Tuesday, February 15, 2011

മിശിഹൈക പ്രവചനങ്ങള്‍

യേശു യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന വാഗ്ദത്ത മിശിഹയാണ് എന്നാണ് ക്രൈസ്തവ വിശ്വാസം. ഇന്ഗ്ലീഷില്‍ ക്രിസ്തു എന്ന് പറയുന്നത് മിശിഹ എന്ന ഹീബ്രു പദത്തിന്റെ വിവര്തനമായിട്ടാണ്.  യേശുവിന് മുമ്പ് എഴുതപ്പെട്ട ഹീബ്രു വേദഗ്രന്ഥത്തില്‍ (പഴയ നിയമം) പറയപ്പെട്ട വാഗ്ദത്ത മിശിഹയെ ക്കുറിച്ചുള്ള പ്രവചനങ്ങള്‍ യേശുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഇത്തരത്തില്‍ പെട്ട നൂറോളം മിശിഹൈക പ്രവചനങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്ന് ക്രിസ്ത്യന്‍ സുവിശേഷകര്‍ അവകാശപ്പെടാറുണ്ട്. ബൈബിളിന്റെ സത്യതയും ദൈവികതയും സമര്‍ത്ഥിതിക്കുന്നതിനു വേണ്ടി, ഇത്തരത്തില്‍ പെട്ട പ്രവചനങ്ങളാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. യേശുവിന്റെ ജീവിതത്തെ ക്കുറിച്ച് വിവരിക്കുന്ന പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളും യേശുവിന്‍റെ ജീവതത്തിലെ പല സംഭവങ്ങളും പഴയ നിയമത്തിലെ പ്രവചനങ്ങളുടെ പുലര്‍ച്ചയായിട്ടു അവതരിപ്പിക്കുന്നുമുണ്ട്. മത്തായിയുടെ സുവിശേഷമാണ് ഈ വിഷയത്തില്‍ ഏറ്റവും അധികം പ്രവചനങ്ങള്‍ നിരത്തുന്നത്.

എന്നാല്‍ യഹൂദന്മാര്‍, ഈ പ്രവചങ്ങള്‍ ഒന്നും തെന്നെ അന്ഗീകരിക്കുന്നില്ല. മിശിഹൈക പ്രവചനങ്ങള്‍ യേശുവില്‍ പുലര്‍ന്നിട്ടില്ല എന്ന് അവര്‍ കരുതുന്നു. മാത്രവുമല്ല,  ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്ന പല പ്രവചനങ്ങളും, തങ്ങളുടെ വേദഗ്രന്ഥം സുവിശേഷ കര്‍ത്താക്കള്‍ തെറ്റായി ഉദ്ധരിക്കുകയോ, ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്തവയാണ് എന്നും അവര്‍ വാദിക്കുന്നു. അതുകൊണ്ട് തെന്നെ യഹൂദര്‍ ഇപ്പോഴും മിശിഹായുടെ വരവിനെ പ്രതീക്ഷിക്കുന്നു. മുസ്ലിംകള്‍ യേശു മിശിഹയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തെന്നെ മിശിഹയെക്കുറിച്ചുള്ള നിവൃത്തിയായ പ്രവചനങ്ങള്‍, ഹീബ്രു വേദഗ്രന്ഥത്തില്‍ ഉണ്ടായിരുന്നിരിക്കണം എന്ന് തെന്നെയാണ് മുസ്ലിംകള്‍ കരുതുക.

എന്നാല്‍ നിലവിലുള്ള പഴയ നിയമവും അവ അതിനെ അടിസ്ഥാനമാക്കിയുള്ള സുവിശേഷകരുടെ അവകാശവാദവും നിഷ്പക്ഷമായി പരിശോധിച്ചാല്‍, അതില്‍ വ്യക്തമായ പ്രവചനങ്ങള്‍ ഒന്നും തെന്നെയില്ല എന്നാണ് നിര്‍ഭാഗ്യവശാല്‍ കാണാന്‍ കഴിയുക.  സുവിശേഷ കര്‍ത്താക്കള്‍ ബോധപൂര്‍വമോ അല്ലാതെയോ, പ്രവചനങ്ങള്‍ ഉണ്ടാക്കുന്നതിന്‌ വേണ്ടി പഴയനിയമത്തെ തെറ്റായി ഉദ്ധരിക്കുകയോ, തെറ്റായി വ്യഖാനിക്കുകയോ ചെയ്യുന്നതാനും നാം കാണുന്നു.

മിശിഹൈക പ്രവചനങ്ങളെ ക്കുറിച്ചുള്ള സുവിശേഷകരുടെ അവകാശവാദത്തെ താഴെക്കൊടുത്ത കഥയോട് ഉപമിക്കാവുന്നതാണ്.

ഒരിക്കല്‍ ഒരാള്‍ ഒരു കാട്ടിലൂടെ സഞ്ചരിക്കുകയായിരിന്നു. അദ്ദേഹം പോകുന്ന വഴിയിലുള്ള മരങ്ങളില്‍ ഒരു വൃത്തം വരച്ചിരിക്കുന്നതായും ആ വൃത്തത്തിന്റെ കൃത്യം നടുവിലായി ഒരു അമ്പ് തറച്ചിരിക്കുന്നതായും അയാളുടെ ശ്രദ്ധയില്‍ പെടുന്നു. അദ്ദേഹം വീണ്ടും മുന്നോട്ട് പോയപ്പോള്‍, കൃത്യമായ ലക്ഷ്യത്തില്‍ അമ്പുകള്‍ തറച്ച  ഇത്തരത്തില്‍ പെട്ട കൂടുതല്‍ മരങ്ങള്‍ അയാള്‍ കണ്ടു. എല്ലാ മരങ്ങളിലും, എല്ലായ്പ്പോഴും വളരെ കൃത്യമായി വൃത്തത്തിന്റെ നടുവില്‍ തെന്നെ അമ്പ് കൊള്ളിക്കുന്ന അമ്പെയ്ത്ത് കാരന്‍റെ കഴിവ്  ഓര്‍ത്ത്‌  അയാള്‍ അത്ഭുതപ്പെട്ടു.  വീണ്ടും മുന്നോട്ട് പോയപ്പോള്‍ അയാള്‍ ആ അമ്പെയ്തുകാരനെ കണ്ടുമുട്ടി. അയാള്‍ അമ്പെയ്ത്ത് കാരനോട് അദ്ദേഹത്തോട് ചോദിച്ചു "എങ്ങിനെയാണ് നിങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ, ഇത്ര കൃത്യമായി കൃത്യമായി ലക്ഷ്യത്തിലേക്ക് തെന്നെ അമ്പെയ്ത് കൊള്ളിക്കുന്നത് ?". അമ്പെയ്തുകാരന്‍ പ്രതിവചിച്ചു. "അത് വളരെ എളുപ്പമാണ്, ഞാന്‍ ആദ്യം അമ്പെയ്യും പിന്നെ അതിന് ചുറ്റും ഒരു വൃത്തം വരക്കും!".

പല ബൈബിള്‍ പ്രവചനങ്ങളുടെയും അവസ്ഥ മുകളില്‍ പറഞ്ഞ കഥയോട് സമാനമാണ്. സുവിശേഷ കര്‍ത്താക്കള്‍, യേശു വാഗ്ദത്ത മിശിഹയാണ് എന്ന് തങ്ങളുടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ്, യേശുവിന് പതിറ്റാണ്ടുകള്‍ക്കു ശേഷം കേട്ടറിവുകള്‍ വെച്ച് സുവിശേഷങ്ങള്‍ രചിക്കുന്നത്. സ്വാഭാവികമായും ആ സമൂഹത്തില്‍ മിശിഹ എങ്ങിനെയാകണം എന്നതിനെക്കുറിച്ച് നിലനിന്ന ധാരണകള്‍ക്ക് അനുസൃതമായി അവര്‍ യേശുകഥകള്‍ രചിച്ചു അഥവാ സുവിശേഷങ്ങളില്‍ ഉള്ളത് പ്രവചനങ്ങള്‍ ചരിത്രമായി പുലര്‍ന്നതല്ല മറിച്ചു ചരിത്രം പ്രവചനങ്ങള്‍നുസൃതമായി എഴുതപ്പെട്ടതാണ്. ഒരു ചെറിയ ഉദാഹരണം നോക്കുക.

യേശുവിന്‍റെ ജെറുസലേമിലേക്ക് യേശുവിന്‍റെ രാജകീയ പ്രവേശനവുമായി ബന്ധപ്പെട്ട് മത്തായി പറയുന്ന ഒരു പ്രവചനം ഇതാണ്.

1 അവര്‍ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബഥ്ഫഗെയിലെത്തി. അപ്പോള്‍ യേശു തന്റെ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു:2 എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ടുവരുക.3 ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തെന്നെ അവയെ വിട്ടുതരും.4 പ്രവാചകന്‍ വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.5   സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.6 ശിഷ്യന്‍മാര്‍പോയി യേശു ക.പിച്ചതുപോലെ ചെയ്തു.7 അവര്‍ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ട് വന്ന് അവയുടെമേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു (മത്തായി 21:1-7)

യേശു ഒരു കഴുതയുടേയും അതിന്‍റെ കുട്ടിയുടെ പുറത്ത് കയറിയാണ് ജെറുസസലേമില്‍ പ്രവേശിച്ചത് എന്നാണ് മത്തായി പറയുന്നത്. ഒരേ സമയം രണ്ടു കഴുതകളുടെ പുറത്തു യാത്ര ചെയ്യുന്ന മിശിഹായേ സങ്കല്പിച്ചു നോക്കൂ. എങ്ങിനെയായിരിക്കും അദ്ദേഹം ഇരുന്നിട്ടുണ്ടാണ്ടാകുക? ഇത്തരത്തില്‍ യാത്രചെയ്താല്‍ യേശു പരിഹാസ്യനാകുകയല്ലേ ചെയ്യുക, എങ്ങിനെയാണ് ഇത് രാജകീയ യാത്രയാകുക ?  ഇത് വായിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക സംശയങ്ങള്‍ ആണ് ഇവ.

പക്ഷെ മത്തായിയെ സംബന്ധിച്ചടത്തോളം ഈ ചോദ്യങ്ങള്‍ പ്രസക്തമായിരുന്നില്ല. കാരണം അദ്ദേഹത്തിന് പഴയനിയമതത്തില്‍ ഉണ്ട് എന്ന് അദ്ദേഹം കരുതുന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ തെന്നെ യേശുവില്‍ പുലര്‍ന്നു എന്ന് കാണിക്കല്‍ മാത്രമായിരുന്നു ഉദ്ദേശം. ചരിത്രം അതിന് ശേഷം മാത്രം വരുന്ന കാര്യമായിരുന്നു. യഥാര്‍ത്ഥത്തില്‍ മത്തായി ഉദ്ധരിച്ച പഴയനിയമ ഭാഗം എന്താണ് പറയുന്നത്?  സഖറിയാ 9:9  ആണ് മത്തായി ഉദ്ധരിക്കുന്നത്. ആ വചനങ്ങള്‍ ഇങ്ങനെയാണ്.

സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു(സഖറിയാ 9:9 )

ഹീബ്രു കാവ്യ ഭാഷയില്‍ എഴുതപ്പെട്ട ഈ വചനത്തില്‍ ഒരു കഴുതക്കുട്ടിയുടെ കാര്യമാണ് പറഞ്ഞിട്ടുള്ളത്. കഴുതപ്പുറത്തു എന്ന് പറഞ്ഞതിന് ശേഷം, അതിനെ വിശദീകരിച്ചാണ് കഴുതക്കുട്ടി എന്ന് പറഞ്ഞത്. അതായത് ഇവിടെ ഒരു കഴുതയെക്കുറിച്ചേ പറയുന്നുള്ളൂ. എന്നാല്‍ മത്തായി ഇത് കഴുതയും കഴുതകുട്ടിയും ആയി തെറ്റിദ്ധരിച്ചു, യേശുവിനെ ഒരേ സമയം കഴുതയുടെയും കഴുതകുട്ടിയുടെയും മേല്‍ ഇരുത്തി യാത്ര ചെയ്യിച്ചു.

മത്തായിക്ക് ഇവിടെ തെറ്റിയെങ്കിലും മാര്‍കോസും ലൂകൊസും ഈ വചനം ശെരിയായി മനസ്സിലാക്കിയിട്ടുണ്ട്. മാര്‍കോസില്‍ വചനങ്ങള്‍ ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.

.4 അവര്‍ പോയി, തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍5 അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു: നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?6 യേശു പറഞ്ഞതുപോലെ ശിഷ്യന്‍മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു.7 അവര്‍ കഴുതക്കുട്ടിയെ യേശുവിന്റെ അടുത്തു കൊണ്ടുവന്ന്, അതിന്റെ പുറത്ത് തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു(മാര്‍കോസ് 11:4-7)

മാര്‍കോസില്‍നിന്നും ലൂകൊസില്‍ നിന്നും വിത്യസ്തമായി മത്തായി യേശു ശിഷ്യനാണ് എന്നാണ് ക്രൈസ്തവ പാരമ്പര്യം. ഇവിടെ പക്ഷെ ശിഷ്യന്മാരല്ലാത്ത മാര്‍ക്കോസും, ലൂകൊസും ആണ് പഴയ നിയമം ശരിയായി മനസ്സിലാക്കിയത്‌.

തുടര്‍ന്ന് വരുന്ന പോസ്റ്റുകളില്‍ മറ്റു ചില പ്രവചനങ്ങളും പരിശോധിക്കുന്നതാണ്.

കടപ്പാട്: ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് പൊതുവായും, പ്രവചനങ്ങള്‍ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് പ്രത്യേകമായും, ഓര്‍ക്കുട്ട് കമ്മ്യൂനിടികളില്‍ വച്ച് പരിചയപ്പെട്ട സുഹൃത്ത്‌ ശര്‍ജീലിനോട് കടപ്പാടുണ്ട്. ഗ്രീക്ക്‌ ഭാഷയിലും ബൈബിള്‍ വിഞ്ജാനീയങ്ങളിലും അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്ന ആ സുഹൃത്ത് അകാലത്തില്‍ നിര്യാതനായി. അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേട്ടെ.

7 comments:

  1. @ സുബൈര്‍,

    <<< മുസ്ലിംകള്‍ യേശു മിശിഹയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തെന്നെ മിശിഹയെക്കുറിച്ചുള്ള നിവൃത്തിയായ പ്രവചനങ്ങള്‍, ഹീബ്രു വേദഗ്രന്ഥത്തില്‍ ഉണ്ടായിരുന്നിരിക്കണം എന്ന് തെന്നെയാണ് മുസ്ലിംകള്‍ കരുതുക.>>>

    ഇപ്പോള്‍ ഈ ഹീബ്രു വേദഗ്രന്ഥം എവിടെ ഉണ്ടാകും? അതുതന്നെയാണോ ബൈബിളിലെ പഴയനിയമം?

    ---------------------------

    ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ച ഒരു സംശയം കൂടി. ബൈബിളിലെ ക്രിസ്തു ജനിക്കുന്നത് കാലിതൊഴുത്തില്‍ ആണ്. ഖുറാനില്‍ ഈന്തപ്പന മരത്തിന്‍റെ ചുവട്ടില്‍ എന്നു പറയുന്നു. കന്യകയുടെ ഗര്‍ഭം എന്നത് ബൈബിളിലും ഖുറാനിലും ഒരുപോലെ കാണുന്നു എന്നാല്‍ പ്രസവസ്ഥലം വ്യത്യസ്തമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വ്യത്യാസം? ഇവയില്‍ ഏതാണ് ശരി?

    ReplyDelete
  2. നിലവിലുള്ള ഹീബ്രു വേദഗ്രന്ഥം അതില്‍ പറയപ്പെട്ട പ്രവാചകന്മാര്‍ക്കു ദൈവം അവതരിപ്പിച്ചതോ, വരുടെ കാലത്ത് എഴുതപ്പെട്ടതോ പോലുമല്ല എന്നാണു എന്‍റെ അഭിപ്രായം. ഉദാഹരണമായി പഞ്ച പുസ്തകത്തില്‍ മോശയുടെ മരണവും അതിനു ശേഷവുമുള്ള സംഭവങ്ങളും പറയുന്നുണ്ട് - ഇത് മോശെ എഴുതിയതാകാന്‍ വഴ്യില്ലല്ലോ ? എന്നാല്‍ അന്നുണ്ടായിരുന്ന ഗ്രന്ഥങ്ങളുടെ സ്വാധീനം ഇവയില്‍ പ്രതിഫലിക്കുന്നുണ്ടാകാം.

    ഖുര്‍ആനും ബൈബിളിലും തമ്മില്‍ വിത്യാസങ്ങള്‍ ഉണ്ട്, ഒരു ക്രിസ്ത്യന്‍ വിശ്വാസി ബൈബിള്‍ ശരി എന്ന് പറയുമ്പോള്‍, മുസ്ലിം ഖുറാന്‍ ശരി എന്ന് പറയും. ഇതില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ മോന്നാമോതൊരു സോഴ്സ് നമ്മുടെ കയ്യിലില്ല.

    ദൈവ വിശ്വാസിയെ സംബണ്ടിചിടത്തോളം, ഇതില്‍ ഇതാണ് ദൈവികം എന്ന് പരിശോധിച്ച് അത് വിശ്വസിക്കാം, ആ അര്‍ത്ഥത്തില്‍ ഞാന്‍ ദൈവികം എന്ന് വിശ്വസിക്കുന്ന ഖുര്‍ആന്‍ ആണ് ശരി എന്ന് ഞാന്‍ വിശ്വസിക്കുന്ന.

    ഈ ത്രെഡില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും, യേശുവിന്‍റെ ജനനത്തെ ക്കുറിച്ച് ലൂകൊസും മത്തായിയും (ഇവര്‍ മാത്രമേ ജനനത്തെ ക്കുറിച്ച് പറയുന്നുള്ളൂ) പറയുന്ന കഥകള്‍ പരസപര വിരുദ്ധവും അവിശ്വസനീയവും, നിലവിലുള്ള ചരിത്ര ധാരണകള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉള്കൊള്ളുന്നവയും ആണ് എന്നാണ് ആധുനിക ബൈളില്‍ പനിട്തന്മാരുടെ പക്ഷം എന്ന് കൂടി സാന്ദര്‍ഭികമായി സൂചിപ്പിക്കാട്ടെ.

    ReplyDelete
  3. യുക്തി, ഈ ബ്ലോഗിന്‍റെ പൂമുഖത് ഞാന്‍ സൂചിച്ചത് പോലെ, ഇത് സൌഹൃതപരമായ അന്തരീക്ഷത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം മത വിശ്വാസികള്‍ക്ക് മതശാസ്ത്ര പരമായാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍ മറ്റു ആദര്‍ശങ്ങള്‍ വിശ്വസിക്കുന്നവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് കൊണ്ട് എനിക്ക് വിരോധമില്ല - അത് പക്ഷെ ആദര്‍ശം ഏതെന്നു വ്യക്തമാക്കികൊണ്ടായിരിക്കണം. യുക്തി പേര് സൂചിപ്പിക്കുന്നത് പോലെ ഖുര്‍ആനും, ബൈബിളും അടക്കം എല്ലാ വേദഗ്രന്ധങ്ങും വ്യാജമാണ് എന്നും ദൈവം ഇല്ല എന്നും വിശ്വാസിക്കുന്ന യുക്തിവാദിയാണോ, അല്ല എന്നുന്ടെകില്‍ ഈ വിഷയകരമായ താങ്കളുടെ നിലപാട് എന്താണ് ?

    യുക്തിയുടെ ഈ വിഷയങ്ങളിലുള്ള നിലപാട് വ്യക്തമാക്കിയാലെ തുടര്‍ന്നുള്ള കമ്മന്റുകള്‍ അനുവദിക്കുകയുള്ളൂ. പൂര്‍ണമായും അനോണിമസ് ആയവരോട് ദൈവശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ല.

    ReplyDelete
  4. നന്ദി സുബൈര്‍ ... സഖറിയ പ്രവാചകന്‍ പ്രവചിച്ച പോലെ കഴുത കുട്ടിയുടെ പുറത്തു യേശു എഴുന്നുള്ളി എന്ന് മറ്റു മൂന്നു സുവിശേഷകരും എഴുതി എന്ന് അംഗീകരിച്ചതിന്. (അവര്‍ സഖരിയയെ പരാമര്‍ശിക്കുക കൂടി ചെയ്തിട്ടില്ല എന്നും താങ്കള്‍ കണ്ടുകാണും. ഇല്ലെങ്കില്‍ ഇവിടെ കാണുക. Mark 11:4,Luke 19:29, John 12:12). പിന്നെ മത്തായി എന്ത് പറഞ്ഞു എന്ന് താങ്കള്‍ അത്രയും മനസിലാക്കിയാല്‍ മതി. കൂടുതല്‍ വിവരിച്ചു തന്നാല്‍ അതിനു മറുപടി പറയാനുള്ള സത്യസന്ധത പോലും താങ്കള്‍ കാണിക്കില്ല.

    അതിന്റെ ഉദാഹരണങ്ങള്‍ ഇതാ ...
    ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - കുരിശു മരണം വ്യാഴാഴ്ച്ചയോ ?
    യോഹന്നാനിന്റെ ആറാം മണിക്കൂര്‍
    രണ്ടും താങ്കളുടെ ബ്ലോഗുകള്‍ക്ക്‌ മറുപടിയായി എഴുതിയതാണ്. അത് വായിച്ചു എന്ന് രേഖപെടുതാന്‍ പോലും താങ്കള്‍ മെനക്കെട്ടില്ല. അതുകൊണ്ട് തന്നെ ഇതിനു മറുപടി പറഞ്ഞാലും താങ്കളെ സംബന്ധിച്ച് ഒന്നും സംഭവിക്കാനില്ല.ഉണ്ടോ?


    < / > മുസ്ലിംകള്‍ യേശു മിശിഹയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തെന്നെ മിശിഹയെക്കുറിച്ചുള്ള നിവൃത്തിയായ പ്രവചനങ്ങള്‍, ഹീബ്രു വേദഗ്രന്ഥത്തില്‍ ഉണ്ടായിരുന്നിരിക്കണം എന്ന് തെന്നെയാണ് മുസ്ലിംകള്‍ കരുതുക. < / >

    അതെയതെ!!! പക്ഷെ ആ ഹീബ്രു ബൈബിള്‍ തന്നെ എവിടെയും ഇല്ല എന്ന് മാത്രം. ഉണ്ടെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക്‌ കൂടി മറുപടി പറയുക. ചിന്തകനോട് ചോദിച്ചതാണ്. അദ്ദേഹത്തെയും പിന്നെ ആ വഴിക്ക് കണ്ടിട്ടില്ല.

    മിശിഹ കൂടാതെ ഖുറാനില്‍ പിന്നെയും കുറെ പദവികള്‍ യേശുവിനു കൊടുത്തിട്ടുണ്ട്‌. ദൈവത്തിന്റെ വചനം (4:171) , ദൈവത്തില്‍ നിന്നുള്ള ആത്മാവ് (4:171), എന്നിവ ഉദാഹരണം. യോഹന്നാനിലും തത്തുല്യമായ പ്രയോഗം ഉണ്ട്.

    1:1. ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
    1:14. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം.

    അര്‍ത്ഥം മനസില്ലാക്കുവാന്‍ മാത്രം വിജ്ഞാനം നബിക്ക് ഉണ്ടായിരുന്നില്ല എന്ന് നിങ്ങളും സമ്മതിക്കും.. നിരക്ഷരന്‍ ആയിരുന്നുവല്ലോ. താങ്കള്‍ സുവിശേഷകരെ കളിയാക്കുവാന്‍ ഉപയോഗിച്ച കഥ ഇവിടെ പ്രയോഗിച്ചു നോക്കുക. എവിടെയാണ് വൃത്തം വരയ്ക്കേണ്ടത് എന്ന് പോലും അറിയാതെ കുഴങ്ങുന്ന കാട്ടിലെ അമ്പെയ്ത്ത് ക്കാരനെ ഇവിടെ കാണുവാന്‍ സാധിക്കും.

    അതുകൊണ്ട് സുബൈര്‍ തുടരുക. ചോദ്യങ്ങള്‍ മാത്രം ചോദിച്ചു കൊണ്ട്. മറുപടി പറയാന്‍ അറിയാതെ. ഞാന്‍ താങ്കളുടെ ബ്ലോഗ്‌ വിടാതെ വായിക്കുന്നുണ്ട്.

    ReplyDelete
  5. സാജന്‍, അഭിപ്രായത്തിന് നന്ദി.

    സുവിശേഷങ്ങളെ കളിയാക്കുക എന്ന ഉദ്ദേശതിലല്ല ഞാന്‍ ആ കഥ പറഞ്ഞത് - അവകാശപ്പെടുന്ന പ്രവചനങ്ങളുടെ രീതി വ്യക്തമാക്കുക മാത്രമായിരുന്നു എന്‍റെ ഉദ്ദേശം, അതിനെ ഒരു വിമര്‍ശനം എന്നാ രീതിയില്‍ മാത്രം എടുക്കുക.

    ആറാം മണിക്കൂറിനെ ക്കുറിച്ചും പെസഹയെക്കുറിച്ചും ഉള്ള കമ്മന്റുകള്‍ കണ്ടിരുന്നു, വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് രണ്ടു ഭാഗവും വായിച്ചു സ്വന്തമായി അഭിപ്രായം രൂപികരിക്കാന്‍ മാത്രം കയങ്ങള്‍ രണ്ടു പേരും വിശദീകരിച്ചിട്ടുണ്ട് എന്ന് കരുതിയതിനാല്‍, അവസാനത്തെ അഭിപ്രായം സാജന്‍റെതായിക്കൊള്ളട്ടെ എന്ന് വെച്ചു എന്ന് മാത്രം.

    മറ്റു കാര്യങ്ങള്‍ക്ക് പോസ്റ്റിലെ വിഷയവും ആയി ബന്ധമില്ലാത്തതിനാല്‍ വിടുന്നു.

    ReplyDelete
  6. < / >മറ്റു കാര്യങ്ങള്‍ക്ക് പോസ്റ്റിലെ വിഷയവും ആയി ബന്ധമില്ലാത്തതിനാല്‍ വിടുന്നു. < / >

    താങ്കള്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ഖുരാനില്‍ എങ്ങിനെ? എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.പുതിയതായി ഞാന്‍ ഒന്നും കൊണ്ടു വന്നില്ല. ബൈബിളിനെ വിമര്‍ശിക്കുന്നതു താങ്കളുടെ സ്വാതന്ത്ര്യം . അതിന്റെ ഇടയില്‍ ഖുരാനിനെ പറ്റിയുള്ള പരാമര്‍ശം ഉള്ളതു കൊണ്ടാണ്‌ അതിനെ പറ്റി പരാമര്‍ശിക്കേണ്ടി വരുന്നതു. അത് താങ്കള്‍ക്ക് എങ്ങിനെ ഓഫ് ടോപ്പിക് ആയി? അതാണ്‌ എനിക്കു മനസിലാകത്തത്‌. ഇവിടെ ഖുരാനിന്റെ ആധികാരികതയോ പഴക്കമോ ഒന്നും ഞാന്‍ ചോദിച്ചില്ല. താങ്കള്‍ ഉപയോഗിച്ച കഥ വച്ച് ഖുരാനിന്റെ രീതി "വ്യക്തമാക്കുക മാത്രമായിരുന്നു എന്‍റെ ഉദ്ദേശം. അതിനെ ഒരു വിമര്‍ശനം എന്നാ രീതിയില്‍ മാത്രം " എടുത്തതിനു നന്ദി.

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete