള ഏറ്റവും യുക്തിപരമായ വിശദീര്കരണം ഞാന്‍ മുമ്പ് പറഞ്ഞതാണ്.

      "യോഹന്നാനും, സമാന്തര സുവിശേഷങ്ങളും തങ്ങളുടെ ദൈവശാസ്ത്ര സങ്കല്പതിനനുസൃതമായി യേശുകഥ രചിച്ചതാണ് ഈ വിത്യാസത്തിന് കാരണം. യോഹന്നാനെയും പൌലോസിനെയും സംബന്ധിച്ചിടത്തോളം യേശു തെന്നെയാണ് ലോകത്തിന് സ്വയം ബലി നല്‍കിയ പെസഹ കുഞ്ഞാട്. സ്വാഭാവികമായും യേശു കുരിശില്‍ മരിക്കേണ്ടതു പെസഹ ബലി നല്‍കേണ്ട അതെ ദിവസവും(പെസഹ ഒരുക്ക നാള്‍) അതെ സമയത്തും(ഉച്ചക്ക് ശേഷം) ആയിരിക്കണം. ഇതിന് വേണ്ടിയാണ് യോഹന്നാന്‍ യേശുവിനെ കുരിശില്‍ തറക്കുന്നത് പെസഹ ഒരുക്കനാള്‍ ഉച്ചക്ക് ശേഷമാണ് എന്ന് പറയുന്നത്. ഇത് മാത്രമല്ല്ല, പെസഹ കുഞ്ഞാടിന് ഉണ്ടായിരിക്കേണ്ട ഒരു നിബന്ധനയാണ് അതിന്‍റെ അസ്ഥികള്‍ ഒന്നും ഓടിയാതിരിക്കുക എന്ന്. ഇതിനനുസൃതമായി യോഹന്നാന്‍ പറയുന്നുണ്ട് യേശുവിന്‍റെ അസ്ഥികള്‍ ഒന്നു പോലും തകര്‍ക്കപ്പെട്ടിരുന്നില്ല എന്ന്. (അസ്ഥികള്‍ തകര്‍ക്കപ്പെടാതെ കയ്യിലും കാലിലും ആണി അടിച്ചു കയറ്റാന്‍ സാധ്യത കുറവാണ്) എന്നാല്‍ യോഹന്നാനു പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ട സമാന്തര സുവിശേഷങ്ങളുടെ കര്താക്കള്‍ക്ക് ഇത്തരത്തില്‍ ഉള്ള ധാരണയില്ലാതിരുന്നതിനാല്‍ അവര്‍, യേശു പെസഹ അറുക്കേണ്ട ദിവസം കഴിഞ്ഞിട്ടാണ് യേശുക്രൂശിക്കപ്പെട്ടതായി പറയുന്നത്"

      Delete
    7. ഇനി മേല്‍ പരാമര്‍ശിച്ച പുസ്തകത്തെ ക്കുറിച്ച് ഏതാനും കാര്യങ്ങള്‍ കൂടെ പറയട്ടെ.

      ഈ പുസ്തകം Anne Catherine Emmerich എഴുതിയതല്ല. അവര്‍ക്കുണ്ടായ ദര്‍ശനങ്ങളെ ആസ്പദമാക്കി Brentano എന്ന കവി എഴുതിയതാണ്. എന്നാല്‍ ഇവരെ ക്കുറിച്ച് Brentano എഴുതിയെല്ലാ, അദ്ദേഹത്തിന്‍റെ സ്വന്തം വകയാണ് എന്നും അവ Anne Catherine Emmerich പറഞ്ഞതാണ് എന്നത് വ്യാജമാണ് എന്നും അദ്ദേഹത്തിന്‍റെ സ്വന്തം രചനകളും, Anne Catherine Emmerich ന്‍റെ തെന്ന പേരില്‍ എഴുതിയതും താരതമ്യപ്പെടുത്തിയാതിന്റെ അടിസ്ഥാനത്തില്‍ പലരും പറഞ്ഞിട്ടുണ്ട്.

      ഇവരുടെ പേരില്‍ ഉള്ള പുസ്തകങ്ങള്‍ വ്യാജമാണ് എന്ന സംശയം ഉള്ളത് കൊണ്ട് തെന്നെ, 1892 ല്‍ ആരംഭിച്ച Anne Catherine നെ വിശുദ്ധയാക്കുന്ന നടപടികള്‍ 1928 ല്‍ വത്തിക്കാന്‍ നിറുത്തിവെച്ചിരുന്നു. പിന്നീട് 1973 ല്‍ ഇത് വീണ്ടും പുനരാരംഭിച്ചപ്പോഴും, സംശയാസ്പദമായ അവരുടെ പുസ്തങ്ങള്‍ അതിന് ആധാരമക്കിയിരുന്നില്ല.

      catholic news sevice:

      "Before the liturgy, Vatican experts said the writings had been discarded as evidence during the sainthood review process because it was uncertain whether she actually wrote the book.

      "We simply cannot say for certain that she ever wrote this," Jesuit Father Peter Gumpel told Catholic News Service Oct. 1. Father Gumpel helped study the issue for the Vatican's sainthood congregation.

      Sister Emmerich was practically illiterate, and her visions were transcribed and elaborated by a popular romantic poet, Clemens Brentano, who published them after Sister Emmerich's death at age 49 in 1824.

      Father Gumpel said it is today impossible to distinguish what came from Blessed Emmerich and what was added by the poet Brentano. Therefore, the writings were disregarded by the Vatican, he said."

      http://www.catholicnews.com/data/stories/cns/20040616y.htm

      ഈ പുസ്തകത്തിന്‍റെ ആമുഖത്തില്‍ തെന്നെ പറയുന്നുമുണ്, ഇതൊരു വ്യക്തിക്ക് ഉണ്ടായ വെളിപാടുകള്‍ എന്നും അത് കൊണ്ട് വേദഗ്രന്ഥങ്ങള്‍ പോലെ തെറ്റില്ലാത്തതാന് എന്ന് കറുതരുത് എന്നും.

      catholic.com സൈറ്റില്‍ വന്ന ഒരു ചോദ്യവും ഉത്തരവും കൂടെ ഉദ്ധരിക്കാം.

      http://www.catholic.com/quickquestions/is-this-account-of-the-passion-correct-in-stating-that-the-passover-celebrated-at-the

      The Dolorous Passion of Our Lord Jesus Christ by Blessed Anne Catherine Emmerich mentions that Jesus and his disciples celebrated the Passover a day before the rest of the Jews did. Is this true?
      Answer

      The Dolorous Passion of Our Lord Jesus Christ is not a reliable guide to the events of the passion, death, and resurrection of Christ. The book is attributed to Anne Catherine Emmerich but contains enough theological problems that the attributed writings were specifically excluded from the study of Emmerich’s life before her cause for beatification proceeded.

      Delete
    8. ആദ്യം തന്നെ ഇതൊരു സാധ്യത എന്നാണ് ഞാൻ ഉദ്ദേശിച്ചത്. എന്റെ തിയറി അല്ല എന്ന് പറയാൻ മാത്രമാണ് എമിരിചിന്റെ പുസ്തകം ( അവരുടെ ദര്ശനങ്ങളുടെ പുസ്തകം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്) ചൂണ്ടി കാട്ടിയത്.

      താങ്കള് ഞാൻ പറഞ്ഞ ഭാഗം കണ്ടില്ല എന്നത് അതിശയമായി എനിക്ക് തോന്നുന്നു.

      കയ്യെഫസിന്റെ മുന്പിലെ വിചാരണയിൽ ഞാൻ ഇങ്ങിനെ വായിച്ചിരുന്നു.

      "Some said that he had eaten the Paschal lamb on the previous day, which was contrary to the law, and that the year before he had made different alterations in the manner of celebrating this ceremony. But the witnesses contradicted one another to such a degree that Caiphas and his adherents found, to their very great annoyance and anger, that not one accusation could be really proved. Nicodemus and Joseph of Arimathea were called up, and being commanded to say how it happened that they had allowed him to eat the Pasch on the wrong day in a room which belonged to them, they proved from ancient documents that from time immemorial the Galileans had been allowed to eat the Pasch a day earlier than
      the rest of the Jews. They added that every other part of the ceremony had been performed according to the directions given in the law, and that persons belonging to the Temple were present at the supper. "

      മറ്റൊരിടത്ത് ഇങ്ങിനെയും

      "Didst thou not eat the Paschal lamb in an unlawful manner, at an improper time, and in an improper place? Dost thou not desire to introduce new doctrines? "

      >>>"മാന്തര സുവിശേഷങ്ങള്‍ മൂന്നും കൃത്യമായും പറയുന്നത് "പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം" എന്നാണ്. സ്വാഭാവികമായും യേശുവും ശിഷ്യന്മാരും മാത്രം, പെസഹക്ക് ഒരു ദിവസം മുമ്പ് പെസഹ ആചരിച്ചു എന്നത് ബൈബിളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയില്ല."

      ഇങ്ങിനെ ഒരു ആനുകൂല്യം അവർക്കുണ്ടയിരുന്നെങ്കിൽ- "പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം" എന്നത് അവരെ സംബന്ധിച്ച് ഒരു ദിവസം മുൻപേ തന്നെ (മറ്റുള്ളവരെ അപേക്ഷിച്ച്) ആണെന്ന് വായിച്ചെടുക്കാൻ അത്ര ബുദ്ധി മുട്ടേണ്ടി വരില്ല എന്നാണ് ഞാൻ കരുതുന്നത്.

      >> കാത്തലിക്‌ എന്‍സൈക്ലോപീഡിയയില്‍ "ഗലീയലിയക്കാര്‍ക്ക് കൊടുത്ത ആനുകൂല്യം" എന്ന വ്യാഖാനം കാണാന്‍ കഴിയില്ല.

      അതിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല. ഇതൊരു സാധ്യത എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അവര്ക്ക് അവരുടേതായ കാരണങ്ങള കാണണം.
      >>"എന്നെ സംബന്ധിച്ചിടത്തോളം,ഈ വൈരുദ്ധ്യത്തിനുള്ള ഏറ്റവും യുക്തിപരമായ വിശദീര്കരണം ഞാന്‍ മുമ്പ് പറഞ്ഞതാണ്. "
      തീര്ച്ചയായും. എന്നെ സംബന്ധിച്ചിടത്തോളം,ഈ വൈരുദ്ധ്യത്തിനുള്ള ഏറ്റവും വിശ്വാസ പരമായ വിശദീര്കരണം ആണ് ഇത്. ഈ വൈരുധ്യം ഞാൻ പറഞ്ഞ കാഴ്ചപാടിലൂടെ കാണുമ്പോൾ സുവിശേഷകരിലെ ഐക്യത്തെ ആണ് കാണിക്കുന്നത്!!.

      >>>"അസ്ഥികള്‍ തകര്‍ക്കപ്പെടാതെ കയ്യിലും കാലിലും ആണി അടിച്ചു കയറ്റാന്‍ സാധ്യത കുറവാണ്"
      കുറവാണെങ്കിലും അങ്ങിനെ ഒരു സാധ്യത് എങ്കിലും താങ്ങൾ കാണുന്നു എന്നത് മാത്രം എന്നെ സന്തോഷിപ്പിക്കുന്നു.

      എമിരിചിനെ സംബന്ധിച്ച്,
      സഭയ്ക്ക് വിശ്വാസപരമായ ഒരുകാര്യത്തെ കുറിച്ച് തീരുമാനമെടുക്കാൻ അതിന്റേതായ സമയം എടുക്കും(ഒരു പക്ഷെ ഒരു കാലത്തും തീരുമാനം വന്നില്ല എന്നും വരാം) സുവിശേഷകരെ വിശ്വസിക്കുക ഒരു വിശ്വസിക്ക് അറിയേണ്ടത് എല്ലാം അതിലുണ്ട്. മറ്റെല്ലാം വെറും ജിജ്ഞാസയെ ശമിപ്പിക്കാനുള്ള (ഒരിക്കലും തീരാത്ത) ശ്രമങ്ങൾ മാത്രമെന്ന് മറ്റൊരു ദാര്ശനിക പറഞ്ഞിട്ടുണ്ട്.

      Delete